ക്ലിഫ് ഹൗസിന്റെ അടുക്കളയിൽ നിന്നും ആ വലിയ ശബ്ദം വന്നാൽ സൂക്ഷിക്കുക...ജോലിക്കാരെയും കുക്കറിനെയും അറസ്റ് ചെയ്യാൻ ഉള്ള സാദ്ധ്യതകൾ ഉണ്ട്...ചാനൽ ചർച്ചയിൽ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...ഇന്നലത്തെ ചാനൽ ചർച്ചകൾ എല്ലാം വൻ തമാശ ആയിരുന്നു...

ഇന്നലത്തെ ചാനൽ ചർച്ചകൾ എല്ലാം വളരെ കോമഡിയായിട്ടാണ് തോന്നിയത്, ഒരാളും ഒന്നിനൊന്നു വിട്ടു കൊടുക്കാതെ മൈക്ക് തന്നെയാണ് വിഷയമാക്കി എടുത്തിരിക്കുന്നത്. കാരണം മൈക്ക് ആണലോ ഒരു വിഷയം , ഏതായാലും കുറെ കാലത്തിന് ശേഷം സർക്കാറിനിട്ട് പണിയാൻ കിട്ടിയ അവസരം ഒരു ചാനലും വെറുതെ വോട്ടില്ല എന്ന് തന്നെ വേണം പറയാൻ. ഇതിൽ ഏറ്റവും കോമഡിയായി തോന്നിയത് ഏഷ്യാനെറ്റ് ചാനലിലെ ചർച്ചക്കിടെ രാഹുൽ മാങ്കൂറ്റത്തിൽ നടത്തിയ പരിഹാസങ്ങളാണ്. രാഹുലിനെ സംസാരിക്കാൻ ആയി വിളിച്ചപ്പോൾ തന്നെ ചെറുതായിട്ട് എനിക്ക് പനിയുണ്ട് , അതുകൊണ്ടാണ് ഇടക്ക് ചുമ വരുന്നത്, അതിന്റെ പേരിൽ ഇനി കേസ് ഒന്നും എടുക്കരുത് ഇതൊരു അഭ്യർത്ഥനയാണ് എന്നും പറഞ്ഞു കൊണ്ടാണ് വരുന്നത് , കൂടാതെ ക്ലിഫ് ഹൗസിലെ അടുക്കള ജീവനക്കാരുടെ ശ്രദ്ധയ്ക്ക്, മുഖ്യമന്ത്രിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മട്ടൺ ബിരിയാണി ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കുക , കുക്കറിൽ നിന്നുള്ള ശബദം ഉണ്ടായാൽ ഉടൻ തന്നെ അടുക്കള പണിക്കരെയും കുക്കറിനെയും അറസ്റ് ചെയ്യാനുള്ള സാധ്യത ഉണ്ട് ,
അതുകൊണ്ട് സൂക്ഷിക്കുക എന്നും പറഞ്ഞു കൊണ്ടാണ് രാഹുൽ പരിഹസിക്കുന്നത്. ഈ മാസം കോട്ടയത്ത് മുഖ്യമന്ത്രിയുടെ ഒരു സര്‍ക്കാര്‍ പരിപാടിയിലും മൈക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. അതിന് മുമ്പ് സി.പി.എമ്മിന്റെ പരിപാടികളില്‍ അദ്ദേഹം സംസാരിച്ചപ്പോഴും മൈക്ക് കലിപ്പായി. അദ്ദേഹം ഓപ്പറേറ്ററെ ശകാരിക്കുകയും ചെയ്തിരുന്നു.എം.വി ഗോവിന്ദന്‍ മാഷ് നടത്തിയ യാത്രയ്ക്കിടെ മൈക്കിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കാന്‍ പറഞ്ഞ ഓപ്പറേറ്ററെ അദ്ദേഹം വഴക്ക് പറഞ്ഞിരുന്നു. അന്നൊന്നും കേസ് എടുക്കാതിരുന്ന പോലീസ് കെ.പി.സി.സി.സിയുടെ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനത്തിലെ മൈക്കിന്റെ മൂളലിനെതിരെ കേസെടുത്തത് എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല മീഡിയാ വണ്ണിലും 24 ന്യൂസിലും ആവർത്തിച്ചു ചോദിച്ചത്. അതിന് കൃത്യമായ മറുപടി പറയാന്‍ സി.പി.എമ്മിന്റെ ചാനല്‍ പോരാളികളായ വി.കെ സനോജ്, കെ.എസ് അരുണ്‍കുമാര്‍, വി.വസീഫ് എന്നിവര്‍ക്കായില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് കേസെടുത്തതെന്നും ചാമക്കാല ആരോപിച്ചു.
