പി.എം ആർഷോ എന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്ന ന്യായീകരണ പോസ്റ്റിൽ ചില തകരാറുകൾ ഉണ്ട്

തിരുവനന്തപുരത്ത് കാട്ടാക്കടയിലുള്ള ക്രിസ്ത്യൻ കോളേജിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനിക്ക് പകരമായി തെരഞ്ഞെടുപ്പിൽ മൽസരിക്കാത്ത SFI എരിയാ കമ്മിറ്റി സെക്രട്ടറിയുടെ പേര് എഴുതിച്ചേർത്ത സംഭവത്തിൽ നല്ല ഒന്നാംതരം തിരക്കഥ ഇറങ്ങി. വിശാഖ് എന്ന ഏരിയ സെക്രട്ടറിക്കെതിരെ എസ്എഫ് ഐ നടപടി എടുത്തു എന്നൊക്കെയാണ് തിരക്കഥയിൽ പറയുന്നത്.
എന്നാൽ സഖാക്ൾ മറച്ചു വയ്ക്കുന്ന മറ്റു ചില കാര്യങ്ങൾ ഓഡിറ്റിംഗിന് വിധേയമാവുക തന്നെ വേണം. പി.എം ആർഷോ എന്ന എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്ന ന്യായീകരണ പോസ്റ്റിൽ ചില തകരാറുകൾ ഉണ്ട് എന്നതു തന്നെ കാരണം. നടപടി എടുത്തു ,ഗൗരവമായി കാണുന്നു എന്നൊക്കെയങ്ഹ് തള്ളിയാൽ കാര്യങ്ങൾ തീരില്ലല്ലോ? ആർഷോ എഴുതിയത് ഇങ്ങനെയാണ് ..
എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി: എന്നാണ് തലക്കെട്ട്..ബാക്കി ഇങ്ങനെ ...തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നത്.
തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച UUC ലിസ്റ്റില് ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ തയ്യാറാകാതിരുന്ന എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറി സ. വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കുന്നതിനായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതല്ലല്ലോ സഖാവെ അവിടുത്തെ യഥാർത്ഥ പ്രശ്നം. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘ എന്ന വിദ്യാർത്ഥിനിക്ക് പകരമായാണ് വിശാഖി്‍റെ പേര് എഴുതിച്ചേർത്തത്.
കോളജ് പ്രിൻസിപ്പൽ ആദ്യം പറഞ്ഞത് അനഘ രാജി അരിയിച്ചപ്പോൾ മറ്റൊരു പേര് ചേർത്തു എന്നാണ്. എന്നാൽ സംഗതി വിവാദമായപ്പോൾ എഴുതിയ പേര് അബദ്ധത്തിൽ മാറി എന്ന് പറഞ്‍ു. ഒരാൾ തെരഞ്ഞെടുക്കപ്പെട്ടാൽ അയാളുടെ പേര് യൂണിവേഴ്സിറ്റിക്ക് നൽകണം,. ഇനി അയാൾ രാജി അറിയിച്ചാൽ തെരഞ്ഞടുപ്പിലേ മൽസരിക്കാത്ത ആളുടെ പേര് അവിടെ എങ്ങനെ എഴുതിച്ചേർക്കും? അത് ആരു പറഞ്ഞിട്ടാണ് പ്രിൻസിപ്പലിന് അങ്ങനെയൊരു ബുദ്ധി തോന്നിയത്?
അവിടെ അനഘ എന്ന പേരുമായി സാമ്യമില്ലാത്ത വിശാഖ് എങ്ങനെ കയറിക്കൂടി? ലിസ്റ്റിൽ വിശാഖിന്റെ പേര് കടന്നത് അറിയാമായിരുന്നിട്ടും പറയാതിരുന്നു എന്നൊക്കെ പറഞ്ഞാണല്ലോ വിസാകിനെതിരെ പാർട്ടി നടപടി. അപ്പോൾ പ്രിൻസിപ്പലിന്റെ കാര്യമോ? അദ്ദേഹം യാതൊരു ചേതോവികാരവുമില്ലാതെ ഇങ്ങനെ എഴുതിച്ചേർത്തോ? എസ് എഫ് ഐ എന്ന സിപിഎം വിദ്യാർത്ഥി സംഘടന പ്രവർത്തിക്കുന്നത് മേൽ ഘടകങ്ങളുടെ ഒക്കെ ഇടപെടലോടെ തന്നെയാണ്.
പാർട്ടിയുടെ ഘടന അത്തരത്തിലാണ് എന്നിരിക്കെ ഒരു പ്രകോപനവുമില്ലാതെ ഒരു പേര് തെറ്റി എഴുതി എന്ന് വിശ്വസിക്കാൻ മലയാളികൾ എല്ലാവരും നിങ്ങളെപ്പോലെ പരിപ്പുവടയും ചായയും കഴിക്കുന്നവരല്ല എന്നോർക്കണം. വിശാഖിനെതിരെ എന്ത് പാർട്ടി നടപടി ഉണ്ടായി എന്നത് പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയമേ അല്ല. അതല്ല അറിയേണ്ടത്. മേൽ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരമാണ്. ഇത്തരത്തിൽ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ കാണിച്ചിട്ട് അച്ചടക്ക നടപചടി എടുത്തി എന്നു പറഞ്ഞ് ഒഴിയാനാവില്ല. വളരെ നിസ്സാരമായി, ലിസ്റ്റിൽ തൻരെ പേര് ഉൾപ്പെട്ടു എന്നത് വിശാഖ് പറഞ്ഞില്ല എന്നാണ് ആർഷോ ഫെയ്സ് ബുക്കിൽ കുറിക്കുന്നത്.
പോസ്റ്റിൽ ഈ ഒരു പാരഗ്രാഫ് മാത്രമാണ് ഈ സംഭവത്തെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ബാക്കിയൊക്കെ യൂത്ത് ലീഗുനോടുള്ള പോരിന്റെ കുറച്ച് വിവരണങ്ങളാണ്. ഇതാരെ കാണിക്കാനാണ് നിങ്ങളീ പ്രഹസന കുറിപ്പിട്ടത്? ഇവിടെ വിശാഖിനെതിരെ നടപടി എടുത്തതാണോ കാര്യം? അദ്ധ്യാപകരെ കഴുത്തിന് കുത്തിപ്പിടിക്കുന്ന ശീലമുള്ള നിങ്ങൾക്കെങ്കിലും അറിയണ്ടേ, ആ പ്രിൻസിപ്പാൾ എന്തുകൊണ്ട് വിശാഖിന്റെ പേരെഴുതി എന്ന്. പ്രിൻസിപ്പൽ യാതൊരു പരപ്രേരണയില്ലാതെയും വിശാഖിന്റെ പേര് ലിസ്റ്റിൽ എഴുതി എങ്കിൽ, എസ്എഫ്ഐ എന്ന വിദ്യാർത്ഥി സംഘടനയ്ക്ക് അപകീർത്തി ഉണ്ടായില്ലേ?
അത് ചോദ്യം ചെയ്യാൻ നിങ്ങൾക്ക് തോന്നുന്നില്ലേ? അതോ അപകീർത്തി ഒരു ശീലമായതുകൊണ്ടോ, കീർത്തി ലവലേശം ഇല്ലാത്തതിനാലോ നിങ്ങൾ അത് ചോദ്യം ചെയ്യണ്ട എന്ന് തീരുമാനിച്ചോ? വിശാഖ് പ്രിൻസിപ്പലുമായി ഒത്തുകളിച്ചോ? വിശാഖ് സ്വന്തം നിലക്ക് പേര് എഴുതിച്ചേർക്കാൻ പ്രിൻസിപ്പലുമായി ചേർന്ന് ഗൂഢാലോചന നടത്തിയോ? അത്തരത്തിൽ പാർട്ടിയുടെ മേൽ ഘടകങ്ങളുമായി യാതൊരു ആലോചനയുമില്ലാതെയാണോ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്?
കലാലയ തെരഞ്ഞെടുപ്പിൽ ഇത്ര നിരുത്തരവാദ പരമായാണോ എസ്എഫ് ഐ എന്ന സംഘടന പ്രവർത്തിക്കുന്നത്? ഇതിനൊക്കെ ആർഷോ ഉത്തരം പറയണം, എസ്എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ഉത്തരം പറയണം. അല്ലാതെ നടപടി എടുക്കുമെന്ന് ഒറ്റ വാചകത്തിൽ തള്ളിയിട്ട് പോകരുത്. പ്രിൻസിപ്പലിനെ സർവ്വകലാശാല വിളിപ്പിച്ചിട്ടുണ്ട് എന്നാണല്ലോ കേൾക്കുന്നത്? അപ്പോൾ സത്യം പുറത്തുവരട്ടെ. എസ്എഫ് ഐക്കും ആർൽോയ്ക്കും ഇതൊന്നും പ്രശ്നമായിരിക്കില്ല.
ഒരിക്കൽ പിടികിട്ടാപ്പുള്ളിയെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ച ആളാണല്ലോ പിഎംആർഷോ. കാണാനില്ലെന്നും പിടികിട്ടിയില്ലെന്നും പോലീസ് പറഞ്ഞ അതേ ആർഷോ തന്നെയല്ലേ മലപ്പുറത്ത് എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതും. അതുകൊണ്ട് ഇതൊക്കെ നിസ്സാരം.
എസ്എഫ് ഐ യിൽ ഇതല്ല ഇതിലപ്പുറം നടക്കും. ബലിയാടായ പ്രിൻസിപ്പൽ ഭരണപ്പാർട്ടിയുപടെ സർവ്വീസ് സംഘടനക്കാരൻ ആണെങ്കിലും പ്രശനമുണ്ടാവില്ല. എല്ലാം ഒത്തു തീർപ്പായി..നിങ്ങളുടെ സംഘടന, നിങ്ങളുടെ പ്രിൻസിപ്പൽ, നിങ്ങളുടെ പട്ടിക, നിങ്ങളുടെ സഖാവ്, നിങ്ങളുടെ സർവ്വകലാശാല തെരഞ്ഞെടുപ്പ്, നിങ്ങളുടെ ചെയർമാൻ സ്ഥാനം....അതാണല്ലോ കീഴ് വഴക്കം....എന്നിട്ടിും മറ്റുള്ളവരെ വിളിക്കും ഫ്യൂഡലുകളെന്ന്....
https://www.facebook.com/Malayalivartha
























