പട്ടാപ്പകൽ ബസിലിരുന്ന് കെഴവന്റെ സ്വയംഭോഗം! വീഡിയോ വൈറലാക്കി യുവതിയുടെ ചങ്കൂറ്റം..

കണ്ണൂരിൽ സ്വകാര്യ ബസ്സിൽ നഗ്നതാ പ്രദർശനം. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന ബസ്സിലാണ് സംഭവം. മധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തിയതിന്റെ ചിത്രങ്ങൾ ബസിലെ യാത്രക്കാരിയായ യുവതിയാണ് പകർത്തിയത്. ദുരനുഭവം വിവരിച്ച് പിന്നാലെ യുവതി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും കണ്ടപ്പോൾ ഭയന്നു പോയെന്നും യുവതി പറയുന്നു. പിന്നാലെ മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം നടക്കുന്നത്. യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസ്സിലുണ്ടായിരുന്നത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് മധ്യവയസ്‌കൻ വന്നിരുന്നു. പിന്നീട് യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗന്താ പ്രദർശനം നടത്തിയത്.
ബസ് ചെറുപുഴ സ്റ്റാൻഡിൽ നിർത്തിയിട്ട ശേഷം ബസിലെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് സംഭവം. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും കൂസലൊന്നുമില്ലാതെ ഇയാൾ പ്രവൃത്തി തുടർന്നു. അതറിഞ്ഞിട്ടും ഇയാൾ നഗ്നതാ പ്രദർശനം തുടർന്നു എന്നാണ് യുവതി പറയുന്നത്. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു.
മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങുകയും ബസിലെ ജീവനക്കാർ തിരിച്ചെത്താറായപ്പോഴും ഇയാൾ ബസിൽ നിന്ന് ഇറങ്ങിപ്പോയി എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. സംഭവത്തിൽ പകച്ചുപോയ യുവതി പിന്നീട് ഇക്കാര്യം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തി. ജീവനക്കാരും യുവതിയും ചേർന്ന് പ്രതിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ദുരനുഭവം യുവതി ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്.
സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയോയെന്ന് വ്യക്തമല്ല. മധ്യവയസ്‌കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ എന്നും വ്യക്തതയില്ല. പരാതി ലഭിച്ചിട്ടില്ലെങ്കിലും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് സൂചന. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കി.
നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പരാതിക്കാരിയായ യുവതിയിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ തേടുമെന്നും പോലീസും പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ പരാതിയില്ലെങ്കിൽ പോലും സ്വമേധയാ പോലീസ് കടുത്ത നടപടി സ്വീകരിക്കണം എന്നതാണ് ജനങ്ങളുടെ അഭിപ്രായം. ചെറുപുഴ സ്വദേശിയായ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
പത്തു ദിവസം മുന്‍പ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ വന്ന യുവതിക്കും സമാനമായ ദുരനുഭവം ഉണ്ടായിരുന്നു. അടുത്തിരുന്ന യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ച് സ്വയംഭോഗം നടത്തിയെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിന്റെ വിഡിയോ പകര്‍ത്തി നന്ദിത എന്ന യുവതി പുറത്തുവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്, യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കുറ്റം ചുമത്തി സവാദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബസില്‍ മോശമായി പെരുമാറുകയും നഗ്‌നതാ പ്രദര്‍ശനം നടത്തുകയും ചെയ്ത യുവാവിനെക്കുറിച്ച് മറ്റ് ചിലരും തന്നോട് പറഞ്ഞതായി ദുരനുഭവം നേരിട്ട നന്ദിത. തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് വരികെയാണ് നന്ദിതയ്ക്ക് നേരെ മോശം പ്രവൃത്തി ഉണ്ടായത്. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി സവാദ് റിമാന്‍ഡിലാണ്. തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവതി സമൂഹമാധ്യമത്തില്‍ വീഡിയോയും പങ്കുവെച്ചിരുന്നു.
വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം, ഇയാള്‍ സ്ഥിരം ശല്യക്കാരനെന്ന് പലരും പറഞ്ഞതായി നന്ദിത വെളിപ്പെടുത്തുന്നു. ഇയാളില്‍ നിന്നും ഇത്തരം ദുരനുഭവം നേരിട്ട നിരവധി സ്ത്രീകള്‍ തനിക്ക് മെസേജ് അയച്ചതായും നന്ദിത പറഞ്ഞു. ധൈര്യപൂര്‍വ്വം പ്രതികരിച്ചതിന് നിരവധി പേര്‍ പിന്തുണ അറിയിച്ചു. ബസ് ജീവനക്കാരാണ് സവാദിനെ പിടികൂടി നെടുമ്പാശ്ശേരി പൊലീസിന് കൈ മാറിയത്. സംഭവത്തില്‍ പ്രതികരിച്ച യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.
https://www.facebook.com/Malayalivartha





















