20 തവണ കുത്തി, തലയില്‍ കത്തി കുടുങ്ങിയിട്ടും നിര്‍ത്തിയില്ല, സ്ലാബ് കൊണ്ട് ക്രൂരമര്‍ദ്ദനം; ഡല്‍ഹിയെ ഞെട്ടിച്ച് 16കാരിയുടെ അരുംകൊല;കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ...അവിടെ നടന്നത്..

ഡൽഹിയിലെ രോഹിണിയിൽ പതിനാറുകാരിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് സംഭവമുണ്ടായത്. വഴക്കിനു പിന്നാലെ പെൺകുട്ടിയെ കല്ലുകൊണ്ട് പലതവണ തലയ്ക്കടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇരുപതുകാരനായ പ്രതി സാഹിലിനെ അറസ്റ്റ് ചെയ്തു.അതിക്രൂരമായിട്ടാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന്റെ cctv ദൃശ്യങ്ങൾ അടക്കം പുറത്തു വന്നതിൽ നിന്നും സംഭവം നടക്കുമ്പോൾ നിരവധി ആളുകൾ സമീപത്തുണ്ടായിട്ടും ആരും തന്നെ പ്രതിയെ പിടിച്ചു മാറ്റാനോ , അക്രമം തടയാനോ ശ്രമിക്കുന്നില്ല എന്നുള്ളതാണ് ഏറ്റവും ദുഖകരം...പെൺകുട്ടിക്ക് 20ലേറെ തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. സാക്ഷി ദീക്ഷിത് ആണ് കൊല്ലപ്പെട്ടത്. സാഹിലും സാക്ഷിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.ആക്രമണം കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സുഹൃത്തിന്റെ മകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയ പെൺകുട്ടിയെ കാമുകൻ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. രക്തത്തിൽ കുളിച്ച് റോഡിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച വൈകിട്ട് ഇരുവരും തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് യുവാവ് വീണ്ടും പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സാക്ഷിയെ പ്രതി പല തവണ കത്തി ഉപയോഗിച്ചു കുത്തി. ഒരു തവണ ശരീരത്തില്‍ കുടുങ്ങിയ കത്തി പ്രയാസപ്പെട്ട് വലിച്ചെടുത്ത് വീണ്ടും കുത്തുകയായിരുന്നു. കത്തികൊണ്ട് കുത്തിയശേഷം അടുത്തു കിടന്ന കല്ലെടുത്തു പെണ്‍കുട്ടിയെ തുടരെ ഇടിച്ചു. ഇടിയേറ്റ് പെൺകുട്ടി വീണിട്ടും ക്രൂരത തുടർന്നു.പ്രതിയിപ്പോൾ പോലീസ് കസ്റ്റഡിയിലാണ് , കൂടുതൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിനുള്ള വ്യക്തമായ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളു..
https://www.facebook.com/Malayalivartha





















