Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ജനമനസ്സില്‍ പിണറായിക്കും മുകളില്‍ ടീച്ചര്‍;സഖാവ് ആ വിളി പിണറായിയേക്കാള്‍ ചേരുന്ന ആള്,എനിക്ക് പാര്‍ട്ടിയെ പേടിയില്ല വിശ്വാസമാണ്,ചവിട്ടി തേച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാത്ത നേതാവ്,പിണറായി കണ്ടുപഠിക്കണം ഈ കമ്യൂണിസ്റ്റുകാരിയെ

18 MAY 2023 07:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...

ഏപ്രിൽ 29 ന് നടന്ന വോട്ടെടുപ്പിൽ ഗുരുതരമായ ക്രമക്കേട്.... പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ 7 നും വൈകന്നേരം 6 നും ഇടയിൽ പുതിയ പോളിംഗ്

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

1987ലെ തിരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതുമുന്നണി ഏറ്റുവിളിച്ച മുദ്രാവാക്യം പ്രശസ്തമാണ്. കേരം തിങ്ങും കേരള നാട് കെആര്‍ ഗൗരി ഭരിച്ചീടും. ഗൗരി ജയിച്ചാല്‍ അരൂരിന് മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് പറഞ്ഞത് വിഎസ്. ഗൗരിയമ്മ ജയിച്ചു എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ചതി സിപിഎം ഗൗരിയമ്മയോട് കാണിച്ചു. ഗൗരിയമ്മയ്ക്ക് കിട്ടാത്ത ഒരു മുഖ്യമന്ത്രി കസേര സിപിഎമ്മിലെ ഏതേലും പെണ്ണുങ്ങള്‍ക്ക് കിട്ടുമോ. എന്നാല്‍ ഗൗരിയമ്മയ്ക്ക് ശേഷം ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ഷൈലജ ടീച്ചര്‍. പക്ഷെ പിണറായി എന്ന ധാര്‍ഷ്ട്യക്കാരന്‍ ആ കൊമ്പ് കടയ്ക്കല്‍ നോക്കി വെട്ടി. സത്യത്തില്‍ പിണറായി അടയറവ് പറഞ്ഞ പെണ്ണൊരുത്തി അങ്ങനെ വേണം ഷൈലജ ടീച്ചറിനെ വിശേഷിപ്പിക്കാന്‍. ഒരുവേള തന്നേക്കാള്‍ ജനസമ്മതി കൂടിയപ്പോള്‍ പിണറായി ഭയപ്പെട്ട ക്യമൂണിസ്റ്റുകാരി. സഖാവ് ആ വിളി പിണറായിയേക്കാള്‍ ചേരുന്ന ആള്. വലിയ നെറികേട് പിണറായി കാണിച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാതെ നേതാവ്. അത് പിണരായിയെ ഭയന്നിട്ടല്ല ഈ പ്രസ്ഥാനത്തോട് അവര്‍ക്കുള്ള കൂറാണ്. ഈ കൂറെന്നൊക്കെ പറഞ്ഞാല്‍ പിണറായിക്ക് മനസ്സിലാകുമോ ആവോ.

ശൈലജ ടീച്ചര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ഞാന്‍ അധികാരത്തില്‍ തുടരുമെന്ന് പ്രതീക്ഷിട്ടില്ല,കാരണം ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെമ്പറാണ്. പാര്‍ട്ടിയെ പേടിയല്ല, വിശ്വാസമാണ്. ടീച്ചറിന്റെ വാക്കുകളില്‍ മൂര്‍ച്ച കൂടുന്നുണ്ട്. ഞങ്ങളെല്ലാം ഏതെങ്കിലും സ്ഥാനത്ത് തുടരുമെന്ന നിലയിലല്ല കാര്യങ്ങള്‍ ചെയ്യുന്നത്. ഞാനെന്ന വ്യക്തിയുടെ മാത്രം പ്രവര്‍ത്തനമല്ല. ഇതൊരു പോളിസിയുടെ ഭാഗമാണ്. ഒരു പാര്‍ട്ടിയുടെ അല്ലെങ്കില്‍ മുന്നണിയുടെ പോളിസി നടപ്പിലാക്കുകയാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ആ സമയത്ത് ലീഡര്‍ഷിപ്പില്‍ നിന്നുകൊണ്ട് ഞാന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ തന്നെ തുടരണമെന്നില്ല. ഇതേ പോളിസി മറ്റൊരാള്‍ വന്ന് ഇതുപോലെയോ, മറ്റൊരു രീതിയിലോ നടപ്പിലാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഞാന്‍ തന്നെ തുടരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. പ്രതീക്ഷിക്കാതിരിക്കാന്‍ കാരണം ഞാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണ്. ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളതും, ഞാന്‍ മനസിലാക്കിയിട്ടുള്ളതും പാര്‍ലമെന്ററി പ്രവര്‍ത്തനവും പാര്‍ലമെന്റേതര പ്രവര്‍ത്തനവും ഒരുപോലെ കാണണമെന്നാണ്. അഞ്ച് വര്‍ഷം കൊണ്ട് ഒരു കാര്യവും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത കാര്യങ്ങളുമുണ്ട്. ഇതൊരു തുടര്‍ച്ചയാണ്. കഴിഞ്ഞ സര്‍ക്കാരുകള്‍ ചെയ്തുവച്ചത് തുടരുക. നമ്മുടെ ഭാവനയും കഴിവും പോളിസിയുമനുസരിച്ച് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുക. ആ അര്‍ത്ഥത്തില്‍ അഞ്ച് കൊല്ലം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും.' കെ കെ ശൈലജ പറഞ്ഞു.

പലപ്പോഴും പല ചോദ്യങ്ങല്‍ക്കും മറുപടി പറയാനില്ലാതെ നിയമസഭയില്‍ ഇരിക്കുന്ന മുഖ്യമന്ത്രിയെ നമ്മള്‍ കാണാറുണ്ട്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി സംസാരിക്കുന്നത് മറ്റ് മന്ത്രിമാരും എംഎല്‍എമാരും ആണ്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷത്തിന് നേരെ ഇടിമുഴക്കം പോലെ കേരളം കേട്ട ശൈലജ ടീച്ചറിന്റേതാണ്. കോവിഡ് സമയത്ത് എല്ലാം കൃത്യമായ് ചെയ്തിട്ടും വളഞ്ഞിട്ട് ആക്രമിച്ച പ്രതിപക്ഷത്തെ നേരിട്ടു. കോവിഡ് റാണിയെന്ന് പ്രതിപക്ഷം പരിഹസിച്ചപ്പോള്‍ കോവിഡിനെ തുരത്തുന്നത് ഞാനല്ല ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ ഉള്ളവരുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്. കൂടെ നിന്നില്ലേലും കുത്തിത്തിരുപ്പ് കാണിക്കല്ലേന്ന് പ്രതിപക്ഷത്തിന്റെ മുഖത്ത് നോക്കി പറഞ്ഞു. പൗരത്വ വിഷയത്തില്‍ മമത ബാനര്‍ജിയേയും പിണറായി വിജയനേയും താരതമ്യം ചെയ്ത് കൊണ്ടുള്ള കെഎം ഷാജിയുടെ പരാമര്‍ശം നിയമസഭയില്‍ ബഹളത്തിനിടയാക്കി. ബംഗാളില്‍ ഒരു പെണ്ണാണ് ഭരിക്കുന്നത്, ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലല്ലോ എന്ന പരിഹാസത്തിന് പെണ്ണ് ഭരിച്ചാല്‍ എന്തെന്ന് ഷാജിയുടെ മുഖത്ത് നോക്കി ചോദിച്ചു. ടീച്ചറിന്റെ ശൗര്യം ഷാജി അറിഞ്ഞു. പ്രതിപക്ഷ ചോദിക്കുന്ന ഓരോ ചോദ്യത്തിനും കൃത്യം കൃത്യം മറുപടി കൊടുത്തു. പിണറായിയെ പോലെ നിന്ന് ബബ്ബ ബബ്ബ അടിയ്ക്കില്ല.

നിപ്പ വന്ന സമയത്തും കൈയ്യടി കിട്ടിയത് ശൈലജ ടീച്ചറിനും ടീമിനും ആയിരുന്നു. നിപ്പയെ കോഴിക്കോടിനുള്ളില്‍ തളച്ചിടാന്‍ ആരോഗ്യ വകുപ്പിന് സാധിച്ചു. ഭയം ലവലേശമില്ലാതെ ഉണ്ണാതെ ഉറങ്ങാതെ ടീച്ചര്‍ എല്ലായിടത്തും ഓടി നടന്നു. ഇതോടെ ജനപ്രീതി വര്‍ദ്ധിച്ചു. അന്നേ മുഖ്യമന്ത്രിയ്ക്ക് കണ്ണുകടി തുടങ്ങിയതാണ്. പിന്നീട് കോവിഡ് വന്നപ്പോഴേക്കും കാര്യങ്ങള്‍ തന്റെ കൈവിട്ട് പോകുന്നുവെന്ന് പിണറായിക്ക് ബോധ്യപ്പെട്ടത.് ഇതോടെ ശൈലജ ടീച്ചറിനെ ഒതുക്കാന്‍ കൃത്യമായ പ്ലാനിങ് നടന്നത്. ഇതോടെ പത്ര സമ്മേളനം മുഖ്യമന്ത്രിയങ്ങ് ഏറ്റെടുത്തു ഒടുവില്‍ കുളമാക്കി കൈയ്യില്‍ കൊടുത്തു. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തിന്‍രെ മുഖ്യമന്ത്രി കെകെ ശൈലജ ആകണമെന്ന് ജനം ഒരേ സ്വര്ത്തില്‍ പരഞ്ഞു. ഇതോടെ പിണറായിക്ക് ഹാലിളകി ടീച്ചറെ വെട്ടിനിരത്തി. രണ്ടാ ംമന്ത്രി സഭയില്‍ ആരോഗ്യ മന്ത്രി സ്ഥാനത്ത് ശൈലജ ടീച്ചര്‍ ഉണ്ടാകുമെന്ന് ജനം പ്രതീക്ഷിച്ചു. ആ പ്രതീക്ഷ തെറ്റിച്ച് പിടിപ്പുകെട്ട വീണ ജോര്‍ജ്ജിനെ ഇറക്കി. അതിന്റെയാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.

ഓരോ തവണ ശൈലജ ടീച്ചറിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുമ്പോഴും താളം തെറ്റിയത് പിണറായിക്കാണ്. ഗൗരിയമ്മയോട് കാണിച്ച ചതി ശൈലജ ടീച്ചറിലൂടെ തിരുത്താമായിരുന്നു എന്നാല്‍ വീണ്ടും ചതി ആവര്‍ത്തിക്കുകയാണ് ഈ പാര്‍ട്ടി ചെയ്തത്. പിണറായി കുടുക്കാന്‍ നോക്കിയില്ലെ ശൈലജ ടീച്ചറിനെ. അതിന്റെ തെളിവാണല്ലോ പിപിഇ കിറ്റ് അഴിമതി. ലോകായുക്തയില്‍ ഇപ്പോഴും കിടക്കുന്ന കേസ്. പിപിഇ കിറ്റ് അഴിമതിയില്‍ ചുക്കാന്‍ പിടിച്ചത് പിണറായി വിജയനാണ്. പിണറായിക്ക് വേണ്ടപ്പെട്ടവര്‍ക്കാണ് കരാര്‍ കൊടുത്തത്. ഒടുവില്‍ ആരോപണം വന്നപ്പോള്‍ ശൈലജ ടീച്ചറിന്റെ തലയ്ക്കിട്ടു. എന്നാല്‍ ടീച്ചര്‍ ഒരുമുഴം മുന്നേ കളിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണ് കരാര്‍ കൊടുത്തതെന്ന് ടീച്ചര്‍ തുറന്നടിച്ചു. ഇതോടെ പണി പാളി. മുഖ്യനെ താങ്ങാന്‍ നിന്ന പാര്‍ട്ടിയ്ക്കടക്കം പണി കിട്ടി. ഈ ഒരടി പിണറായി പ്രതീക്ഷിച്ചതേയില്ല. പിണറായിക്ക് പുഞ്ചിരിയോടെ തന്നെ മറുപടി കൊടുത്തിട്ടുള്ള നേതാവാണ് ശൈലജ ടീച്ചര്‍. കൂടെ നില്‍ക്കുന്നവരുടെ കാല് വാരുന്നത് പിണറായിയുടെ രക്തത്തിലുള്ളതാണ്. പക്ഷെ ശൈലജ ടീച്ചറിനെ വെട്ടിനിരത്തിയപ്പോള്‍ പിണറായിക്ക് കാലിടറി. കാരണം ജനരോഷം പിണറായിക്ക് നേരെ ഇളകി എന്നുള്ളതാണ് വാസ്തവം. ശൈലജ ടീച്ചര്‍ക്ക് വേണ്ടി വലിയ മുറവിളി ഉയര്‍ന്നു. പിണറായി പോലും ഞെട്ടി. തനിക്ക് പോലും ഇത്ര ജനസമ്മതി ഇല്ലല്ലോ എന്ന ഞെട്ടലാണ് പിണറായിക്കുണ്ടായത്.

കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യത്തിന്. ഉണ്ടായിക്കൂടാന്നില്ല എന്നാണ് ടീച്ചറിന്റെ മറുപടി. ഗൗരിയമ്മയുടേയും സുശീല ഗോപാലന്റെയും കൂടെ താരതമ്യം ചെയ്യേണ്ട ആളല്ല താന്‍ എന്ന് ടീച്ചര്‍ പറഞ്ഞത്. ടീച്ചര്‍ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം മനുഷ്യരുണ്ട് ഇ നാട്ടില്‍. കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി വേണം. അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുണ്ടായാല്‍ ഈ പാര്‍ട്ടി സ്ത്രീപക്ഷ സര്‍ക്കാരെന്ന് നമ്മള്‍ സമ്മതിയ്ക്കും. അല്ലാതെ സ്ത്രീകളെ കാണിച്ച് വോട്ട് പിടിച്ച് പിന്നെ കൈമലര്‍ത്തുന്ന സിപിഎം ഏര്‍പ്പാടിന് ബൈ പറയും മലയാളി. കേരളത്തിലെ വനിത മുഖ്യമന്ത്രിക്ക് ശൈലജ ടീച്ചറിന്റെ മുഖം തന്നെയാണ് മലയാളി കാണുന്നത്. അങ്ങനെയൊരു ചരിത്രം പിറക്കട്ടെ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (14 minutes ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (27 minutes ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (49 minutes ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (1 hour ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (1 hour ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (2 hours ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (2 hours ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (2 hours ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (2 hours ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (8 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (8 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (8 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (8 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (8 hours ago)

Malayali Vartha Recommends