Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം യുവതിയുടെ ആ ചിത്രവും പുറത്ത്...താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്..! തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്‌കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ... എന്ന ക്യാപ്ഷനൊപ്പമാണ് നടിമാരും മറ്റും ഈ എഐ ചിത്രം ഷെയർ ചെയ്യുന്നത്..

30 NOVEMBER 2023 10:04 AM IST
മലയാളി വാര്‍ത്ത

ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ എഐ അധിഷ്ഠിത ചിത്രവും സമൂഹ മാധ്യമത്തിൽ. യുവതിയുടെ രേഖാ ചിത്രം പൊലീസ് പുറത്തുവിട്ട് മണിക്കൂറുകൾക്കകം ഇതുപയോഗിച്ചുള്ള എഐ ചിത്രം തയ്യാറാക്കിയത്. സിനിമാ-സീരിയൽ താരങ്ങളടക്കമുള്ള മിക്കവരും ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ആരാണ് എഐയുടെ സഹായത്തോടെ ഇത് വികസിപ്പിച്ചത് എന്നത് ആർക്കും അറിയില്ല. രേഖാ ചിത്രവുമായി എഐ ചിത്രത്തിന് വലിയ സാമ്യമുണ്ട്.

കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്‌കെച്ച് AI യിൽ render ചെയ്ത് എടുത്തപ്പോൾ... എന്ന ക്യാപ്ഷനൊപ്പമാണ് നടിമാരും മറ്റും ഈ എഐ ചിത്രം ഷെയർ ചെയ്യുന്നത്. ഏതായാലും ഈ ചിത്രവും വൈറലാണ്. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, ആശ്രാമം മൈതാനത്ത് തട്ടിക്കൊണ്ടു പോയ കുട്ടിയെ കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു.

ഈ വിദ്യാർത്ഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.

പൊലീസും സമാനമായ ചിത്രം വികസിപ്പിച്ചുവെന്നാണ് സൂചന. ആ ചിത്രത്തിൽ മാസ്‌ക് ധരിച്ച യുവതിയുമുണ്ട്. കുട്ടിയെ ആദ്യം കണ്ട കുട്ടികളോട് ഈ ചിത്രം കാട്ടി പൊലീസ് കാര്യങ്ങൾ തിരക്കി. ആ ചിത്രത്തിന് സമാനമാണ് ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച സ്ത്രീയെന്നാണ് അവരുടേയും വിലയിരുത്തൽ. അങ്ങനെ വ്ന്നാൽ ഇപ്പോൾ പുറത്തു വരുന്ന ഫോട്ടോയ്ക്ക് സമാനമായ ചിത്രം അന്വേഷണത്തിൽ നിർണ്ണായകമാകും. ഈ സ്ത്രീയെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണത്തിൽ പുരോഗതിയുണ്ടാകൂവെന്നതാണ് വസ്തുത. അതുകൊണ്ട് പൊലീസും എഐ ചിത്രത്തെ അടക്കം ഗൗരവത്തോടെ കാണുന്നുണ്ട്.

 

തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ രണ്ടു സ്ത്രീകളുണ്ടെന്ന് സംശയം. എന്നാൽ, ഇക്കാര്യം പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞി ട്ടില്ല. ഇന്നലെ സ്ത്രീകളുടെ 3ലധികം ചിത്രങ്ങൾ പൊലീസ് കാണിച്ചെങ്കിലും ആരെയും തിരിച്ചറിയാൻ കുട്ടിക്കു സാധിച്ചില്ല. ഭയമാകുന്നു എന്നു പറഞ്ഞതിനാൽ കൂടുതൽ ചിത്രങ്ങൾ കാണിക്കുന്നത് ഒഴിവാക്കി. തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തുന്നത്. സംഭവം നടന്ന് നാലാംദിവസവും ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.

 

 

കൊല്ലം നഗരഹൃദയത്തിലെ മൈതാനിയിൽ കുട്ടിയെ പട്ടാപ്പകൽ ഉപേക്ഷിച്ച് പോയത് പൊലീസിന്റെ മൂക്കിനു താഴെക്കൂടിയാണ്. ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താനായി സ്ഥാപിച്ചിട്ടുള്ള എ.ഐ. കാമറകളിൽനിന്നുള്ളദൃശ്യങ്ങളിലും കേസന്വേഷണത്തിനു സഹായകമായ സൂചനകൾ ലഭിച്ചിട്ടില്ല. പൊലീസ് പ്രതികളേയും അവർ സഞ്ചരിച്ചിരുന്ന കാറും അന്വേഷിച്ച് കൊല്ലം റൂറൽ ഏരിയയിൽ വല വിരിച്ചപ്പോൾ പ്രതികൾ കൊല്ലം നഗരത്തിലെത്തി കുട്ടിയെ ഉപേക്ഷിച്ച് കടന്നു. പട്ടാപ്പകൽ ചിന്നക്കടയിൽ നിന്ന് കാൽനടയായി കൊല്ലം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തി ലിങ്ക് റോഡ് വഴി ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീയെയും കുട്ടിയേയും ലിങ്ക് റോഡിൽ നിന്ന് ഓട്ടോയിൽ കയറുന്നതുവരെ ആരും തിരിച്ചറിഞ്ഞില്ല.

 

ഓട്ടോയിൽ മൈതാനത്തേക്ക് സഞ്ചരിച്ചത് അര കിലോമീറ്റർ ദൂരമാണ്. ഓട്ടോയിൽ കയറിയ സ്ഥലത്തിന് തൊട്ടടുത്താണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസ്. മൈതാനത്ത് എത്തിയ സമയം ഒരു പൊലീസ് ജീപ്പ് അതുവഴി കടന്നു പോയതായും വിവരമുണ്ട്. ആരാണ് ആ സ്ത്രീയെന്ന് കണ്ടെത്താനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. സംഘം പാരിപ്പള്ളിയിൽ കറങ്ങിയ ഓട്ടോ കണ്ടെത്തിയാൽ പ്രതികളിലേക്കും എത്താൻ കഴിയും. എന്നാൽ ഇക്കാര്യത്തിലും പൊലീസ് അന്വേഷണം മുമ്പോട്ട് പോകുന്നില്ല.

അതിനിടെ കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ കേരളം വിടാൻ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നും മന്ത്രി വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് രാത്രി ദീപാരാധന വരെ തങ്കി അങ്കി ചാർത്തിയുള്ള അയ്യപ്പദർശനം സാധ്യമാകും  (1 minute ago)

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (6 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (8 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (8 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (9 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (10 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (10 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (10 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (11 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (11 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (12 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (12 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (13 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (13 hours ago)

Malayali Vartha Recommends