പാകിസ്ഥാൻ സ്‌പോൺസേർഡ് ആക്രമണമല്ല; കുറ്റവാളികളെല്ലാം ഇവിടെ തന്നെ; പഹൽഗാമ ആക്രമണത്തിൽ പ്രതികരിച്ച് മേജർ രവി

നടന്നത് പാകിസ്ഥാൻ സ്‌പോൺസേർഡ് ആക്രമണമല്ല, ഇവിടെ നിന്നുതന്നെ ആരോ ചെയ്തത്. പഹൽഗം ഭീകരാക്രമണത്തിന് പിന്നാലെ ഞെട്ടിക്കുന്ന പ്രതികരണവുമായി മുൻ സൈനികൻ മേജർ രവി രംഗത്ത്. ആക്രമികൾക്ക് അറിയേണ്ടിയിരുന്നത് ജാതിയും മതവുമേതായിരുന്നു എന്നതായിരുന്നു എന്നും ഇതെല്ലാം വർഗീയത പരത്താനുള്ള ശ്രമമാണ് എന്ന നിലയിലാണ് മേജർ രവിടുടെ പ്രതികരണം.
അദ്ദേഹത്തിന്റെ പ്രതികരണത്തിൽ കുറച്ച് ഭാഗം ഇങ്ങനെ;-
'നമ്മൾ എവിടെയൊക്കെയോ ഒന്ന് റിലാക്‌സ് ചെയ്തതുപോലെയുള്ള തോന്നലുണ്ട്. ഇത്തരം പ്രശ്‌നബാധിത മേഖലകളിൽ സൈന്യത്തെ പിൻവലിക്കുന്ന സമയത്ത് കാലക്രമേണ അത് സാധാരണ നിലയിലേയ്ക്ക് വരും. സുരക്ഷാസൈന്യം ഉണ്ടെന്ന തോന്നൽ ജനങ്ങൾക്കും ഉണ്ടാകില്ല. അത്തരം സാഹചര്യമായിരുന്നു കാശ്‌മീരിൽ ഇപ്പോൾ. സൈനിക വേഷത്തിൽ ഇത്തരം ആക്രമണം നടന്നതിനെ ബോംബെ ഭീകരാക്രമണം പോലെ തന്നെയാണ് ഞാൻ കാണുന്നത്.
ഇവിടെ സുരക്ഷാവീഴ്ചയുണ്ടായതായി കരുതുന്നില്ല. ഭീകരർ ചോദിച്ചിട്ട് വെടിയുതിർത്തതാണ് ഏറെ ആശ്ചര്യപ്പെടുത്തിയത്. ഹിന്ദുവാണോ എന്നായിരുന്നു ചോദിച്ചത്. ഹിന്ദുവും മുസ്ളീമും തമ്മിലാണ് ഇവിടെ ഏറ്റവും വലിയ പ്രശ്നം എന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ ഹിന്ദുവും മുസ്ളീമും തമ്മിൽ കലാപം ഉണ്ടായിട്ടില്ല. രാജ്യസ്‌നേഹം തീരെ ഇല്ലാത്തവരാണ് ആക്രമണം നടത്തുന്നത്. വിവരദോഷികളാണ് സമൂഹത്തിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്.
കാശ്‌മീരിലും ഇതാണ് സംഭവിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുസ്ളീംങ്ങൾ ഹിന്ദുക്കളെ കൊന്നതാണെന്ന സാഹചര്യം ഉണ്ടാക്കാനായിരുന്നു ശ്രമം. രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കാനായിരുന്നു ഭീകരർ ശ്രമിച്ചത്. രാജ്യത്തിന്റെ സമാധാനം തകർക്കാൻ പറ്റിയ മാർഗമാണത്. ഇത് പാകിസ്ഥാൻ സ്‌പോൺസർ ചെയ്ത ആക്രമണമല്ല,
ഇവിടെ നിന്നുതന്നെ ആരോ സ്‌പോൺസർ ചെയ്തിട്ട് പാകിസ്ഥാനോട് പറയുകയായിരുന്നു. പാകിസ്ഥാന് കിട്ടാൻ പോകുന്നത് പുൽവാമ ആക്രമണത്തിൽ ബാലക്കോട്ടിൽ കിട്ടിയത് പോലെയായിരിക്കില്ല, നല്ലൊരു തിരിച്ചടി ആയിരിക്കും, ഇനി സംസാരം ഒന്നും ഉണ്ടാകില്ല'- മേജർ രവി വ്യക്തമാക്കി.
അതേ സമയം ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആക്രമണം നടത്തിയവരും ആസൂത്രകരും ശിക്ഷിക്കപ്പെടും. ഉടന്‍തന്നെ നിങ്ങള്‍ക്ക് ദൃഢമായ പ്രതികരണം കാണാന്‍ കഴിയും. മറുപടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha