ഞങ്ങൾ മികച്ച സ്ത്രീ സൗഹാർദ്ദ പാർട്ടിയാണ്. സ്ത്രീകളെ കൈവെള്ളയിലാണ് കാക്കുന്നത്. പക്ഷേ പെൺകുട്ടിയെ നേതൃസ്ഥാനത്തേക്ക് വരാൻ സമ്മതിക്കില്ല. അതും ഈ പാർട്ടിയുടെ ഒരു കരുതലായി മാത്രം കണ്ടാൽ മതി.

ഞങ്ങൾ മികച്ച സ്ത്രീ സൗഹാർദ്ദ പാർട്ടിയാണ്. സ്ത്രീകളെ കൈവെള്ളയിലാണ് കാക്കുന്നത്. പക്ഷേ പെൺകുട്ടിയെ നേതൃസ്ഥാനത്തേക്ക് വരാൻ സമ്മതിക്കില്ല. അതും ഈ പാർട്ടിയുടെ ഒരു കരുതലായി മാത്രം കണ്ടാൽ മതി. ഇതുവരെ കണ്ട ചരിത്രമൊക്കെ സ്ത്രീകളെ കരുതിയുള്ളതായിരുന്നല്ലോ? വനിതാ മതിൽ കെട്ടുന്നു, വനിതാ ഇടനാഴി പണിയുന്നു, വനിതാ കാത്തിരിപ്പ് കേന്ദ്രം പണിയുന്നു..
അങ്ങനെ മൊത്തെ വനിതാ സൗഹൃദം. പക്ഷേ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയെ ഞങ്ങൾ യൂണിവേഴ്സിറ്റിയിലേക്ക് വിടൂല്ല. അത് ഞങ്ങടെ കരുതലാണ് ഹേ!. പ്രധാന സംഭവത്തിലേക്ക് വരും മുൻപ് ഈ സർക്കാരിന്റെ സ്ത്രീ കരുതലിന്റെ ഒരു നേരനുഭവം നിങ്ങളുമായി പങ്കുവയ്ക്കാം.
ലക്ഷക്കണക്കിന് വനിതകളെ അണിനിരത്തി സർക്കാർ വനിതാമതിൽ നിർമ്മിച്ചത് എല്ലാവർക്കും ഓർമ്മയിലുണ്ടാവും. 2019 ലായിരുന്നു സ്ത്രീ ശാക്തീകരണത്തിന്റെ മാതൃക എന്നൊക്കെ പറഞ്ഞ് മതിൽ തീർത്തത്. എന്തൊക്കെ പ്രഹസനമാണ് അന്ന് നടത്തിയത്. എത്ര സർക്കാർ ഉദ്യോഗസ്ഥരെയാണ് ഇതിനായി പണിയെടുപ്പിച്ചത്.
അന്ന് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ താൽക്കാലിക ഉദ്യോഗസ്ഥയായ എനിക്കും ഇതിന്റെ ഏകോപന ചുമതല ഉണ്ടായിരുന്നു. വിജയകരമായി, സർക്കാരിന് വേണ്ടി അന്ന് നടത്തുമെന്നറിഞ്ഞു. പക്ഷേ, ഒരു ദിവസം ഞാൻ അടക്കമുള്ള കാൽക്കാലിക ജീവനക്കാർ രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോൾ സ്താനത്ത് വേറൊരാൾ.
സെക്രട്ടേറിയറ്റിലെ വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ, അവരെയൊക്കെ തെരഞ്ഞെടുത്തു നിയമിച്ചതാണ്, അത് നിങ്ങളെ അറിയിക്കണം എന്ന് നിയമം ഒന്നുമില്ലല്ലോഎന്നായിരുന്നു മറുപടി. നേരിട്ടു പോയി അന്ന് ഡയറക്ടറായിരുന്ന, പിന്നീട് ലൈഫ്മിഷൻ അഴിമതിക്കേസിൽ പെട്ട, യു വി ജോസ് ഐഎഎസ് നെ കണ്ടു. അപ്പോൾ പറഞ്ഞ വാക്കുകൾ ഇന്നും ഓർക്കുന്നു.
തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിങ്ങളെ നിയമിക്കാൻ ബുദ്ധിമുട്ടാണ്, കാരണം സ്ത്രീകളെ ഇനി അവിടെ അതേ തസ്തികയിൽ എടുക്കണ്ട എന്നാണ് സർക്കാർ തീരുമാനം. എന്ന്. എന്തുകൊണ്ട് എന്നു ചോദിച്ചപ്പോൾ വളരെ ധാർഷ്ട്യത്തോടെയാണ് തിരിച്ച് സംസാരിച്ചത് എന്ന് ഇപ്പോഴും ഓർക്കുന്നു.
സ്ത്രീകളെക്കൊണ്ട് ആ തസ്തിക മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്നായിരുന്നു അയാളുടെ മറുപടി. തുടർന്ന് പബ്ലിക്കേഷൻസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ ഒരു സ്ത്രീയോട് സംസാരിച്ചു. അവരും എന്തൊക്കെയോ മുൻകൂട്ടി തീരുമാനിച്ചതുപോലെ ,സ്ത്രീകളോട് എന്തോ വൈരാഗ്യമുള്ലതുപോലെയാണ് സംസാരിച്ചത്.
എന്തൊരു വിരോധാഭാസമാണ് അതെന്ന് പിന്നീടെനിക്ക് തോന്നി. ഇന്ന് ഈ വാർത്ത കേട്ടപ്പോൾ ഒട്ടും അതിശയം തോന്നിയില്ല. കാരണം, സ്ത്രീ സൗഹൃദ പാർട്ടിയുടെ അവസ്ഥ ഇതാണ്. ഇനി വാർത്തയിലേക്ക് വരാം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്തു എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം നടത്തിയിരിക്കുകയാണ് തിരുവനന്തപുരത്ത്.
ലക്ഷ്യം സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ പേരു ചേർക്കപ്പെട്ട ആ കുട്ടി നേതാവിനെ എത്തിക്കുക...കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണു ഈ തരംതാണ ആൾമാറാട്ട സംഭവം. ഡിസംബർ 12നു നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയും ജയിച്ചു.
എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്നു യൂണിവേഴ്സിറ്റിയിലേക്കു നൽകിയപ്പോൾ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‍സി വിദ്യാർഥി എ.വിശാഖിന്റെ പേരാണ് നൽകിയത്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നതേയില്ല എന്നതാണ് ഗൗരവകരം.
കോളജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽനിന്നാണു വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണു വിവരം. 26നാണു സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിൽ മൽസരിക്കാതിരുന്ന ആളെ പോലും പേര് കൃത്രിമമായി ചേർത്ത് ഒരു സ്ഥാനത്തെത്തിക്കാനും കൂടെ സ്ഥാനത്തിനർഹയായ പെൺകുട്ടിയെ ഒഴിവാക്കാനും കാണിച്ച മനസുണ്ടല്ലോ, അത് ഈ വിപ്ലവ പാർട്ടിക്കേ ഉണ്ടാവൂ. അത്ര ത്യാഗോജ്വലമായ പരിപാടികളാണ് ഇവരുടേത്.
അനഘ ഒരു കാര്യം മനസിലാക്കണം, ഈ വാർത്ത പുറത്തായതോടെ ചിലപ്പോൾ ഇനി നിരന്തരം ഇവർ നിങ്ങളെ മാനികമായി പീഡിപ്പിക്കാം, വൃത്തികെട്ട ദാർഷ്ട്യം കാണിച്ച് വേണ്ടിത്തും വേണ്ടാത്തിടത്തും ചൊറിഞ്ഞുകൊണ്ടേയിരിക്കാം, നിന്നെ അപകീർത്തിപ്പെടുത്താൻ നോക്കിയേക്കാം. അതിലൊന്നും തളരരുത്. ഈ സംഭവത്തിലെ ഏറ്റവും വല്യ തമാശ എന്തെന്നുവച്ചാൽ, സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു സൂചന ലഭിക്കുന്നത്.
യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജു ഒരു മാധ്യമത്തോട് പ്രതികരിക്കുകയുണ്ടായ. എന്നാൽ, ഇങ്ങനെ ചെയ്യാൻ നിയമപരമായി കഴിയില്ല. അനഘ സ്വമേധയാ പിന്മാറിയതാണോ, നിർബന്ധപൂർവ്വം പിൻമാറിയതാണോ എന്ന് പുറത്തറിയാൻ ഇനി സാധ്യത ഇല്ല.
അതിനുള്ള പഴുതൊക്കെ അടക്കാനുള്ള കൊനഷ്ട് കയിലിരിപ്പ് SFIക്ക്ുണ്ട്. കെ.കെ ഷൈലജ ടീച്ചറ്‍ മികച്ച ആരോഗ്യമനത്രിയായിരുന്നു. എന്നാൽ തന്ത്രപൂർവ്വം അവരെ നീക്കിയത് മലയാളികളെല്ലാം ശ്രദ്ധിച്ച സംഭവമാണ്. കോവിഡ് കനത്ത സമയത്ത് ദിവസേനെയുള്ള വാർത്താസമ്മേലനത്തിൽ ആദ്യമൊക്കെ ഷൈലജ ടീച്ചർ മരണ നിരക്കും രോഗബാധിതരുടെ കണക്കും വിവരിക്കുന്നതൊക്കെ കണ്ടു.
എന്നാൽ അവരുടെ ഇമേജ് കൂടുന്നത് കണ്ട പാടെ പതിയെ അടുത്തിരുന്ന മുഖ്യമന്ത്രി കസേരവലിച്ച് വീഡിയോ ഫ്രെയിമിൽ നിന്നും ഷൈലജ ടീച്ചറെ സൈഡാക്കി.ഇപ്പോഴത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ്ജും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും, യൂത്ത് കമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്താ ജെറോമും ഒക്കെ സ്ത്രീ സൗഹ-ദമെന്ന പേരിന് വേണ്ടി മാത്രം പദവിയിലെത്തിയതാണെന്നും, 5 കാശിന് പണിയില്ലാത്ത ഇവർക്കു വേണ്ടി ഭരിക്കുന്നതൊക്കെ മറ്റാരെങ്കിലുമൊക്കെ ആണെന്നും മനസിലാക്കാൻ വല്യ പഠിപ്പിന്റെ ആവശ്യമൊന്നുമില്ല. ഏതൊരാൾക്കും മനസിലാവും.
സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും കേരള യൂണിവേഴ്സിറ്റിക്കും ക്രിസ്റ്റ്യൻ കോളേജിലെ ആൾമാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട് എന്നറിയുന്നു. ആൾമാറാട്ടത്തിന് ഒത്താശ ചെയ്തവർ കൂട്ടത്തിലുള്ളപ്പോൾ എന്ത് നടപടി. പാർട്ടിക്കോടതി ഇതും വെറുതെവിടുമായിരിക്കും. കാരണം ഇത്തരം അനധികൃത നടപടികൾ കാിക്കാനുള്ള ചങ്കൂറ്റമാണല്ലോ പാർട്ടിക്കാരന്റെ കൈമുതലായി ഇവരൊക്കെ കണക്കാക്കുന്നത്. പാർട്ടിക്കുള്ളിൽ ലൈംഗിക അതിക്രമം കാണിക്കുന്നവരെ പാർട്ടിക്കോടതി കണ്ടില്ലെന്നു വയ്ക്കുക, ഇത്തരം സംഭവങ്ങലിൽ സ്ത്രീകളെ മാത്രം ഒറ്റപ്പെടുത്തി വീണ്ടും അപകീർത്തിപ്പെടുത്തുക, ഇവയാണ് കേട്ടിട്ടുള്ലതൊക്കെ.
https://www.facebook.com/Malayalivartha
























