”സുദീപ്‌തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല…”; ശിവൻകുട്ടിക്ക് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ... ആദ്യം സാറിന്റെ വകുപ്പ് ഒന്ന് റെഡിയാക്ക്...പൊട്ടിത്തെറിച്ച് ജനം...

സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രംഗത്തുള്ള പലരും സിനിമയക്ക് എതിരെ രംഗത്തെത്തി. പ്രതേകിച്ചു കേരളത്തിൽ നിന്നും വലിയ വിമർശനമാണ് ഉയർന്നു കേൾക്കുന്നത്...പല തീയറ്ററുകളിലും സിനിമ പ്രദർശനം തന്നെ നടത്തുന്നില്ല...ഇന്ത്യയിൽ കുറെ സംസ്ഥാങ്ങളിൽ സിനിമ പ്രദർശനം തന്നെ നിർത്തി വച്ചു...പല നേതാക്കളും പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു..ഇപ്പോഴിതാ വിദ്യാഭ്യാസ മന്ത്രി ആയിട്ടുള്ള വി ശിവകുട്ടിയാണ് വിഷയത്തിൽ പ്രതികരിച്ചരിക്കുന്നത്..ഒറ്റവരിയിലാണ് പ്രതിഷേധം, ‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ മന്ത്രി വി. ശിവന്‍കുട്ടി. മുംബൈയില്‍ ദി കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രിയുടെ പ്രതികരണം. ”സുദീപ്‌തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല…” എന്നാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ സുദീപ്‌തോ സെന്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു.”കേരളത്തിനുള്ളില്‍ രണ്ട് കേരളങ്ങളുണ്ട്.
ഒരു ചിത്രം മനോഹരമായ കായല്‍. ലാന്‍ഡ്സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്.മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസര്‍ഗോഡ്, കോഴിക്കോട്, മംഗളൂരു ഉള്‍പ്പെടെ ദക്ഷിണ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം” എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.നിരവധി കമ്മന്റുകളാണ് വന്നിരിക്കുന്നത് ..മന്ത്രിക്ക് പൊങ്കാലയാണ്, വേവാത്ത പരിപ്പ് എവിടന്നാണ്? മാവേലി സ്റ്റോറിലെ ആണോ?പരിപ്പ് ഹലാൽ ആയിരുന്നെങ്കിൽനല്ലൊരു സദ്യ കാണാമായിരുന്നു, മന്ത്രിക്കു മനസിലാക്കുവാൻ മലയാളത്തിലും ഉണ്ട് kerala സ്റ്റോറി, എന്നിങ്ങനെയാണ് കമന്റുകൾ വരുന്നത്...ഇപ്പോഴിതാ വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെമൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. ഈ രീതിയിൽ ആണ് മുന്നോട്ട് പോകുന്നതെങ്കിലും ഈ വാരത്തിനുള്ളിൽ സിനിമ 200 കോടി തൊടുമെന്നാണ് വിലയിരുത്തൽ.
മെയ് 14ന് കേരള സ്റ്റോറി 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. നിലവിൽ 2023-ലെ ഏറ്റവും ഉയർന്ന വരുമാനം നേടിയ രണ്ടാമത്തെ ഹിന്ദി ചിത്രമായി ദി കേരള സ്റ്റോറി. ഒന്നാം സ്ഥാനത്ത് പത്താൻ ആണ്.അതേസമയം, കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. സുപ്രീം കോടതിയിൽ തമിഴ്‌നാട് പൊലീസ് എഡിജിപി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സിനിമയുടെ റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം മൂലം മൾട്ടിപ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിർത്തിവെക്കുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
https://www.facebook.com/Malayalivartha
























