മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസ്; പരാതിക്കാരന് കനത്ത തിരിച്ചടി; ലോകായുക്ത ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം നടത്തിയെന്ന കേസ് ലോകായുക്ത ഉത്തരവിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരിക്കുകയാണ്. ഫുൾ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെട്ടില്ല. ഇടപെടാൻ വിസമ്മതിച്ചത് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ ബെഞ്ചാണ്. ദുരിതാശ്വാസ നിധി തട്ടിപ്പ് കേസിൽ പരാതിക്കാരന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടിരിക്കുകയാണ്. ജൂൺ ആറിനാണ് ലോകായുക്തയുടെ വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നത്. കേസ് നിലനിൽക്കുമോ എന്ന കാര്യത്തിൽ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് അടക്കം വ്യക്തമാക്കിയാണ് ലോകായുക്ത രണ്ടംഗ ബെഞ്ച് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ഇതിനെതിരെയാണ് ആർ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചത്
അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പിൽ അതിനിർണായക നീക്കങ്ങളായിരുന്നു വിജിലൻസ് നടത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടിൽ പരിശോധന വ്യാപകമാക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദശം കൊടുത്തിരുന്നു . കളക്ടറേറ്റുകളിൽ വ്യാപക പരിശോധന നടത്തിയിരുന്നു. വ്യാപക ക്രമക്കേട് കണ്ടെത്തി . കഴിഞ്ഞ രണ്ട് വർഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാൻ നിർദ്ദേശം കൊടുത്തിരുന്നു .
ഓരോ വ്യക്തിയും കൊടുത്തിട്ടുള്ള വിവരങ്ങൾ പരിശോധിച്ചിരുന്നു . മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഫോണ്‍ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു പണം കൈപ്പറ്റിയവർ അർഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാൽ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാൻ സാധിക്കുകയുള്ളൂ.
https://www.facebook.com/Malayalivartha





















