Widgets Magazine
13
Jun / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്... മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധനയടക്കമുള്ള നടപടികൾ തുടങ്ങി..ഉന്നതതല സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്..


പിണറായിയുടെ മുഖ്യമന്ത്രി പദവിയിൽ എന്തു തീരുമാനമെടുക്കണം..സി പി എം കൂടിയാലോചനകൾ തുടങ്ങി...അടുത്തയാഴ്ച കേസിന്റെ വിധി വരുമെന്നാണ് കരുതുന്നത്..


അഹമ്മദാബാദ് വിമാന ദുരന്തം.. രാജ്യം ഒന്നടങ്കം വേദനയിൽ..ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനം അപകടത്തിനാണ് രാജ്യം സാക്ഷിയായത്.. ആളിക്കത്തിയ തീയിൽ വെന്തുമരിച്ചു..


എവിടേയും സങ്കട കടല്‍... ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയുടെ ജീവനെടുത്തതും ആകാശം; രക്ഷപ്പെട്ടയാള്‍ എഴുന്നേറ്റപ്പോള്‍ എനിക്ക് ചുറ്റും മൃതദേഹങ്ങള്‍; ശരിക്കും ഭയന്നുപോയി, അവിടെനിന്ന് ഓടി'


അഹമ്മദാബാദ് വിമാനാപകടം...265 മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിയതായി അധികൃതര്‍, വിമാനയാത്രക്കാരായ 241 പേര്‍ക്കു പുറമെ 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 24 പ്രദേശവാസികള്‍ക്കും ദാരുണാന്ത്യം

കേരള തീരത്തുണ്ടായ രണ്ടാം കപ്പലപകടം...കേരളം ദുരൂഹമായ നിശബ്ദതയിൽ..പിണറായി തന്ത്രപരമായ മൗനംപാലിക്കുന്നതിന് പിന്നിൽ അഴിമതിയാണെന്ന് ചില കേന്ദ്രങ്ങൾ..

12 JUNE 2025 03:29 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ച മുമ്പ് നടന്ന ഒരു വലിയ കപ്പലപകടത്തിന്റെ ആഘാതത്തിൽ നിന്ന് സംസ്ഥാനം വിമുക്തമാകുന്നതിനു മുമ്പ് കേരള തീരത്തുണ്ടായ രണ്ടാം കപ്പലപകടം സംസ്ഥാനത്തെയാകെ കടുത്ത ആശങ്കയിലാഴ്‌ത്തിയിട്ടും കേരളം  ദുരൂഹമായ നിശബ്ദതയിൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ സ്വമേധയാ ഇടപെട്ടിട്ടും പിണറായി തന്ത്രപരമായ മൗനംപാലിക്കുന്നതിന് പിന്നിൽ അഴിമതിയാണെന്ന് ചില കേന്ദ്രങ്ങൾ സംശയിക്കുന്നു.. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറം കടലിൽ കപ്പൽ കൂട്ടിയിടിച്ച സംഭവത്തിൽ കപ്പൽ കമ്പനിയായ എം.എസ് സിക്കെതിരെ കേസെടുക്കില്ലെന്ന് സർക്കാർ തീരുമാനിച്ചിരുന്നു.

 

എന്നാൽ ഹൈക്കോടതിയിൽ സർക്കാരിനെതിരെ കേസ് വരുന്നുണ്ടെന്ന് മനസിലാക്കിയതോടെ ദുർബല വകുപ്പുകളിട്ട് കൊച്ചി പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയും ഷിപ്പിംഗ് ഡയറക്ടർ ജനറലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേസെടുക്കേണ്ടെന്ന് തീരുമാനം ഉണ്ടായത്. ഇതിനു ശേഷം  ചീഫ് സെക്രട്ടറി ഒരു കുറിപ്പ് നൽകുകയുണ്ടായി. എം.എസ് സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല ബന്ധമുണ്ടെന്നും കേരളത്തിൽ അവരുടെ പ്രവർത്തനങ്ങൾക്ക് സൽപേര് ആവശ്യമാണെന്നും  ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിലും സമാന നിലപാടായിരിക്കും കേരളം സ്വീകരിക്കുക.  വിഴിഞ്ഞത്തിന്റെ പേരു പറഞ്ഞ് കോടികൾ അടിക്കാനാണ് നീക്കമെന്ന് പലർക്കും സംശയമുണ്ട്.  അതിനിടെ സുരേഷ് ഗോപിയെ പിണറായി ശരിക്കും ഭയക്കുന്നുണ്ട്.

കാരണം കപ്പൽമുതലാളിയെ സഹായിക്കാനുള്ള പിണറായിയുടെ നീക്കത്തിനെതിരെ സുരേഷ് ഗോപി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ബേപ്പൂർ തീരത്തു നിന്ന് 163 കിലോമീറ്ററും,​ കണ്ണൂർ അഴീക്കലിൽ നിന്ന് 81.4 കിലോമീറ്ററും അകലെയാണ് വാൻ ഹായി- 503 എന്ന ചരക്കുകപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്താനായി. ഇവരിൽ പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. നാലുപേരെ കാണാതായിട്ടുമുണ്ട്.കപ്പലിന് ഏതാണ്ട് പൂർണമായി തീപിടിച്ചു. കൊളംബോയിൽ നിന്ന് വെള്ളിയാഴ്ച തിരിച്ച കപ്പൽ നവി മുംബയിലേക്ക് പോകുകയായിരുന്നു.കപ്പലിൽ നൂറ്റിനാൽപ്പതിലേറെ കണ്ടെയ്‌നറുകളുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ ഇരുപത്തിയഞ്ചിലേറെ കണ്ടെയ്‌നറുകൾ പൊട്ടിത്തെറിയുടെ ആഘാതത്തിൽ കടലിൽ പതിച്ചിട്ടുണ്ട്.

 

ഇത് ഇടയ്ക്കിടെ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണ്. കപ്പൽ ഏറെ വൈകാതെ മുങ്ങാനാണ് സാദ്ധ്യത. കപ്പലിലെ തീ ഇനിയും പൂർണമായി അണയ്ക്കാനായിട്ടില്ല. കണ്ടെയ്‌നറുകളിൽ എന്തൊക്കെയാണ് ഉള്ളതെന്നതിന്റെ ശരിയായ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ഗുരുതരമായ പാരിസ്ഥിതിക ആഘാതത്തിന് ഇടയാക്കാവുന്ന വിഷപദാർത്ഥങ്ങളും കണ്ടെയ്‌നറുകളിൽ ഉണ്ടെന്നുള്ള റിപ്പോർട്ടുകൾ വടക്കൻ തീരദേശ മേഖലയിലെ നിവാസികളെയാകെ പരിഭ്രാന്തിയിലാഴ്‌ത്തിയിരിക്കുകയാണ്. കസ്റ്റംസിനു ലഭിച്ച 'കാർഗോ മാനിഫെസ്റ്റ്" പ്രകാരം രാസവസ്‌തുക്കളും കീടനാശിനികളും നിറച്ച കണ്ടെയ്‌നറുകളും കപ്പലിൽ ഉണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നത്.20 കണ്ടെയ്‌നറുകളിൽ കീടനാശിനികൾ മാത്രമാണുളളത്. ഇത് കടലിൽ കലരുന്നത് ഏതെല്ലാം രീതിയിലുള്ള പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നത് വിശദമായ പഠനത്തിലൂടെയും വിലയിരുത്തലിലൂടെയും മാത്രമേ ബോദ്ധ്യപ്പെടൂ.

 

വായുസമ്പർക്കമുണ്ടായാൽ തീപിടിക്കുന്ന 4900 കിലോഗ്രാം രാസവസ്തുക്കൾ മറ്റൊരു കണ്ടെയ്‌നറിലും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യസമ്പത്തിന്റെ ഉപയോഗത്തെ ഇത് ഏതു രീതിയിൽ ബാധിക്കുമെന്നതാണ് പ്രധാന ആശങ്ക. എം.എസ്.സി എൽസ- 3 കപ്പൽ മുങ്ങിയതിനെത്തുടർന്നുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും മലിനീകരണം സംബന്ധിച്ച ഭീതിയും നിലനിൽക്കെയാണ് കൂനിന്മേൽ കുരു എന്നപോലെ രണ്ടാം കപ്പൽ അപകടം ഉണ്ടായിരിക്കുന്നത്. ആദ്യത്തെ അപകടത്തിനു ശേഷം മത്സ്യത്തിന്റെ ഡിമാന്റ് വൻതോതിൽ കുറഞ്ഞിരുന്നു. ഇത്തരം കപ്പലപകടങ്ങൾ ആദ്യം വയറ്റത്തടിക്കുന്നത് മത്സ്യത്തൊഴിലാളികളെയാണ്. അവരുടെ ജീവിതമാർഗം ദിവസങ്ങളോളം പല രീതിയിൽ തടയപ്പെടും.

കപ്പലപകടത്തിന്റെ നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യത അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം കപ്പൽ കമ്പനിയിൽ നിക്ഷിപ്‌തമാണ്. ഈ കപ്പലുകൾ കൃത്യമായി ഇൻഷ്വറൻസ് എടുത്തിട്ടുണ്ടോ,​ പുതുക്കുന്നതിൽ വീഴ്ചവരുത്തിയിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് അധികൃതർ ആദ്യം ഉറപ്പുവരുത്തേണ്ടത്. നഷ്ടപരിഹാരം ശാസ്‌ത്രീയമായി കണക്കാക്കിയതിനുശേഷം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആവശ്യപ്പെടേണ്ടത്.അപകടങ്ങൾ മനഃപ്പൂർവം ആരെങ്കിലും സൃഷ്ടിക്കുന്നതാണെന്ന് പറയാനാകില്ല. അത് സംഭവിച്ചു പോകുന്നതാണ്. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് ഒരു അന്വേഷണം നടക്കേണ്ടതാണ്. നിയമം അനുശാസിക്കുന്നതിൽ കൂടുതൽ കണ്ടെയ്‌നറുകൾ കയറ്റിയാണോ കപ്പലുകൾ കേരള തീരത്തേക്കു വരുന്നത് എന്നതിനെക്കുറിച്ചും അന്വേഷണം നടക്കേണ്ടതാണ്.

 

 

അതുപോലെ തന്നെ നഷ്ടപരിഹാരം കപ്പലുടമകളിൽ നിന്ന് ഈടാക്കാനുള്ള നിയമ നടപടികൾക്കും അധികൃതർ തുടക്കമിടണം. രണ്ട് കപ്പലപകടങ്ങളും,​ പിന്നാലെ 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനവും തീരത്തെ അപ്പാടെ വറുതിയിലാക്കിയിരിക്കുകയാണ് കൊച്ചിയിയിൽ, 643 കണ്ടെയ്നറുകളുമായി കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 എന്ന കപ്പലിലുണ്ടായിരുന്ന ചരക്കുകളും, അവയിൽ ഉണ്ടായിരുന്നതായി ഇപ്പോൾ സർക്കാർ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന അപകടകാരികളായ രാവസ്തുക്കളും ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. വെള്ളവുമായി പ്രതിപ്രവർത്തിച്ച് അസറ്റലിൻ വാതകമായി മാറിയാൽ തീപിടിത്ത സാദ്ധ്യതയുള്ള കാൽസ്യം കാർബൈഡ് രാസവസ്തു, പ്ളാസ്റ്റിക് ഉത്പന്ന നിർമ്മാണത്തിനുള്ള പോളിപ്രൊപ്പിലീൻ ഗ്രാന്യൂളുകൾ എന്നിവയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പട്ടികയനുസരിച്ച് സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ഗുരുതരമായ ദോഷം വരുത്തുന്നവ.

 

അങ്ങനെയുണ്ടാകുന്ന പരിസ്ഥിതി നാശത്തിന്റെ മൂല്യം കണക്കാക്കുവാൻ വിദഗ്ദ്ധ പഠനത്തിലൂടെയേ സാധിക്കൂ. രാസമാലിന്യ ഭീഷണി കാരണം ആളുകൾ മത്സ്യം ഉപയോഗിക്കാൻ മടിച്ചതോടെ വില്പന പാടെ നിലച്ചതു കാരണം മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടമാണ് മറ്റൊന്ന്.കപ്പൽ അപകടങ്ങളുടെ കാര്യത്തിൽ നഷ്ടപരിഹാരം നൽകേണ്ട ബാദ്ധ്യത പൂർണമായും കപ്പൽ കമ്പനിക്കാണ്. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സമുദ്രമേഖല,​ തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ്. അതേസമയം, പുതുക്കിയ കേന്ദ്ര നിയമം അനുസരിച്ച് രാജ്യത്തിന്റെ അധികാരാതിർത്തിയായ 200 നോട്ടിക്കൽ മൈൽ വരെയുള്ള വിഷയങ്ങളിൽ തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഇടപെടാം. അതായത്,​ ലൈബീരിയൻ പതാകയുള്ള എം.എസ്.സി എൽസ- 3 കപ്പൽ വരുത്തിയ സമുദ്ര പരിസ്ഥിതി നാശത്തിനും,​ തൊഴിലാളികൾക്കുണ്ടായ നഷ്ടത്തിനും കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാരിന് തടസമില്ല.

 

കപ്പൽ അപകടത്തിന്റെ പരിസ്ഥിതി ആഘാതം ഉൾപ്പെടെ പഠിക്കാൻ മൂന്ന് വിദഗ്ദ്ധ സമിതികളെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരുടെ പഠനത്തിനു ശേഷമേ നഷ്ടപരിഹാരമായി ആവശ്യപ്പെടേണ്ട തുകയുടെ കാര്യത്തിൽ തീരുമാനമാകൂ. സർക്കാരിന് വേണ്ടപ്പെട്ടവരെയാണ് സമിതിയിൽ അംഗമാക്കിയിരിക്കുന്നത്. ഇത് കമ്പനിയെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ്. തുടക്കം മുതൽ കമ്പനിയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.ചീഫ് സെക്രട്ടറി നേരിട്ടാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.  പുതിയ ചീഫ് സെക്രട്ടറി സർക്കാരിന്റെ വിശ്വസ്തനായതിനാൽ സി പി എമ്മിന്റെ തീരുമാനങ്ങളാവും നടപ്പാക്കുക.ജീവാപായമൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ,​ ഭീമമായ തുക നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)​ എല്ലാ കുതന്ത്രങ്ങളും സ്വീകരിക്കുമെന്ന് തീർച്ചയാണ്. കോടതികളിൽ കമ്പനിയുടെ വാദങ്ങളെ ശക്തമായി ഖണ്ഡിക്കുകയും,​

 

അർഹമായ നഷ്ടപരിഹാരം നേടിയെടുക്കുകയും ചെയ്യണമെങ്കിൽ സമുദ്രജല മലിനീകരണത്തിന്റെ തോതും,​ സമുദ്ര പരിസ്ഥിതി നാശത്തിന്റെ വ്യാപ്തിയും,​ മത്സ്യസമ്പത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാകുന്ന ആഘാതവും,​ രാസമാലിന്യ ഭീഷണിയെ തുടർന്ന് മത്സ്യ ഉപഭോഗത്തിലുണ്ടായ കുറവും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ശാസ്ത്രീയവും വിശദവുമായ പഠനത്തിന് വിധേയമാക്കിയേ മതിയാകൂ. ദൈർഘ്യമേറിയ തീരപ്രദേശമുള്ള സംസ്ഥാനത്തെ സംബന്ധിച്ച് ഈ ഘടകങ്ങൾക്കെല്ലാം സാമ്പത്തികവശം കൂടിയുള്ളതുകൊണ്ട് അത്തരത്തിലുണ്ടായ ആഘാതത്തെക്കുറിച്ച് പ്രത്യേക പഠനം നടത്തുകയും വേണം.2020-ൽ 'വകാഷിയോ" എന്ന ജാപ്പനീസ് കപ്പൽ മൗറീഷ്യസിലെ പോയിന്റ് ഡി"എൻസി ദ്വീപിലേക്ക് ഇടിച്ചുകയറി,​ കടലിൽ എണ്ണ പടർന്നുണ്ടായ പരിസ്ഥിതിനാശത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടം സംഭവിച്ച ഇനത്തിൽ ആയിരത്തോളം ദുരിതബാധിതർക്ക് രണ്ടുലക്ഷത്തോളം രൂപ വീതം കപ്പൽ കമ്പനി നഷ്ടപരിഹാരം നല്കേണ്ടിവന്ന സംഭവം മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

 

മുങ്ങിയ കണ്ടെയ്നറുകളിൽ ഉള്ള പ്ളാസ്റ്റിക് ഗ്രാന്യൂളുകൾ മത്സ്യസമ്പത്തിന് വലിയ തോതിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതുൾപ്പെടെ മുഴുവൻ ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തി വേണം നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ. കപ്പൽ കമ്പനിയുമായുള്ള നിയമയുദ്ധത്തിന് സമുദ്രനിയമങ്ങളിൽ ഏറ്റവും പരിചയസമ്പന്നരായ അഭിഭാഷകരെത്തന്നെ നിയോഗിക്കുവാനും സംസ്ഥാനം ജാഗ്രത പുലർത്തേണ്ടതുണ്ട്.കേരള തീരത്തിനടുത്ത് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ 17 ദിവസത്തിന് ശേഷം ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.. അദാനിക്ക് ബിസിനസ് ബന്ധങ്ങളുള്ള ഷിപ്പിങ് കമ്പനിക്കെതിരെ 17 ദിവസമായിട്ടും ഒരു ചെറുവിരൽ പോലും അനക്കാതിരുന്നത് ഏത് ബാന്ധവത്തിന്റെ പേരിലാണെന്നതിന് മുഖ്യമന്ത്രിയും സർക്കാരും മറുപടി പറയണമെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്.

 

കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടി വന്നതോടെ പുറത്തായത് അദാനിയെ വഴിവിട്ട് സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ കള്ളക്കളിയെന്നാണ് സതീശൻ പറഞ്ഞത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.മഹാരാഷ്ട്രയിൽ 2010ൽ സമാനമായ ഒരു കപ്പൽ അപകടം ഉണ്ടായപ്പോൾ തൊട്ടടുത്ത ദിവസം സർക്കാർ കേസെടുക്കുകയും ഭീമമായ ഒരു നഷ്ടപരിഹാരം നൽകാൻ ആ കമ്പനി ബാധ്യസ്ഥമാകുകയും ചെയ്തിരുന്നു. എന്നാൽ കൊച്ചി പുറംകടലിൽ കപ്പൽ മുങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാതെ സർക്കാർ ഒളിച്ചുകളിച്ചു. എന്നാൽ കേസെടുക്കേണ്ടത് കേന്ദ്രസർക്കാരാണ് എന്നു പറഞ്ഞ് കൈകഴുകുകയായിരുന്നു കേരളത്തിന്റെ തുറമുഖ വകുപ്പ് മന്ത്രി.

 

ഇത് മാത്രമല്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിന്റെ പുറത്തുവന്ന മിനിട്സ് പരിശോധിച്ചാൽ വ്യക്തമാവും ആർക്ക് വേണ്ടിയായിരുന്നു ഈ കാലതാമസമെന്ന്.വിഴിഞ്ഞം കമ്പനിക്ക് ഏറ്റവും വേണ്ടപ്പെട്ട വ്യക്തിയുടെ കപ്പൽ കമ്പനിയാണ് പ്രതിസ്ഥാനത്താവുക എന്ന ഗുരുതരമായ യാഥാർത്ഥ്യമാണ് ഇതിന് പിന്നിലുള്ളത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച്, ഈ കമ്പനിയുമായി വ്യാപാര ബന്ധമുള്ളവരാണ് അദാനി ഗ്രൂപ്പ്. കേരളത്തിന്റെ പൊതുതാത്പര്യത്തെ ഹനിച്ച്, മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന് വിഘാതമാവുന്ന തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ എത്തിയത് എങ്ങനെയാണ് എന്നത് ഇതിൽനിന്ന് വ്യക്തമാണ്. ചുരുക്കത്തിൽ നിർദ്ധനരായ മത്സ്യതൊഴിലാളികളെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. കപ്പൽ തകർന്ന സംഭവത്തിൽ ക്രിമിനൽ കേസെടുക്കണമെന്ന് നിയമ വിദഗ്ദ്ധർ സർക്കാരിന് ഉപദേശം നൽകിയതാണ്. എന്നാൽ ഉപദേശം സർക്കാർ  കാറ്റിൽ പറത്തി. കപ്പൽ കമ്പനിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന ഫയലാണ് സെക്രട്ടേറിയറ്റിലുള്ളത്.

 

എന്നാൽ അതിൽ സർക്കാരിന്റെ തീരുമാനം നേർ വിപരീതമായിരുന്നു.പിണറായിയുടെ വിശ്വസ്തനായ മന്ത്രി വി എൻ.വാസവൻ തന്നെയാണ് കപ്പൽ കമ്പനിക്ക് ഒന്നും സംഭവിക്കാതിരിക്കാൻ കവചമായി നിലകൊള്ളുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. . ഇത് മുഖ്യമന്തിയുടെ നിർദ്ദേശാനുസരണമാണ് .മഹാരാഷ്ട്രയിൽ സംഭവിച്ച കപ്പൽഛേദത്തിന്റെ വിശദാംശങ്ങൾ ഉദ്യോഗസ്ഥർ സംഘടിപ്പിച്ച് സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ അതും സർക്കാർ അവഗണിച്ചു. ഇതിനെല്ലാം പിന്നിൽ മാരിടൈം മേഖലയിലെ ആഗോള ഭീമൻമാരുടെ ഇടപെടലുണ്ട്. ഹൈക്കോടതിയെയാണ് സർക്കാർ ഇപ്പോൾ ഭയപ്പെടുന്നത്. ഹൈക്കോടതി സർക്കാരിനെ നിശിതമായി വിമർശിക്കാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട്. ഇതൊഴിവാക്കാൻ സർക്കാർ അഡ്വക്കേറ്റ് ജനറൽ തലത്തിൽ ശ്രമങ്ങൾ തുടങ്ങികഴിഞ്ഞു.

 

ഇതിനിടയിലാണ് പേരിനൊരു കേസെടുക്കൽ.കേരളതീരത്ത് അറബിക്കടലിൽ എംഎസ്‍സി എൽസ 3 എന്ന കപ്പൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി തീരദേശ പൊലീസാണ്  കേസെടുത്തത്. കപ്പൽ കമ്പനിയായ എംഎസ്‌സി ഒന്നാം പ്രതിയും ഷിപ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ മറ്റു ജീവനക്കാർ മൂന്നാം പ്രതികളുമാണ്. ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്താണ് മേയ് 25ന് കപ്പൽ മുങ്ങിയത്. എംഎസ്‍സി എൽസ 3 എന്ന ചരക്കുകപ്പലിലുള്ള കണ്ടെയ്നറുകളിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടക വസ്തുക്കളും ഉണ്ടെന്നിരിക്കെ പ്രതികള്‍ മനുഷ്യജീവനും സ്വത്തിനും അപകടം ഉണ്ടാക്കുംവിധം അപകരമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു

 

അപകടത്തെ തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്നു വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറംതള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കിയും പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ച് മത്സ്യത്തൊഴിലാളികൾക്ക് ലക്ഷണക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാകാനും കാരണമായെന്ന് എഫ്ഐആർ പറയുന്നു. അശ്രദ്ധയോടെ, അലക്ഷ്യമായ രീതിയിൽ കപ്പൽ ഓടിച്ച് അപകടമുണ്ടാക്കി എന്നതുൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 282, 285, 286, 287, 288, 3(5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഇവ. ഇത്രയും ഗുരുതര കുറ്റകൃത്യത്തിനാണ് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചേർത്തത്. 

 

കപ്പൽ അപകടത്തിൽപ്പെട്ടതിനു പിന്നാലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ വിവരങ്ങൾ‍ പുറത്തുവന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസ് എടുക്കേണ്ടതില്ലെന്നും പകരം നഷ്ടപരിഹാരത്തിന് ഊന്നൽ നൽകണമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പായിരുന്നു പുറത്തുവന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. അഴീക്കൽ തീരത്തുനിന്ന് 44 നോട്ടിക്കൽ മൈൽ അകലെ കഴിഞ്ഞ ദിവസം വാൻഹായ് 503 എന്ന കപ്പൽ കൂടി മുങ്ങിയതോടെയാണ് കേസെടുക്കാൻ സർക്കാരിനു മേൽ സമ്മർദമേറിയതെന്നാണ് സൂചനകൾ.

തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ അകലെയുണ്ടാകുന്ന സംഭവങ്ങളിൽ മാത്രം കേസെടുക്കാനേ അധികാരമുള്ളൂ എന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. ഇക്കാര്യത്തിൽ അഡ്വ. ജനറലിന്റെ നിയമോപദേശം തേടുകയും ചെയ്തിരുന്നു. എന്നാൽ 200 നോട്ടിക്കൽ മൈൽ വരെയുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാൻ തീര സംസ്ഥാനങ്ങൾക്ക് അധികാരം നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്‍ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നും വാദങ്ങളുണ്ടായി. കേരളത്തിൽ ഇത്തരത്തിൽ കേസെടുക്കാൻ അധികാരമുള്ളത് ഫോർട്ട്കൊച്ചി തീരദേശ പൊലീസിനാണ്. അവരാണ് ഇപ്പോൾ എംഎസ്‍സി എൽസ3ക്കെതിരെ കേസെടുത്തിരിക്കുന്നത്.

 

2012ല്‍ എൻ‌റിക്ക ലക്സി കപ്പലിൽനിന്നുള്ള വെടിയേറ്റ് 2 മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവവും നിലവിലെ വിഷയത്തിൽ കേസെടുക്കാൻ കാരണമായെന്ന് സൂചനയുണ്ട്. കേരള തീരത്തു നിന്ന് 20.5 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവം. വെടിവയ്പിനു ശേഷം രക്ഷപെടാൻ ശ്രമിച്ച ഇറ്റാലിയൻ കപ്പലിനെ 45 നോട്ടിക്കൽ മൈല്‍ വച്ച് കോസ്റ്റ്ഗാർഡ് പിടികൂടുകയായിരുന്നു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വരെ വിള്ളലുണ്ടാക്കിയ എൻ‌റിക്ക ലക്സി കേസ്. എന്നാൽ പിണറായിയുടെ കേസ് ആവിയാകുമെന്ന് തന്നെയാണ് കേരളം കരുതുന്നത്. ഇലക്ഷൻ കാലമാണ്.കോടികൾ സംഭാവനയായി വരേണ്ടതുണ്ട്. അതിനാൽ തത്കാലം മത്സ്യത്തൊഴിലാളികളെ മറക്കാം എന്നാണ് സർക്കാർ കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ISRAEL ഇറാനെ ആക്രമിച്ചു ഇസ്രായേല്‍;  (7 minutes ago)

രാജഭരണ കാലത്തെ കൊട്ടാര വിദൂഷകന്മാരെ പോലെ അധികാരിവർഗ്ഗത്തിന് സ്തുതിഗീതം പാടുന്ന വൈതാളികവൃന്ദമാണ് നിലമ്പൂരിൽ സി.പി.എം വേദികളിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്; വിമർശനവുമായി ചെറിയാൻ ഫിലിപ്പ്  (19 minutes ago)

Ahmedabad-plane-crash തിരിച്ചറിയാന്‍ പോലും കഴിയാത്ത രീതിയില്‍  (1 hour ago)

ഇറാന് നേരെയുണ്ടായ ആക്രമണം ഒരു തരത്തിലും ന്യായീകരിക്കാനാകില്ല...  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത  (2 hours ago)

ആ കാഴ്ച കണ്ട് നിലവിളിച്ച് മകള്‍...  (2 hours ago)

ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി  (2 hours ago)

സ്വര്‍ണവിലയില്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനം മുംബൈയിലേക്ക്  (3 hours ago)

ഉത്തരം കണ്ടെത്താനാണ് സി ബി ഐ വരുന്നത്.  (3 hours ago)

25 വര്‍ഷമായി മലയാള മിമിക്രി മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു...  (3 hours ago)

ഒരു വര്‍ഷവും നാല് മാസവും തടവിനും 2000 രൂപ പിഴയും...  (4 hours ago)

പോസ്റ്റോഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ...  (4 hours ago)

അപകടമല്ല... കൊലപാതകം  (4 hours ago)

Ahmedabad-plane-crash 1.25 ലക്ഷം ലിറ്റർ ഇന്ധനംതീഗോളമായി  (4 hours ago)

Malayali Vartha Recommends