Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം..സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍..12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും..

15 MARCH 2025 03:36 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനെ മുഖ്യമന്ത്രി കണ്ടത് വെറുതെയായില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാര്‍. ബില്ലുകള്‍ അടക്കം മാറാന്‍ വലിയതോതിലുണ്ട്. ഈമാസം മാത്രം പാസാകേണ്ടത് 25,000 കോടി രൂപയുടെ ബില്ലുകളാണ്. ഇതോടെ സാമ്പത്തികമായി പ്രതിസന്ധിയിലുള്ള കേരളത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണരായി നടത്തിയ കൂടിക്കാഴ്ച്ച ആശ്വാസമായി മാറി.

 

കേന്ദ്രം കൂടതല്‍ വായ്പ്പ എടുക്കാന്‍ അനുമതി നല്‍കിയതോടെ വീണ്ടും കടമെടുപ്പിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.കേന്ദ്രം അനുമതി നല്‍കിയതിന് പിന്നാലെ, 12,000 കോടി രൂപ വായ്പയെടുക്കുന്നതിനുള്ള കടപ്പത്രങ്ങള്‍ ചൊവ്വാഴ്ച പുറത്തിറക്കും. കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ, കഴിഞ്ഞ ദിവസമാണ് അധിക വായ്പക്ക് അനുമതി ലഭിച്ചത്. അതേ സമയം ഏത് ഇനത്തില്‍ ഉള്‍പ്പെടുത്തിയാണ് അനുവദിച്ചതെന്ന് വ്യക്തമല്ല. വൈദ്യുതി മേഖലയിലെ പരിഷ്‌കരണത്തിന്റെ പേരില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.5 ശതമാനം വായ്പയെടുക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഈ ഇനത്തിലാണ് 12,000 കോടിയില്‍ 5500 കോടിയുടെ അനുമതിയെന്ന് കരുതുന്നു.

വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയിലെ മുഴുവന്‍ തുകയും ഒപ്പം പ്രത്യേകാനുമതി ലഭിച്ച അധിക തുകയും കേരളം വായ്പയെടുത്തിരുന്നു.കടമെടുപ്പ് പരിധിയില്‍ ശേഷിച്ചിരുന്ന 605 കോടിക്കായി കഴിഞ്ഞ ചൊവ്വാഴ്ച കടപ്പത്രമിറക്കിയിരുന്നു. ആഭ്യന്തര ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനമാണ് കേരള ത്തിന് കടമെടുക്കാനാവുക. ഇതുപ്രകാരം വായ്പയെടുക്കാനാവുന്ന തുക 38,237 കോടിയാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ പരിഗണിച്ച് 4000 കോടി അധിക വായ്പക്ക് അനുമതി നല്‍കിയിരുന്നു. ഇതും നിലവിലെ 12,000 കോടിയും കൂടി ചേരുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ആകെ കേന്ദ്രം അനുവദിച്ചത് 54,237 കോടിയുടെ വായ്പാനുമതിയാണ്.

 

സാമ്പത്തിക വര്‍ഷമവസാനിക്കാന്‍ ഇനി രണ്ടാഴ്ച മാത്രമാണ് ശേഷിക്കുന്നത്. 26000 കോടി രൂപയാണ് സാമ്പത്തിക വര്‍ഷാവസാനത്തെ ചെലവുകള്‍ക്കായി വേണ്ടത്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷന്‍ എന്നിവക്കായുള്ള തുക ഇതിനകം ചെലവഴിച്ചുകഴിഞ്ഞു. ഇപ്പോള്‍ അനുവദിച്ച 12000 കോടി കൂടി കിട്ടുന്നതോടെ, വലിയ ആശ്വാസമാകുമെങ്കിലും ചെലവുകള്‍ക്ക് പൂര്‍ണമായും തികയില്ല. സാമൂഹിക പെന്‍ഷന്‍ 820 കോടിയും കരാറുകാരുടെ കുടിശ്ശിക ഇനത്തില്‍ 3000 കോടിയും പ്ലാന്‍ ഫണ്ടില്‍ 7500 കോടിയും വേണം. ബിവറേജസ് കോര്‍പറേഷന്‍, കെ.എസ്.എഫ്.ഇ എന്നീ സ്ഥാപനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി മാര്‍ച്ച് മാസം കടന്നുകൂടാനാണ് സര്‍ക്കാര്‍ ശ്രമം.പ്രതിസന്ധി മറികടക്കുന്നതിന് യൂനിവേഴ്‌സിറ്റികള്‍, തദ്ദേശസ്ഥാപനങ്ങള്‍,

 

പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളിലെ നീക്കിയിരിപ്പ്, പങ്കാളിത്ത പെന്‍ഷന്‍ ഫണ്ടില്‍ നിന്നുള്ള അധിക വായ്പ എന്നിവ ട്രഷറിയിലേക്ക് മാറ്റാന്‍ ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധി കാരണം വകുപ്പുകള്‍ വന്‍തോതില്‍ പദ്ധതികള്‍ വെട്ടിക്കുറച്ചതാണു പദ്ധതിച്ചെലവു കുത്തനെ ഇടിയാന്‍ കാരണം. എന്നാല്‍, സര്‍ക്കാരിന്റെ ചെലവിനാകട്ടെ ഒരു കുറവുമില്ല. കഴിഞ്ഞ വര്‍ഷം പാസാക്കാന്‍ കഴിയാത്ത ബില്ലുകള്‍ ഈ വര്‍ഷത്തേക്കു മാറ്റിയതിനാല്‍ പദ്ധതിച്ചെലവു താഴ്ന്നു നില്‍ക്കുമ്പോഴും ട്രഷറിയില്‍ നിന്നുള്ള പണച്ചെലവ് ഉയര്‍ന്നിരുനന്നു.38,886 കോടിയാണ് ഈ വര്‍ഷത്തെ പദ്ധതി വിഹിതം.

ഇതില്‍ 52% തുകയേ ഇതുവരെ ചെലവിടാന്‍ കഴിഞ്ഞിട്ടുള്ളൂ. 21,838 കോടിയുടെ സംസ്ഥാന പദ്ധതികളില്‍ 54% മാത്രമാണു പുരോഗതി. തദ്ദേശ പദ്ധതികള്‍ 45 ശതമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ 57 ശതമാനവും മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ട്രഷറി കാലിയായതോടെ റിസര്‍വ് ബാങ്കില്‍നിന്ന് വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സും ഓവര്‍ ഡ്രാഫ്റ്റും എടുത്താണു കഴിഞ്ഞയാഴ്ചത്തെ ചെലവുകള്‍ക്കു പണം കണ്ടെത്തിയത്.ധനസമാഹരണത്തിന്റെ ഭാഗമായി എല്ലാ വകുപ്പുകളോടും പണം ബാങ്കില്‍നിന്നു ട്രഷറിയിലേക്കു മാറ്റാന്‍ വീണ്ടും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ബവ്‌റിജസ് കോര്‍പറേഷനോടും എണ്ണക്കമ്പനികളോടും നികുതിപ്പണം മുന്‍കൂര്‍ ആവശ്യപ്പെട്ടു. കെഎസ്എഫ്ഇയില്‍ നിന്നും പണം വാങ്ങും.

 

സാധാരണഗതിയില്‍ മുഖ്യമന്ത്രിയോ സംസ്ഥാനത്തുനിന്ന് എത്തുന്ന മന്ത്രിമാരോ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ അവരുടെ ഓഫീസിലോ ഔദ്യോഗിക വസതിയിലോ പോയാണ് കാണുന്നത്. പാര്‍ലമെന്റുള്ള സമയമാണെങ്കില്‍ കൂടിക്കാഴ്ചകളില്‍ ചിലത് പാര്‍ലമെന്റ് ഹൗസിലും നടക്കാറുണ്ട്. എന്നാല്‍, ആ കീഴ് വഴക്കങ്ങള്‍ എല്ലാം മാറ്റിവെച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാസീതാരാമന്‍ എത്തിയത് 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്  (1 hour ago)

MLA-യെ തൊടുന്നോടാ ലേഖജി യെ ചൊറിഞ്ഞ് ഷംസീർ...!ശ്രീലേഖ തൊടുത്ത് വിട്ട ബ്രഹ്മാസ്ത്രം, നിയമസഭയിൽ കത്തുന്നു..!  (1 hour ago)

  ഒ​മാ​നി​ലെ റു​സ്താ​ഖി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

ടോൾ പിരിവ് തുടുങ്ങുന്നു.  (2 hours ago)

പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്  (2 hours ago)

ഗുണദോഷ സമ്മിശ്രമായ വാരമാണ്. ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്;  (3 hours ago)

ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ന്...  (3 hours ago)

വാഹനം മൂലം ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം എന്നിവ കൈവരും  (3 hours ago)

കടുവ കിണറ്റിൽ വീണു...  (3 hours ago)

ഇന്ന് ശബരിമല നട തുറക്കും...  (4 hours ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (4 hours ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (4 hours ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (4 hours ago)

ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു..  (5 hours ago)

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ  (5 hours ago)

Malayali Vartha Recommends