Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ആര്‍എസ്എസും ബിജെപിയും വളരുന്നത് തടയാന്‍ സിപിഎം;കമ്മ്യൂണിസ്റ്റുകാരും വിശ്വാസികള്‍ ആയ സമൂഹവും ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യട്ടെ,ഗോവിന്ദന്‍ സഖാവിന് ഹിന്ദു സ്‌നേഹം ഉണര്‍ന്നിരിക്കുന്നു,വര്‍ഗീയവാദികള്‍ക്ക് കുഴലൂത്ത് നടത്തിയിട്ട് ഗീര്‍വാണം

10 JULY 2024 08:52 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പു തോല്‍വിയില്‍ നിന്നും കരകയറാന്‍ വിശ്വാസി സമൂഹത്തെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്താന്‍ സിപിഎം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് അടക്കം കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്കാണ് സിപിഎം കടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തുവന്നു. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു ആര്‍എസ്എസും ബിജെപിയും വളരുന്നത് തടയാനാണ് സിപിഎം ശ്രമമെന്നാണ് സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്ന കാര്യം.

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസികളുടേത് ആകണമെന്ന് എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വിശ്വാസികളോട് ഒപ്പം നില്‍ക്കുന്നതാണ് ഇടതുപക്ഷ നിലപാട്. അവിശ്വാസികളോട് ഒപ്പവും നില്‍ക്കും. വര്‍ഗീയവാദിക്ക് വിശ്വാസമില്ല. വിശ്വാസി വര്‍ഗീയവാദിയും അല്ല. വിശ്വാസത്തെ വര്‍ഗീയവാദി ഉപകരണമാക്കുന്നു. എല്ലാ ആരാധനാലയങ്ങളും വിശ്വാസികള്‍ കൈകാര്യം ചെയ്യണം. ആര്‍എസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടതെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ഉള്‍പ്പെടെ വിശ്വാസികള്‍ ആയ സമൂഹം ആരാധനാലയങ്ങള്‍ കൈകാര്യം ചെയ്യട്ടെയെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിണറായിയെ രാഷ്ട്രീയമായി ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്‌നം പരിഹരിക്കണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. 20 ശതമാനം ആളുകള്‍ക്ക് സംതൃപ്തി വരുത്താന്‍ ആകണം. നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം. പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് വരുത്തണമെന്നും എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

ഗൗരവമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നമ്മുടെ ഭാഗത്ത് നിന്നുള്ളവര്‍ കൊഴിഞ്ഞു പോയിട്ടുണ്ട്. എസ്എന്‍ഡിപി വിഭാഗം നല്ലപോലെ വര്‍ഗീയ വല്‍ക്കരിക്കപ്പെട്ടു. സ്വത്വരാഷ്ട്രീയത്തെ മറയാക്കി വര്‍ഗീയമാക്കി ആളുകളെ ഒന്നിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായ സിപിഐ രംഗത്തുലവന്നിരുന്നു. ഇ.പി. ജയരാജന്‍ ഇടതുമുന്നണി കണ്‍വീനറായിരിക്കാന്‍ അര്‍ഹനല്ലെന്ന് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ വിമര്‍ശനം ഉണ്ടായി. ഇപിയുടെ സമീപനം മുന്നണിയെ വഞ്ചിക്കുന്ന ഒന്നായി മാറിയെന്ന വിലയിരുത്തലാണ് സിപിഐ യോഗത്തിലുണ്ടായത്.

തൃശ്ശൂര്‍ മേയറുടെ ബി.ജെ.പി. മനോഭാവത്തേയും സിപിഐ അംഗീകരിക്കുന്നില്ല. ഈ മേയറെ നിലനിര്‍ത്തി കോര്‍പ്പറേഷന്‍ ഭരണം തുടരുന്നതില്‍ അര്‍ഥമില്ല. മേയറെ മാറ്റണമെന്ന ആവശ്യം സി.പി.ഐ. സി.പി.എമ്മിനുമുമ്പില്‍ വെക്കണമെന്ന് തൃശ്ശൂരിലെ നേതാക്കള്‍ ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ ബുധനാഴ്ചയും തുടരും. ഇതിലെ തീരുമാനങ്ങള്‍ ഇടതു മുന്നണിയില്‍ സിപിഐ ഉന്നയിക്കും. ഗൗരവമുള്ള വിമര്‍ശനമാണ് സിപിഐ ഉയര്‍ത്തുന്നത്. പിണറായി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്നും സിപിഎമ്മിനെതിരെ ഉയരുന്നത്.

പാര്‍ട്ടിയുടെയും മുന്നണിയുടെയും സര്‍ക്കാരിന്റെയും രീതി തിരഞ്ഞെടുപ്പുപരാജയത്തിന് പ്രധാന കാരണമായിട്ടുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതില്‍ മാറ്റമുണ്ടാകണം. മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന രാഷ്ട്രീയരീതി അപകടകരമാണെന്ന് തിരിച്ചറിയണമെന്നും വിമര്‍ശനമുണ്ടായി. 'എല്ലാം ഞാനാണ്' എന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറിയത് ജനങ്ങളെ ഇടതുപക്ഷത്തുനിന്ന് അകറ്റിയെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന ബോധ്യം ഇല്ലാതാക്കി. അദ്ദേഹത്തിന്റെ ശൈലിമാറ്റുക പ്രായോഗികമല്ല. പിണറായി വിജയന്‍ അങ്ങനെയാണ്. അതില്‍ വേണ്ടത് സി.പി.എം.തന്നെ ചെയ്യട്ടെയെന്നാണ് സിപിഐയുടെ നിലപാട്. അതുകൊണ്ട് തന്നെ ഇപിയ്‌ക്കെതിരെയാകും സിപിഐയുടെ ഇടതു മുന്നണിയിലെ കടന്നാക്രമണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (48 minutes ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (1 hour ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (3 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (7 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (7 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (8 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (8 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (8 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (8 hours ago)

മാഞ്ചസ്റ്ററിന് ജയം  (8 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (8 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (9 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (9 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (9 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends