Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

ട്രോളി ബാഗിനുള്ളിലെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്:- കണ്ണവം സ്വദേശിനിയെ കാമുകനൊപ്പം കണ്ടെത്തി...

28 SEPTEMBER 2023 12:42 PM IST
മലയാളി വാര്‍ത്ത

മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനാവാതെ കർണാടക പൊലീസ്. ടവർ ലോക്കേഷനും സി സി ടി വിയും കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലും കൊലപാതകത്തെ പറ്റി സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ 18 നാണ് സ്യൂട്ട്കെസിൽ ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം പെരുമ്പാടി ചുരത്തിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഉറപ്പിക്കുന്നു വിരാജ്പേട്ട പൊലീസ്.

ആരുടെ മൃതദേഹം , കൊലപാതകം ആര് നടത്തിയെന്നതിൽ പൊലീസിന് ഉത്തരമില്ല. സ്യൂട്ട് കേസിലെ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിൽ അഴുകിയതിനാൽ ഡി എൻ എ പരിശോധനയില്ലാതെ ആളെ തിരിച്ചറിയാനാവില്ല. അതിനും ബന്ധുക്കളെ കണ്ടത്തേണ്ടതുണ്ട്.സ്യൂട്ട് കേസിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കേരള , കർണാടക , തമിഴ് നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ കാണാതായ കേസുകളുടെ വിവരം ശേഖരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നു കാണാതായ യുവതിയുടെ വീട്ടിലെത്തി വിരാജ് പേട്ട സി ഐ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതിന് പിന്നാലെ യുവതി കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയിരുന്നു.

പേരാവൂര്‍ മുരിങ്ങോടിയിലെ കോളനിയില്‍ നിന്നും കാമുകനൊപ്പമായിരുന്നു യുവതിയെ പോലീസ് കണ്ടെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് ഇവരെ പൊലിസ് കണ്ടെത്തുന്നത് കഴിഞ്ഞ മൂന്ന് ആഴ്ചയായി ഭര്‍തൃമതിയായ യുവതിയെ കാണാനില്ലായിരുന്നു. തൊടീക്കുളം കോളനിയിലെ ബാബുവിന്റെ ഭാര്യയാണ് ഇവര്‍. മാക്കൂട്ടം ചുരം റോഡില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ ഈ യുവതിയെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.

.

വീരാജ്പേട്ട പൊലിസെത്തി യുവതിയുടെ അമ്മയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടു പോവുകയും ചെയ്തിരുന്നു. മാക്കൂട്ടത്ത് കൊല്ലപ്പെട്ട യുവതി ഇവരാണോ എന്ന് തിരിച്ചറിയുന്നതിനു വേണ്ടി മടിക്കേരി മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലുളള മൃതദേഹം യുവതിയുടെ അമ്മയെ കാണിച്ചിരുന്നു. മൃതദേഹത്തില്‍ കണ്ടെത്തിയ ചൂരിദാര്‍ മകളുടേത് തന്നെയാണോ എന്ന് തിരിച്ചറിയാനായിരുന്നു ഇവരെ മടിക്കേരിയിലെത്തിച്ചത്.

എന്നാല്‍ ഇത് തന്റെ മകളുടെ വസ്ത്രമല്ലെന്നു അമ്മ പറഞ്ഞതോടെ കൊല്ലപ്പെട്ടത് കണ്ണവം സ്വദേശിനിയല്ലെന്ന് അന്വേഷണ സംഘത്തിനു വ്യക്തമായിരുന്നു. എന്നാല്‍ അപ്പോഴും യുവതി എവിടെ എന്ന ചോദ്യം ബാക്കിയായി. ഇതേ തുടര്‍ന്നാണ് ഇവരെ കണ്ടെത്താനായി കണ്ണവം പൊലിസ് തെരച്ചില്‍ ശക്തമാക്കിയത്. സോഷ്യല്‍മീഡിയയില്‍ ഇവരുടെ ചിത്രം വ്യാപകമായി പൊലിസ്. 

 

പേരാവൂരിലെ മുരിങ്ങേരിയിലെ കോളനിയില്‍ ഇവര്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം നടത്തി കണ്ടുപിടിച്ചത്. കസ്റ്റഡിയിലെടുത്ത യുവതിയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. യുവതിയെ നേരത്തെയും പലതവണ കാണാതായതായിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. ഒന്നോ രണ്ടോ മാസത്തിന് ശേഷം ഇവര്‍ തനിയെ തിരിച്ചുവരാറാണ് പതിവ്. 

യുവതിയെ കണ്ടെത്തിയെങ്കിലും ഇത് അന്വേഷണത്തിന് തിരിച്ചടിയായി മാറി. വീരാജ് പേട്ട പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ അതിര്‍ത്തി ജില്ലകളിലെ പോലീസ സേനയുടെ സഹായത്തോടെയാണ് വീരാജ് പേട്ട പോലീസ് കേസ് അന്വേഷണം നടത്തിവരുന്നത്.

കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് നിന്നും യുവതിയെ കാണാതായിട്ടുണ്ട്. ഇവരെ കുറിച്ചും പൊലിസ് വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. ബന്ധുക്കളില്‍ നിന്നും യുവതിയുടെ ഫോട്ടോയടക്കം ശേഖരിച്ചിട്ടുണ്ട്. 

ഇതിനിടെ മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം അഴുകിയതിനാൽ ട്രോളി ബാഗിൽ നിന്ന് ലഭിച്ച ചുരിദാർ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (2 hours ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (2 hours ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (3 hours ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (3 hours ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (3 hours ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (4 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (5 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (5 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (6 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (6 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (6 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (6 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (7 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (7 hours ago)

Malayali Vartha Recommends