നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ....അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജൻ മുന്നറിയിപ്പു നൽകി

നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഷംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. അദ്ദേഹത്തിന് എതിരെ വരുന്ന ഏതു നീക്കത്തെയും ജനം പ്രതിരോധിക്കുമെന്ന് ജയരാജൻ മുന്നറിയിപ്പു നൽകി.
സ്പീക്കർ ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ തെരുവിൽ നേരിടും: യുവമോർച്ച
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫിസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷിന്റെ വെല്ലുവിളി പ്രസംഗത്തിനുള്ള മറുപടിയാണു പി.ജയരാജന്റേത്. സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തി നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽഡിഎഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ജയരാജൻ.
ഗണപതിയെ അപമാനിച്ചതിൽ മാപ്പു പറയാൻ തയാറായില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു യുവമോർച്ച നേതാവിന്റെ പ്രഖ്യാപനം. കോളജ് അധ്യാപകൻ ടി.ജെ.ജോസഫിന്റെ കൈ പോയതുപോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും കെ.ഗണേഷ് പ്രസംഗിച്ചിരുന്നു.
ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കർ എ.എൻ.ഷംസീറിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം. സ്പീക്കറുടെ തലശ്ശേരിയിലെ എംഎൽഎ ഓഫിസിലേക്കു നടത്തിയ മാർച്ച് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് ഉദ്ഘാടനം ചെയ്തു.
നിയമസഭാ ഓഫിസിൽനിന്നു ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട രൂപങ്ങൾ ഷംസീർ നീക്കം ചെയ്തെന്ന് ആരോപിച്ച ഗണേഷ്, പ്രഫസർ ജോസഫിന്റെ കൈ പോയതുപോലെ ഷംസീറിന്റെ കൈ പോകില്ലെന്ന വിശ്വാസമാകാം ഇതിനു പിന്നിലെന്നും എല്ലാക്കാലത്തും ഹിന്ദുസമൂഹം അങ്ങനെതന്നെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും പറഞ്ഞു.
പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായിരുന്നു. ശേഷം എം.ബി.രാജേഷ് സ്പീക്കറായി. ഇവർക്കു രണ്ടുപേർക്കുമില്ലാത്ത എന്തു പ്രത്യേകതയാണ് ഷംസീറിനുള്ളത്. ഷംസീർ മാപ്പു പറയണം. അല്ലെങ്കിൽ രാജിവയ്ക്കണം. ഇല്ലെങ്കിൽ തെരുവിൽ നേരിടും. എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും പണി ഇപ്പോൾ ഡിവൈഎഫ്ഐയും സിപിഎം നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ് – ഗണേഷ് പറഞ്ഞു. മാർച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ചു.
https://www.facebook.com/Malayalivartha



























