സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ അതുകൊണ്ട്തന്നെ ഡികെ ശിവകുമാർ ശക്തമായി എതിർത്തു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്.

കർണ്ണാടകയിൽ കോൺഗ്രസ്സ് ഉജ്ജ്വല വിജയം നേടിയപ്പോഴും ഉൾപ്പാർട്ടി പ്രശ്നത്തിൽ പെട്ട് നട്ടം തിരിയുന്ന അവസ്ഥയാണ് കാണാനാവുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിനെ പരിഗണിക്കാതെ നിർദയം തഴയുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിൽ പരിഭവിച്ച് ഹൈക്കമാൻഡ് നിർദ്ദേശങ്ങൾ പാലിക്കാതെ വിട്ടുനിൽക്കുകയാണ് ഡി.കെ ശിവകുമാർ.
സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ സമവായമാകാത്ത സാഹചര്യത്തിൽ കർണാടകയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തിരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. സിദ്ധാരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സത്യപ്രതിജ്ഞ നാളെ ഉച്ചയ്ക്ക് 3.30 ന് നടക്കും.
ഇതിനായി ദില്ലിയിൽ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നതായുമാണ് വ്യക്തമാകുന്നത്. ആദ്യം സിദ്ധാരാമയ്യ മാത്രമാകും സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളിയ സാഹചര്യത്തിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആയി തീരുമാനിക്കുക എന്നാണ് പറയപ്പെടുന്നത്.
ആദ്യ രണ്ടുവർശഷം സ്ദ്ധരാമയ്യും പിന്നീടുള്ള മൂന്നു വർഷം ഡികെ യും എന്ന തരത്തിലായിരുന്നു കോൺഗ്രസ്സ് നേതൃത്വം വ്യവസ്ഥ വച്ചത്. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡികെ ശിവകുമാർ. മുഖ്യമന്ത്രി പദം പങ്കുവെക്കുന്നുണ്ടെങ്കിൽ ടേം വ്യവസ്ഥ കർശനമായും പാലിക്കണമെന്ന് ഡി.കെ. ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് അറിയുന്നത്. എന്നാൽ ഇവയിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
ഖാർഗയെ കണ്ട ശേഷം സിദ്ധരാമയ്യയും ഡി.കെയും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. കര്‍ണാടക മുഖ്യമന്ത്രി ആരാകുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ഇത്തവണ കോൺഗ്രസ്സിന്റെ വിജയത്തിൽ ചുക്കാൻ പിടച്ചത് ഡി.കെ ശിവകുമാറാണെന്ന തരത്തിൽ തന്നെ ഇൻഡ്യയിലുടനീളമുള്ള മാധ്യമങ്ങൾ പോലും വാർത്തകൾ നൽകിയിരുന്നു.
പാർട്ടി അണികളും അക്കാര്യം ശരിവയ്ക്കുന്നുണ്ട്. സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന ദേശീയ നേതാക്കളുടെ നീക്കത്തെ അതുകൊണ്ട്തന്നെ ഡികെ ശിവകുമാർ ശക്തമായി എതിർത്തു. സിദ്ധരാമയ്യ ജനകീയനാണെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഹൈക്കമാൻഡ് നേതൃത്വത്തിന് മുന്നിൽ ഡികെ ഉയർത്തുന്നത്.
സിദ്ധരാമയ്ക്ക് നേരത്തെ അഞ്ചുവർഷം തുടർച്ചയായി ഭരിക്കാൻ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാർട്ടി താല്പര്യങ്ങളേക്കാൾ വ്യക്തി താല്പര്യങ്ങൾക്കാണ് സിദ്ധരാമയ്യ മുൻതൂക്കം നൽകിയത്. അദ്ദേഹത്തിൻറെ നേതൃത്വത്തിൽ 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. 2019 ൽ കൂറുമാറിയവർ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ് എന്നും ഡി കെ ശിവകുമാർ നേതൃത്വത്തെ അറിയി്ചു എന്നാണ് അറിയുന്നത്.
ഇതിനെ പിൻതുണക്കുന്ന വിധത്തിൽ ട്വീറ്റുമായി മുൻ മന്ത്രി കെ.സുധാകറും രംഗത്തെത്തിയിട്ടുണ്ട്. അതായത് 2019 ലെ വിമത നീക്കത്തിൽ സിദ്ധരാമയ്യക്ക് പങ്കില്ലെന്ന് പറയാനാവല്ല എന്നായിരുന്നു ട്വീറ്റ്. സിദ്ധരാമയ്യ 76 വയസ്സ് കഴിഞ്ഞ ആളാണെന്നും, പുതിയ ആളുകളുടെ വഴിമുടക്കുന്നത് ശരിയല്ലെന്നും ഡി കെ , ഹൈക്കമാൻഡ് വ്യത്തങ്ങൾക്ക് മുന്നിൽ തുറന്നടിച്ചു. ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകൾക്കും പുറമെ ശിവകുമാർ നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുൾപ്പെടുത്താമെന്ന് വാഗ്ദാനവുമാണ് നേതൃത്വം മുന്നോട്ട് വെച്ചത്.
രാഹുൽ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നുവന്നത്. അതേ സമയം, സിദ്ധരാമയ്യയും മറുവാദങ്ങളുന്നയിച്ച് വാദിച്ചു. ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും ഭൂരിപക്ഷ പിന്തുണ പരിഗണിച്ച് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തണമെന്നുമാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിക്കൊപ്പം നിന്നത് താൻ മൂലമെന്നായിരുന്നു സിദ്ധരാമയ്യയുടെ അവകാശവാദം.
അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ പാർ്ടടി നേതൃത്വവും ആശയക്കുഴപ്പത്തിലായി. പാര്‍ട്ടി നിർദ്ദേശത്തിൽ കടുത്ത അതൃപ്തിയിലാണ് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാര്‍. സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാകാനില്ലെന്ന് നിലപാടിൽ അദ്ദേഹം ഉറച്ച് നിൽക്കുകയാണ് ചെയ്തത്. ഇനി സോണിയാഗാന്ധിയാണ് മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കുക.
അതേസമയം കർണാടക മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും തീരുമാനമാകുമ്പോൾ കോൺഗ്രസ് അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല പറയുന്നു. മുഖ്യമന്ത്രി തീരുമാനത്തോടെ കർണ്ണാടകത്തിൽ കുറച്ചു ദിവസമായി നടന്നുവരുന്ന അഭ്യൂഹങ്ങൾക്ക് അറുതിയാവുമെങ്കിലും ഡി.കെ ശിവകുമാറിനെ പിണക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തലുകൾ.
https://www.facebook.com/Malayalivartha
























