മരുമോന്റെ പോക്ക് വരവ് ശരിയല്ല.! ജയിലിൽ നിന്നിറങ്ങിയാൽ എന്നെ കൊല്ലും; ഭയന്ന് പ്രതിയുടെ ഭാര്യ മാതാവ്

തിരുവനന്തപുരം വെള്ളറടയില്‍ യുവതിയുടെ തിരോധാനം കൊലപാതകമാണെന്ന് അറിഞ്ഞതോടെ ഒരു നാട് മുഴുവൻ നടുക്കത്തിലാണ്. ഈ സംഭവം . പുറംലോകം അറിയുന്നത് പ്രതിയുടെ ഭാര്യമാതാവ് സംശയം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു . കശുവണ്ടി തൊഴിലാളിയായിരുന്നു പ്രിയംവദ. പതിവുപോലെ വ്യാഴാഴ്ച ജോലിക്കിറങ്ങി. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല.
ജൂണ്‍ 12ന് ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. മക്കള്‍ പലപ്പോഴായി ഫോണ്‍ ചെയ്തു. മറുപടി ഉണ്ടായില്ല. .തുടർന്ന് അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കി പ്രിയംവദയെ കാണാനില്ലെന്ന വിവരം അയല്‍ക്കാരും ബന്ധുക്കളും അറിഞ്ഞിരുന്നു
ബന്ധുക്കളും നാട്ടുകാരും നാലുദിവസമായി തിരച്ചില്‍ നടത്തുമ്പോഴും അയല്‍വാസിയായ വിനോദ് സംശയങ്ങള്‍ക്ക് ഇടനല്‍കിയില്ല. പ്രിയംവദയെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ എന്ന് വിനോദ് അന്വേഷിക്കുകയും ചെയതിരുന്നു.
അന്വേഷണത്തിനിടെയാണ് തന്റെ വീടിന് സമീപത്ത് രക്തക്കറകളും മുടിയും കണ്ടു എന്ന വെളിപ്പെടുത്തലുമായി അയൽവാസി സരസ്വതി വെളിപ്പെടുത്തുന്നത്.. പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘം മനസിലാക്കുന്നു . മാവുവിള പള്ളിവികാരിയോടാണ് സരസ്വതി തന്റെ സംശയത്തെക്കുറിച്ച് ആദ്യം പറഞ്ഞത് .
പിന്നീട പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. സരസ്വതിയുടെ മരുമകന്‍ വിനോദിനെ ചോദ്യം ചെയ്യുവാൻ തുടങ്ങി . ചോദ്യം ചെയ്യലിൽ പ്രതി എക്ലാം സമ്മതിച്ചു. പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചു .
മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സഹായിച്ചുവെന്ന് പറയുന്ന സഹോദരന്‍ നെയ്യാറ്റിന്‍കര സ്വദേശി സന്തോഷും അറസ്റ്റിൽ. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. മൃതദേഹം കുഴിച്ചിടുമ്പോൾ സന്തോഷ് വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാവിലെ മൃതദേഹം വച്ചിരുന്ന മുറി വൃത്തിയാക്കാൻ സഹായിച്ചു.
https://www.facebook.com/Malayalivartha