Widgets Magazine
27
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിഴക്കിൻ്റെ റോമിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ബോം ജീസസ് ബസിലിക്ക...! മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?


നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു


സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് ജയം... അടുത്ത മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമിയിലേക്ക് മുന്നേറാനാകും... 


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ആര്‍എസ്എസും ബിജെപിയും വളരുന്നത് തടയാന്‍ സിപിഎം;കമ്മ്യൂണിസ്റ്റുകാരും വിശ്വാസികള്‍ ആയ സമൂഹവും ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യട്ടെ,ഗോവിന്ദന്‍ സഖാവിന് ഹിന്ദു സ്‌നേഹം ഉണര്‍ന്നിരിക്കുന്നു,വര്‍ഗീയവാദികള്‍ക്ക് കുഴലൂത്ത് നടത്തിയിട്ട് ഗീര്‍വാണം

10 JULY 2024 08:52 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പു തോല്‍വിയില്‍ നിന്നും കരകയറാന്‍ വിശ്വാസി സമൂഹത്തെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താന്‍ സിപിഎം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അടക്കം കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്കാണ് സിപിഎം കടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തുവന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ആര്‍എസ്എസും ബിജെപിയും വളരുന്നത് തടയാനാണ് സിപിഎം ശ്രമമെന്നാണ് സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യം.

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസികളുടേത് ആകണമെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വിശ്വാസികളോട് ഒപ്പം നില്‍ക്കുന്നതാണ് ഇടതുപക്ഷ നിലപാട്. അവിശ്വാസികളോട് ഒപ്പവും നില്‍ക്കും. വര്‍ഗീയവാദിക്ക് വിശ്വാസമില്ല. വിശ്വാസി വര്‍ഗീയവാദിയും അല്ല. വിശ്വാസത്തെ വര്‍ഗീയവാദി ഉപകരണമാക്കുന്നു. എല്ലാ ആരാധനാലയങ്ങളും വിശ്വാസികള്‍ കൈകാര്യം ചെയ്യണം. ആര്‍എസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടതെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ വിശ്വാസികള്‍ ആയ സമൂഹം ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യട്ടെയെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ രാഷ്ട്രീയമായി ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്‌നം പരിഹരിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. 20 ശതമാനം ആളുകള്‍ക്ക് സംതൃപ്തി വരുത്താന്‍ ആകണം. നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം. പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് വരുത്തണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഗൗരവമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നമ്മുടെ ഭാഗത്ത് നിന്നുള്ളവര്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. എസ്എന്‍ഡിപി വിഭാഗം നല്ലപോലെ വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടു. സ്വത്വരാഷ്ട്രീയത്തെ മറയാക്കി വര്‍ഗീയമാക്കി ആളുകളെ ഒന്നിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായ സിപിഐ രംഗത്തുലവന്നിരുന്നു. ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറായിരിക്കാന്‍ അര്‍ഹനല്ലെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ വിമര്‍ശനം ഉണ്ടായി. ഇപിയുടെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറിയെന്ന വിലയിരുത്തലാണ് സിപിഐ യോഗത്തിലുണ്ടായത്.

തൃശ്ശൂര്‍ മേയറുടെ ബി.ജെ.പി. മനോഭാവത്തേയും സിപിഐ അംഗീകരിക്കുന്നില്ല. ഈ മേയറെ നിലനിര്‍ത്തി കോര്‍പ്പറേഷന്‍ ഭരണം തുടരുന്നതില്‍ അര്‍ഥമില്ല. മേയറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ. സി.പി.എമ്മിനുമുമ്പില്‍ വെക്കണമെന്ന് തൃശ്ശൂരിലെ നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ ബുധനാഴ്ചയും തുടരും. ഇതിലെ തീരുമാനങ്ങള്‍ ഇടതു മുന്നണിയില്‍ സിപിഐ ഉന്നയിക്കും. ഗൗരവമുള്ള വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. പിണറായി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്നും സിപിഎമ്മിനെതിരെ ഉയരുന്നത്.

പാര്‍ട്ടിയുടെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും രീതി തിരഞ്ഞെടുപ്പുപരാജയത്തിന് പ്രധാന കാരണമായിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതില്‍ മാറ്റമുണ്ടാകണം. മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണമെന്നും വിമര്‍ശനമുണ്ടായി. 'എല്ലാം ഞാനാണ്' എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന ബോധ്യം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശൈലിമാറ്റുക പ്രായോഗികമല്ല. പിണറായി വിജയന്‍ അങ്ങനെയാണ്. അതില്‍ വേണ്ടത് സി.പി.എം.തന്നെ ചെയ്യട്ടെയെന്നാണ് സിപിഐയുടെ നിലപാട്. അതുകൊണ്ട് തന്നെ ഇപിയ്‌ക്കെതിരെയാകും സിപിഐയുടെ ഇടതു മുന്നണിയിലെ കടന്നാക്രമണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം  (1 minute ago)

സ്വർണവിലയിൽ വർദ്ധനവ്...  (8 minutes ago)

കണ്ണീരടക്കാനാവാതെ... കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (19 minutes ago)

റിങ്കു സിംഗിന്റെ അച്ഛന്‍ ഖന്‍ചന്ദ്ര സിംഗ് അന്തരിച്ചു...  (21 minutes ago)

മില്‍മ പാലിന് ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കാൻ സര്‍ക്കാര്‍ അനുമതി തേടി മില്‍മ  (42 minutes ago)

. നാല് പ്രധാന സ്പെഷ്യൽ ട്രെയിനുകൾക്ക് സ്ഥിരസേവന പദവി അനുവദിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയ തീരുമാനം  (1 hour ago)

രാജ്യത്തെ തുറന്ന ജയിലുകൾ വിപുലീകരിക്കാനും നിലവിലുള്ള സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സമഗ്ര നിർദേശങ്ങളുമായി സുപ്  (1 hour ago)

ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

വീണ്ടും കാട്ടാന ആക്രമണം...  (2 hours ago)

ആരോഗ്യ നേട്ടവും സാമ്പത്തിക ലാഭവും! മേടം, കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

മമ്മി സൂക്ഷിക്കുന്ന 'ദേവാലയം' എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ..?  (2 hours ago)

നയപ്രഖ്യാപന പ്രസംഗങ്ങൾ കേന്ദ്രത്തെ വിമർശിക്കാൻ ആയുധമാക്കരുത് - ഗോവ ഗവർണർ അശോക് ഗജപതി രാജു  (2 hours ago)

ശ​ബ​രി​മ​ല​യി​ലെ പ​ടി​പൂ​ജ ബു​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കാ​ൻ ഉത്തരവുമായി ഹൈക്കോടതി  (2 hours ago)

അറിയാം ഗോവൻ സ്റ്റേറ്റ് മ്യൂസിയത്തിലെ കറുത്ത കല്ലിൽ നിർമ്മിച്ച പത്മനാഭനെ...!  (2 hours ago)

കൊല്ലം ചിതറയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച മുൻ വാർഡ് മെമ്പർ ചികിത്സയിലിരിക്കെ മരിച്ചു  (3 hours ago)

Malayali Vartha Recommends