എന്നാല്‍ സി.പി.എമ്മിന് വേണ്ടി ചാനല്‍ കളത്തിലിറങ്ങിയവരെല്ലാം ഗൂഢാലോചനാ സിദ്ധാന്തം എന്ന മൂര്‍ച്ചയില്ലാത്ത ആയുധമാണ് പുറത്തെടുത്തത്. ഭരണനേതൃത്വം എന്തിനാണിങ്ങനെ ഭയക്കുന്നതെന്ന് മാതൃഭൂമിന്യൂസിലെ അഭിലാഷ് മോഹന്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ ചോദിച്ചു. അതിന് മറുപടിയായി സി.പി.എമ്മിന്റെ യുവരക്തം വി.വസീഫ് ചോദിച്ചത്, മണിപ്പൂര്‍ നിന്ന് കത്തുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തോന്നുന്നു. ചര്‍ച്ചയ്ക്ക് വന്നവരെ നോക്കൂ. പ്രോപ്രര്‍ ചാനലിന്റെ ആള്. അതിന് പകരം ഒരു എന്‍ഞ്ചിനിയറിംഗ് ബിരുദധാരിയെ വേണ്ടേ വിളിച്ചിരുത്താന്‍. അത് കേട്ടതും അഭിലാഷും കോണ്‍ഗ്രസിലെ അബിന്‍വര്‍ക്കിയും പ്രോപ്പര്‍ചാനലിലെ എംകെ ഹരിദാസും ചിരിയോട് ചിരി.
എന്തുണ്ടായാലും പിണറായി വിജയനെതിരായ ഗൂഢാലോചന എന്ന് പറയുന്നത്. എന്ത് സുരക്ഷാ പ്രശ്‌നമാണ് മൈക്ക് ഉണ്ടാക്കിയതെന്ന് അവതാരകന്‍ ചോദിച്ചു. എഫ്.ഐ.ആറിട്ടത് ആഗോളപ്രശ്‌നമാണോ എന്നായിരുന്നു വസീഫിന്റെ ചോദ്യം. അന്താരാഷ്ട്ര പ്രശ്‌നമല്ല, പിണറായി വിജയന്റെ പേടിയാണ് അതിന് കാരണമെന്ന് കോണ്‍ഗ്രസിലെ അബിന്‍വര്‍ക്കി തിരിച്ചടിച്ചു. പുറത്ത് രണ്ട് കാവല്‍ക്കാരുണ്ടെങ്കിലും പിണറായി വിജയന്‍ ഉറങ്ങുംമുമ്പ് മുറിയുടെ വാതിലുകള്‍ പൂട്ടിയെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഉറങ്ങാറൂള്ളൂ എന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. അത്തരം ഒരു പേടിയുടെ ഭാഗമായാണ് ഈ കേസെടുത്തത്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് മൈക്ക് വയ്ക്കും മുമ്പ് ഓപ്പറേറ്റര്‍മാര്‍ മുന്‍കൂര്‍ ജാമ്യം എടുക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്നും അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.ഏതായാലും ഒരു മൈക്ക് നമ്മുടെ മുഖ്യമന്ത്രിക്ക് ഇത്രയും തലവേദന ഉണ്ടാക്കി കൊടുക്കുമെന്ന് കരുതി കാണില്ല, ഇനിയിപ്പോൾ ഇത്തരത്തിൽ ശബ്ദം പുറപ്പെടുവിക്കുന്ന സംവിധാങ്ങൾ എല്ലാം മുഖ്യമന്ത്രി നിരോധിക്കുമോ എന്നുള്ളതാണ് അറിയാൻ ഉള്ളത്. അങ്ങനെ വന്നാൽ കുക്കറിന്റെ കാര്യമൊക്കെ കട്ട പൊഹ...
https://www.facebook.com/Malayalivartha



























