Widgets Magazine
22
Jun / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..


ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...


ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..


അമേരിക്കന്‍ ആക്രമണത്തിന് പ്രതികാരം തുടങ്ങി..ഇറാന്റെ കണ്ണുകളെ വെട്ടിച്ച് 7500 കിലോമീറ്റര്‍ അകലേക്ക് പറന്നത്, പസഫിക് സമുദ്രത്തിലെ ത് ഗ്വാമിൽ നിന്ന്,..എന്തിനാണ് ഈ ദ്വീപ് തിരഞ്ഞെടുത്തത്..


അനിശ്ചിതാവസ്ഥയിൽ പശ്ചിമേഷ്യ; ഇസ്രായേലിനെതിരായ ആക്രമണത്തിൽ ഖോറാംഷഹർ 4 മിസൈൽ ഉപയോഗിച്ച് ഇറാൻ: ഇസ്രായേലിലുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി: തെല്‍ അവിവിലും ജറുസലേമിലും ഒരേ സമയം ആക്രമണം...

നടുറോഡിൽ ഭൂമി പിളർന്ന് കാറുകൾ പാതാള കുഴിയിൽ യാത്രക്കാർ ആശുപത്രിയിൽ

20 MAY 2025 12:22 PM IST
മലയാളി വാര്‍ത്ത




തിരക്കേറിയ റോഡിലൂടെ സാധാരണ വേഗതയിൽ പാഞ്ഞ  കാർ ചെന്ന് പെട്ടത് പാതാള കുഴിയിൽ. ഓടിക്കൊണ്ടിരുന്ന കാർ ആണ് കുഴിയിൽ വീണത്. തരമണി-തിരുവാണ്‍മിയൂര്‍ റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട വന്‍കുഴി രൂപപ്പെടുകയായിരുന്നു. ഒടുവിൽ ഏറെനേരത്തെ പരിശ്രമത്തിനുശേഷം  കാര്‍ പുറത്തെടുക്കുകയും ചെയ്തു. കാറിൽ ഉണ്ടായിരുന്ന ഡ്രൈവറടക്കം അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുമാണ്‍മിയൂരിന് സമീപമായിരുന്നു അപകടം നടന്നത്. കാര്‍ തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വരുകയായിരുന്നു.

അഗ്നിശമനസേനാംഗങ്ങളും പോലീസും സംഭവസ്ഥലത്ത് എത്തി. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് നാട്ടുകാർ ആരോപണം ഉയർത്തി. സമാനമായ സംഭവങ്ങള്‍ ഇതിന് മുന്‍പും നഗരത്തില്‍ നടന്നിരുന്നു.

എന്നാല്‍, നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ് മെട്രോ റെയില്‍വേയുടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഭൂഗര്‍ഭ മാലിന്യക്കുഴലിലെ ചോര്‍ച്ചയാണ് മണ്ണൊലിച്ചുപോകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും വ്യക്തമാക്കി. മെട്രോ റെയില്‍വേയുടെ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന എന്‍ജിനിയര്‍മാര്‍ സംഭവസ്ഥലം പരിശോധിച്ചിരുന്നെന്നും മെട്രോ റെയില്‍വേ അധികൃതര്‍ പറയുന്നു.

വേങ്ങരയില്‍ നിര്‍മാണത്തിലിരുന്ന ആറുവരി ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്കു തകര്‍ന്ന് വീണതോടെ സംശയത്തിലാകുന്നത് റോഡ് നിര്‍മ്മാണത്തിന്റെ നിലവാരം. അപകടത്തില്‍ നാലു കാറുകള്‍ തകര്‍ന്നു. എട്ടു യാത്രക്കാര്‍ക്കു പരിക്കേറ്റു. കോഴിക്കോട്- തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ ഇന്നലെ ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം.

 



കൂരിയാട് സര്‍വീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. അര കിലോ മീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നു. ഇതോടെ ഈ മേഖലയിലെ റോഡ് പണിയില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയാവുകയാണ്. വലിയ അഴിമതി ഈ പണികളില്‍ ഉണ്ടെന്ന സംശയമാണുയര്‍ത്തുന്നത്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധക്കാര്‍ റോഡില്‍ ഉപരോധം നടത്തി. വേങ്ങര എസ്എച്ച്ഒ രാജേന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന ഒരു കാറിനു മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണത്. വിവാഹ പാര്‍ട്ടി സഞ്ചരിച്ച രണ്ടു കാറുകളുള്‍പ്പെടെ നാലു കാറുകളാണ് അപകടത്തില്‍ പെട്ടത്. കുട്ടികളുള്‍പ്പെടെ എട്ടു പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കാര്‍ യാത്രക്കാരായ വെളിമുക്ക് സൗത്ത് മൂന്നിയൂര്‍ കൊല്ലഞ്ചേരി ഷംസുദ്ദീന്‍ (54), ഭാര്യ റസിയ (49), മകള്‍ നജ ഫാത്തിമ (15), മരുമകള്‍ റിഷാന (22), ഇവരുടെ മകന്‍ ഐദിന്‍ ഹാഷിഫ് (മൂന്ന്), ഷംസുദ്ദീന്റെ സഹോദരി നസീമ, നസീമയുടെ മക്കളായ അഫ്രിന്‍ ഫാത്തിമ, മെഹറിന്‍ ഫാത്തിമ എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആറുവരി പാതയില്‍ തൃശൂര്‍ ഭാഗത്തേക്കു മാത്രമാണ് ഇവിടെ തുറന്നുകൊടുത്തിട്ടുള്ളത്. അപകടത്തില്‍പ്പെട്ട കാറുകള്‍ ഏറെ സാഹസപ്പെട്ടാണു മാറ്റിയത്. റോഡ് പണിയില്‍ മതിയായ നിരീക്ഷണമില്ലെന്ന വസ്തുത കൂടിയാണ് ഈ സംഭവം പുറത്തേക്ക് കൊണ്ടു വരുന്നത്.

 



കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ വയല്‍ കഴിയുന്നതു വരെ സര്‍വീസ് റോഡ് വഴിയാണ് കടന്നുപോകുന്നത്. ഉച്ചയ്ക്ക് വാഹനങ്ങള്‍ കുറവുള്ള സമയത്താണ് റോഡ് ഇടിഞ്ഞുവീണത്. അതുകാരണം വലിയ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ദേശീയപാത വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. മറ്റു റോഡുകളിലൂടെയാണു വാഹനങ്ങള്‍ കടത്തിവിട്ടത്. നിര്‍മാണം നടന്നുകൊണ്ടിരിക്കേയാണ് റോഡിന്റെ അരികുകെട്ടിയുയര്‍ത്തിയ കട്ടകള്‍ വിണ്ടുകീറിയത്. മുകള്‍ഭാഗം ഇത്രയധികം ഉയര്‍ത്തുമ്പോള്‍ അതിനനുസരിച്ചല്ല അടിഭാഗത്തെ നിര്‍മാണമെന്ന് അന്ന് നാട്ടുകാര്‍ ഉയര്‍ത്തിയ ആശങ്കയും ശക്തമായി.

മഴക്കാലത്ത് കടലുണ്ടിപ്പുഴയിലെ വെള്ളം കൂരിയാടു പാടത്തിനു കുറുകെക്കടന്ന് വീണ്ടും കടലുണ്ടിപ്പുഴയിലെത്തുന്ന നീരൊഴുക്കേറിയ ഭാഗമാണിതെന്ന് പരിഗണിക്കാതെയാണ് ഈ ഭാഗത്ത് അടിത്തറയൊരുക്കിയത്. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ സര്‍വീസ് റോഡില്‍ വെള്ളം മുങ്ങിയപ്പോള്‍ത്തന്നെ നിര്‍മാണത്തിലെ പ്രശ്‌നം ആളുകള്‍ സൂചിപ്പിച്ചിരുന്നു. മഴ കഴിഞ്ഞപ്പോള്‍ ഇവിടുത്തെ സര്‍വീസ് റോഡിന്റെ പ്രതലം അല്പം താണിരുന്നു. ഈ ഭാഗത്ത് അന്‍പതടിയിലധികം ഉയരത്തിലാണ് കെട്ടിപ്പൊക്കിയ പാത നില്‍ക്കുന്നത്. അന്ന് എന്‍ജീനീയര്‍മാര്‍ പരിശോധിക്കുമെന്നാണ് ദേശീയപാതാവിഭാഗം പറഞ്ഞതെങ്കിലും പിന്നീട് പരിഹാരമൊന്നും ഉണ്ടായില്ല.

സര്‍വീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു. ദേശീയപാതയില്‍ നിര്‍മാണപ്രവൃത്തി നടത്തുന്ന ജെ സി ബിയും അപകടത്തില്‍പെട്ടു. റോഡ് നിര്‍മാണത്തില്‍ ഗുരുതരമായ പിഴവുണ്ടെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആരോപിച്ചു. നിരവധി പരാതികള്‍ നല്‍കിയിട്ടും അധികൃതര്‍ ഗൗനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാലക്കുടിയില്‍ പതിനഞ്ചു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി  (27 minutes ago)

ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ  (59 minutes ago)

മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2021 പേരെ പരിശോധനയ്ക്ക് വിധേയമാക്കി  (1 hour ago)

അമ്മയില്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന  (2 hours ago)

പാലക്കാട്ടേക്ക് പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ  (3 hours ago)

തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനംചെയ്ത് എബിവിപി  (4 hours ago)

കുളത്തൂപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍  (4 hours ago)

പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കീഴ് വഴക്കം; സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാർഗ്ഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (4 hours ago)

എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കണം; ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ടിഷ്യു പേപ്പറിൽ എഴുതിയ സന്ദേശം ; എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി  (5 hours ago)

അമേരിക്കയുടെ ധീരമായ തീരുമാനം; ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രശംസിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (5 hours ago)

ജാനകി എന്ന പേര് മാറ്റണം: സുരേഷ് ഗോപി ചിത്രം അനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ബി ഉണ്ണിക്കൃഷ്ണന്‍  (5 hours ago)

ഇറാൻ കടൽ യുദ്ധത്തിലേക്ക്  (6 hours ago)

ഏക മകന്റെ വേർപാട് ഇനിയുമറിഞ്ഞില്ല; ജിനു നാട്ടിലെത്തുമോ എന്നതിൽ വ്യക്തതയില്ല: സംസ്ക്കാരം നടത്താനൊരുങ്ങി കുടുംബം...  (6 hours ago)

AMERICA വഴിവെട്ടിയത് ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends