വിമാനം ലാന്‍ഡിങ്ങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി; പൈലറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു

കോക്പിറ്റിലേക്ക് ലേസര്‍രശ്മി അടിച്ച് പൈലറ്റിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താനുള്ള ശ്രമം നടന്നിരിക്കുകയാണ്. ചെന്നൈ വിമാനത്താവളത്തിലാണ് നാടകീമായ സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നത്. വിമാനം ലാന്‍ഡിങ്ങ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോക്പിറ്റിലേക്ക് ലേസര്‍രശ്മി അടിച്ച് നിയന്ത്രണം നഷ്ടപ്പെടുത്താനായിരുന്നു ശ്രമം നടന്നത് . രണ്ടാഴ്ചയ്ക്കിടെ മൂന്നാംതവണയാണ് ഇത്തരത്തിൽ ലേസർ രശ്മി അടിക്കുന്ന സാഹചര്യമുണ്ടായിരിക്കുന്നത് .
നേരത്തെ പുണെയില്‍നിന്നുള്ള എയര്‍ ഇന്ത്യാ വിമാനം പറന്നിറങ്ങുന്നതിനിടെ ലേസര്‍രശ്മി പതിക്കുന്ന സാഹചര്യമുണ്ടായി . കാഴ്ച തടസ്സപ്പെട്ട പൈലറ്റ് വിമാനം വീണ്ടും ഉയര്‍ത്തിയ ശേഷം കണ്‍ട്രോള്‍റൂമില്‍ വിവരമറിയിച്ചു . പിന്നീട് ലേസര്‍ പ്രകാശം നിലച്ചു. ഇതോടെ വിമാനം സുരക്ഷിതമായി നിലത്ത് ഇറക്കുകയായിരുന്നു .
178 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു . ഗിണ്ടി ഭാഗത്തുനിന്നാണ് ലേസര്‍രശ്മി വന്നതെന്ന് വിമാനത്താവള അധികൃതര്‍ കണ്ടെത്തി . സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.പറന്നിറങ്ങുമ്പോഴും ഉയരുമ്പോഴും കോക്പിറ്റിലേക്ക് ലേസര്‍രശ്മികള്‍ പതിക്കുന്നത് വിമാനം അപകടത്തില്‍പ്പെടാനുള്ള സാധ്യതയിലേക്ക് നയിക്കും .
ലേസര്‍ രശ്മികള്‍ വരുമ്പോള്‍ അല്പനേരത്തേക്ക് പൈലറ്റിന് കാഴ്ച തടസ്സമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്.നേരത്തെ, മേയ് 25-നും ജൂണ്‍ ആറിനും ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ ലേസര്‍രശ്മികള്‍ പതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha