Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

16 JUNE 2025 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

വീടിനു മുന്നിലെ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചു

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍

സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍; ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു

അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

രാജ്ഭവന്‍ നടത്തുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍ തീരുമാനം

പയ്യന്നൂർ പെരുമാൾ ഒന്നാന്തരം എന്ന്  പടിക വച്ച് ഗണിച്ച് നൽകിയ പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്  ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന. ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. സി പി എം വിമത നേതാക്കൾ തന്നെ ഇക്കാര്യം പുറത്തുവിട്ടു. ഇത് സംബന്ധിച്ച്  കഴിഞ്ഞ ദിവസം മുൻ സി പി എം സഹയാത്രികൻ ജി.ശക്തിധരൻ എഴുതിയ എഫ്. ബി പോസ്റ്റ് വൈറലായി. ചാണകത്തിൽ ജനിച്ചു വളരുന്ന പുഴു അതിൽ തന്നെ അഭിരമിച്ചു സുഖം കണ്ടെത്തുന്നതുപോലെ ഒരു ജന്മം അങ്ങിനെ തന്നെ പാഴാക്കുന്ന മൂഡനല്ല എം സ്വരാജ്  എന്നാണ് ശക്തിധരൻ തുടങ്ങുന്നത്. കാരണഭൂതന്റെ കട്ട ഉറപ്പ് കിട്ടിയ ശേഷമാണ് അദ്ദേഹം നിലമ്പൂർ അങ്കത്തിന് കച്ചകെട്ടിയത്.

 

ചതുരംഗ പലകയിൽ കരുക്കൾ കുടഞ്ഞിട്ട് പരിശോധിച്ചിട്ടാണ് ലക്ഷണമൊത്ത ഒരാളിൽ മുഖ്യമന്ത്രി എത്തിയത്. ഇത്രയേറെ കൂലംകഷ പരിശോധനയ്ക്ക് ഭരണനേതൃത്വമാകെ മുഴുകിയതും ലക്ഷ്യം പിഴക്കരുതെന്ന ജാഗ്രത കൊണ്ടു തന്നെ. തോൽക്കുമെന്ന് അറിഞ്ഞിട്ടാണ് സ്വരാജ് തല വച്ചു കൊടുത്തതെന്നാണ് ആരോപണം.പ്രതിപക്ഷത്തെ കലക്കം കൂടുതൽ മൂക്കും എന്ന പ്രതീക്ഷ മുറ്റി വന്നത് കൊണ്ടാണ്  എം സ്വരാജ് പോരിന് മനസ്സില്ലാ മനസ്സോടെ തലവെച്ചുകൊടുത്തത്. ലക്ഷണമൊത്ത സ്ഥാനാർഥി തന്നെയാണെന്ന ബോദ്ധ്യം മുഖ്യമന്ത്രിക്കുണ്ടായപ്പോൾ സ്വരാജിന്റെ ആത്മവിശ്വാസം പതിൻമടങ്ങായി.    പക്ഷെ പ്രതിപക്ഷ നിരയിലെ അസ്വാരസ്യങ്ങൾ ഏതോ മാന്ത്രിക വടി എടുത്ത് കാട്ടിയപ്പോൾ തന്നെ അപ്രത്യക്ഷമാകുന്ന അസാധാരണമായ ഐക്യം  ഭരണപക്ഷത്തെ അമ്പരപ്പിച്ചു.

 

ഇപ്പോൾ നിലമ്പൂരിൽ ഏത് സ്ഥാനാർഥി ജയിക്കുമെന്നതിൽ രാഷ്ട്രീയ പ്രബുദ്ധത ഉള്ളവരിലൊന്നും ഒരു സംശയവുമില്ല  . പക്ഷെ  വിജയത്തിന്റെ ക്രഡിറ്റ് ആർക്കാവും എന്നതിൽ കോൺഗ്രസ്സിൽ പുകച്ചിലുണ്ടെന്നതിൽ സംശയമില്ല, അതിൻ മേൽ കാലുവാരൽ ഉണ്ടായാൽ അത്രയും വോട്ട് കുറയും. എന്നാലും അതുക്കും മേലേ ഉയരത്തിലാണ് യുഡിഎഫ്. പക്ഷെ പുറത്തുവരാത്ത അന്തർധാരകൾ ഉണ്ടെന്നതിൽ സംശയമേയില്ല.             ഏതു അളവുകോൽ വെച്ച് നോക്കിയാലും ഇതിന്റെയൊന്നും ഗുണഭോക്താവ് ഭരണപക്ഷം ആവില്ല എന്നത് സുവിദിതം.     .സ്ഥാനാർഥിത്വം സ്വരാജിന്റെ തലയിൽ നിർബന്ധിച്ച് അടിച്ചേൽപ്പിച്ച മുഖ്യമന്ത്രിയുടെ ഉള്ളം കയ്യിൽ എന്തെങ്കിലും ജാതി-മത പടക്കം ബാക്കിയുണ്ടോ എന്നതേ ഇനി കാണാനുള്ളൂ.ഇനിയുള്ള ദിവസങ്ങളിൽ ആവും അത്  പൊട്ടി തുടങ്ങുക. പക്ഷെ ആ പടക്കം അധികം പൊട്ടാനില്ല.

എന്തെന്നാൽ സ്വരാജിന്റെ അപ്രമാദിത്വം സംബന്ധിച്ച് മണ്ഡലത്തിന് പുറത്തുളളവർ വലിഞ്ഞു കയറി വന്ന് വിളമ്പിയ നുണകഥകൾ ആദ്യ റൌണ്ടിൽ തന്നെ ചീട്ടു കൊട്ടാരം പോലെ ചീറ്റിപ്പോയി. നിലമ്പൂരിനെക്കാൾ വലുതാണ്’ സ്വരാജ് എന്ന സമസ്യ യു ഡി എഫ് പപ്പടം പോലെ പൊടിച്ചു.മരുമകൻ ഒറ്റയ്ക്ക് സമാഹരിക്കാമെന്ന ഏറ്റ സാമുദായിക വോട്ടുകൾ ജലരേഖയായി. രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളിൽ കേരളം ഇന്നോളം കണ്ടിട്ടില്ലാത്തത്ര ശതകോടികൾ ഇറക്കിയിട്ടും നിലംപരി ശായിപ്പോയ സ്വപ്നങ്ങൾ മടക്കി കൊണ്ടുവരാനുള്ള ഫീനിക്സ് പക്ഷിയൊന്നും മുഖ്യമന്ത്രിയുടെ കയ്യിൽ ഇല്ല. അത്ര അതിശക്തമാണ് ഓരോ വീട്ടിലും അലയടിക്കുന്ന പിണറായി വിരുദ്ധത.

 

ഇത്രയേറെ ശത്രുത ഒരു മനുഷ്യന് ഒരു പതിറ്റാണ്ട് കൊണ്ട് എങ്ങിനെ സൃഷ്ടിക്കാൻ കഴിഞ്ഞു എന്നത് ഒരു ഉത്തരം കിട്ടാത്ത പ്രഹേളിക തന്നെയാണ്. എത്രവട്ടം ഹെലികോപ്റ്ററിൽ കറങ്ങിയിട്ടും 40 കാറുകളുടെ അകമ്പടിയിൽ പതിനായിരം വട്ടം സഞ്ചരിച്ചിട്ടും ഭൂമിയിലെ ശതകോടീശ്വരൻമാരുമായി എത്രവട്ടം അർമാദിച്ചത് കൊണ്ടും സൃഷ്ടിക്കാവുന്നതിലേറെ  അവമതിപ്പു ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്.മനുഷ്യന്റെ ഹൃദയത്തിനുള്ളിൽ നിന്ന് പൊട്ടി ഒഴുകുന്ന ആ വിദ്വേഷത്തിന്റെ കാഠിന്യം സമാനതകൾ ഇല്ലാത്തതാണ്, അതേ അവർ അത്രക്ക്  അനുഭവിച്ചതാണ് ഈ നൃശംസനെ.  ജനം അതിന്റെ കണക്ക് തീർക്കുകയാണ്. സത്യത്തിൽ, നാവിന്റെ പിഴവ് എന്ന ദോഷം അല്ലാതെ മറ്റൊന്നും പറയാനില്ലാത്ത സ്വരാജ് നിലമ്പൂരിൽ        പെട്ടുപോയതല്ലേ.?  

 

നിയമസഭയിൽ അനിവാര്യമായ സാന്നിധ്യം എന്നൊക്കെ പറഞ്ഞ് പിരികയറ്റിയപ്പോൾ അതിന് പിന്നിലെ ചതി സ്വരാജിനെ മനസ്സിലായില്ലായിരുന്നോ? താനൊരു പ്രതിഭാശാലിയാണെന്ന് ആ പാവത്തിനും തോന്നിപ്പോയി!മാർക്സിസത്തിന്റെ, അഴുകി തുടങ്ങിയ ഒരു സ്പെസിമെൻ ആണു ഭൂമിയിൽ നിന്ന് തന്റെ തലയിൽ കയറ്റിവെക്കുന്നതെന്ന്  തിരിച്ചറിയാൻ സ്വരാജിന് അറിയാതെപോയി. ഈ ഉപ തെരഞ്ഞെടുപ്പും തുടർന്നുവരുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പും പിന്നാലെ കാണാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പം കഴിയുന്നതോടെ ഇന്ത്യയിലും ഇടതുപക്ഷത്തിന്റെ അന്ത്യം സംഭവിക്കാൻ പോകുന്നു എന്ന സത്യമാണ് അനാവൃതമാകാൻ പോകുന്നത്. അതിനെ ഒരു തെരഞ്ഞെടുപ്പ് തോൽവിയായി മാത്രം ചുരുക്കി കാണാനാകില്ല.

 

ഒരു ഭൂപടം ഇല്ലാതാകുകയാണ്. അതിന്റെ കാർമ്മികൻ ആണ് സ്വരാജ് എന്നത് വന്നുപെട്ടതാണ്. . എം ശിവശങ്കരന്റെ പരകായ  പ്രവേശമാണ് ഇപ്പോൾ സ്വരാജ്. ഇവരെല്ലാം മാർക്സിസത്തിന്റെ അന്ത്യ കൂദാശക്ക് എത്തിയവർ ആണ്. മാർക്സിസം അടപടലം പൊളിച്ചു കളയുന്ന പ്രക്രിയയാണത്. റഷ്യയിലും കിഴക്കൻ യൂറോപ്പിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും കണ്ടതാണത്. നിലമ്പൂരിൽ നിന്ന് ഒരു ശില അടുത്ത ആഴ്ച വോട്ടർമാർ എടുത്തുമാറ്റുന്നത് അവസാനത്തെ മഹാസൌദം പൊളിക്കുന്നതിന്റെ തുടക്കമാണ്. എത്ര കുശാഗ്രബുദ്ധിക്കാരനാണ് മുഖ്യമന്ത്രി?. കഴിഞ്ഞ 10 വർഷമായി അദ്ദേഹത്തെ മഥിക്കുന്നതു ജാതിയെ അടിസ്ഥാനമാക്കിയ ചിന്തകൾ ആണ്. മുസ്ലിം സമുദായത്തിലെ അവാന്തരവിഭാഗങ്ങളുമായി കച്ചവടം ഉറപ്പിച്ചിരിക്കുകയാണ് മരുമകൻ. 

പിണിയാളായ        ഫാരിസ് അബൂബക്കറിനെ ഉപയോഗിച്ച് ഒരു മുസ്ലിം മിനെക്കൊണ്ട് മകളുടെ രണ്ടാം വിവാഹം നടത്തിച്ചു. അതൊരു പ്രേമവിവാഹമെന്ന ലേബലൊട്ടിച്ചു. പാവം ഇ പി ജയരാജൻ  അന്ധാളിച്ചു നോക്കുന്നു. എന്തൊക്കെ പഴിയാണ് താൻ ഫാരിസ് അബൂബക്കർ കാരണം കേൾക്കേണ്ടിവന്നത്!  ഒരു ഓട്ട കാലണയുടെ നേട്ടം പോലും തനിക്കുണ്ടായില്ല. എല്ലാം നടന്നതോ തന്റെ മറവിലും.     പിവി എന്ന രണ്ടക്ഷരം ഇ പി ജയരാജന് കടലാസില് എഴുതിക്കാണിച്ചാൽ പോലും പേക്കിനാവ് കണ്ട  പ്രതീതിയാണ്. നിലമ്പൂരിലെ വെടി പൊട്ടിക്കഴിഞ്ഞാൽ തുടർ വെടികൾ കാണാനിരിക്കുന്നേയുള്ളൂ.          ഒരു സുപ്രധാനകാര്യമാണ് പറയാനുള്ളത് .ഇടതുപക്ഷ പ്രസ്ഥാനത്തെ  ഇത്രയും കാലം നെഞ്ചേറ്റിയ ദശലക്ഷക്കണക്കിന് സാധാരണ മനുഷ്യരോടാണ് ഒരു കാര്യം ഓർമ്മിപ്പിക്കാനുള്ളത്.

 

 

ആ നെഞ്ചിലെ ചൂട് അറിയുന്ന ഒരു കമ്മ്യൂണിസറ്റ് തരുന്ന മുന്നറിയിപ്പാണ് എന്ന് കരുതിയാൽ മതി . നമ്മളെല്ലാം സ്വന്തം എന്ന്  കരുതിയിരുന്ന ചെമ്പനിനീർ പൂവ് നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോകുകയാണെന്ന് ശക്തിധരൻ പറയുന്നു. എം എ ബേബി മുതൽ ഏറ്റവും ചെറിയ അമീബിയക്ക് വരെ അതറിയാം. ഒരു നിലമ്പൂരല്ല നമുക്ക് നഷ്ടപ്പെടാൻ പോകുന്നത്. ഈ ഉപതെരഞ്ഞെടുപ്പ് കട കാലിയാക്കൽ അവസരം മാത്രമാണ്. പ്രഭാത സവാരിക്ക് പോകുന്ന വഴിയിൽ ഞാൻ കുമ്പിടുന്ന കപ്പേളയ്ക്ക് അടുത്ത് ആഴ്ചകളായി ചെമ്പട്ടിൽ പൊതിഞ്ഞ കൂറ്റൻ ബോർഡ് കാണാം. “കട കാലിക്കൽ” .തടിയൻ അക്ഷരങ്ങളിലാണ് ഇങ്ങിനെ രേഖപ്പെടുത്തിയിരിയ്ക്കുന്നത്. നിലമ്പൂരിലും സംഭവിക്കുന്നതും   മറ്റൊന്നല്ലല്ലോ അപ്പോഴൊക്കെ ചിന്തിക്കാറുണ്ട്.  . സാധാരണ ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് തെരഞ്ഞെടുപ്പിൽ കാണാറുള്ളത്.

 

ഇപ്പോൾ നടക്കാൻ പോകുന്നത് അതല്ല. ഭൂമിയിൽ ഉദയം ചെയ്ത പുതിയ ഒരു വ്യവസ്ഥിതിയുടെ  ഉന്മൂലനത്തിന്റെ നാളുകളിലേക്ക് കടക്കുകയാണ് നമ്മുടെ വിപ്ലവമണ്ണും. അതാണ് പശ്ചിമബംഗാളിലും നമ്മൾ മുമ്പ് കണ്ടത്.     അതു തന്നെയാണ്.പി കൃഷ്ണപിള്ള മലയാളിക്ക് ഒരു ആയുസ് കൊണ്ട്  നേടിത്തന്നതും. അത്   കൈവിട്ട് പോകുകയാണ്.നമ്മുടെ വിപ്ലവ മണ്ണ് എന്നെന്നേക്കുമായി അന്യാധീനപ്പെടുകയാണ്. സഖാക്കളേ ഇനി ഏറിയാൽ ഒരു വർഷം. വേണമെങ്കിൽ നമുക്ക്  വലിയ ചൂടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്ന ആത്മാക്കളുടെ മേൽ ശയനപ്രദക്ഷിണം നടത്തി ദുഖഭാരം ഇറക്കിവെക്കാം. ഒരു കാര്യം എഴുതിവെച്ചോളൂ അതിനിടെ ഫാരിസ് അബൂബക്കർമാരും രവി പിള്ളമാരും അദാനിമാറും അമ്പാനിമാരും  മറ്റും ചേർന്ന് രഹസ്യ വഴികളിലൂടെ കാരണഭൂതനെയും പേരക്കുട്ടിയടക്കമുള്ള  പരാധീനങ്ങളെയും കടൽ കടത്തിയേക്കും .

 

     നെപ്പോളിയന്റെ അന്ത്യപരാജയത്തിന്റെ മണം വലിയചുടുകാടിൽ നിന്ന് അടിച്ചുതുടങ്ങി. എല്ലാ ജൂണും എത്തുമ്പോൾ നമ്മൾ ജാഗരൂകണം. ഇതും ഒരു ജൂണ് ആണ്. നെപ്പോളിയന്റെ ആത്യന്തിക പരാജയത്തിന്റെ കാഹളം അകലെ കേൾക്കുന്നുണ്ട്.1815 ലെ പോലെ.വാട്ടർ ലൂ ഒരിക്കലേ സംഭവിക്കൂ. അത്  അടുത്താണ്. കരുതിയിരിക്കുക. നെപ്പോളിയൻ വീണാൽ വീണ്ടും ഉയരില്ല. അതാണ് ചരിത്രം- ഇതാണ് വൈറലായ ശക്തിധരന്റെ കുറിപ്പ്. ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിന്റെയും കാർ വിവാദം നിലമ്പൂരിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആ പ്രദേശത്തെ മാധ്യമലോകം പൊതുവേ പ്രവചിച്ചിട്ടുണ്ട്.ജന്മംകൊണ്ടശേഷം ഈ മണ്ഡലത്തിൽ ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ എം സ്വരാജ് വിജയക്കൊടി നാട്ടുമെന്നാണ് മാധ്യമ പ്രവർത്തകരും

 

യൂട്യൂബ് ഉടമകളും പൊതുവേ ഇന്നലെ രാത്രി വരെ വിലയിരുത്തിക്കണ്ടത്. എന്തുകൊണ്ട് സ്വരാജ്  ജന്മനാട്ടിൽ ഇതേവരെ മൽസരിച്ചില്ല എന്ന് ഒരു ലേഖകൻ ഗദ്ഗദകണ്ഠനായി ചോദിക്കുന്നത് കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. പക്ഷെ അറിയാതെ കുരുത്തുകേട് കൊണ്ട് എത്ര കിട്ടി എന്ന് എന്ടെ നാവിൽ നിന്ന് വീണചോദ്യം അസ്ഥാനത്തായിപ്പോയി.സാഹിത്യമഹാമേരുക്കളിലൊ ധിഷണാശാലികളിലോ ഇന്നോളം നിലമ്പൂരിന് കണ്ടെത്താൻ കഴിയാത്ത ഒരു പ്രതിഭാസത്തെയാണു മുഖ്യമന്ത്രി പ്രത്യേക താൽപ്പര്യം എടുത്തു കൊണ്ടുവന്നിരിക്കുന്നതെന്ന വാഴ്ത്തുപാട്ട് കേൾക്കുമ്പോൾ തന്നെ ലക്ഷ്യം മനസിലാകും.         

 

    ഇത്  സ്വരാജ് നേടും എന്ന പ്രവചനം സത്യമായാൽ   ഇതിന് വേണ്ടി പണം മുടക്കിയവർക്കാർക്കും കൈനഷ്ടമുണ്ടാകാനിടയില്ല. ചിലപ്പോൾ മടിയിൽ കനവുമായി തന്നെ തിരിച്ചുപോകാനാകും. ഒരു മാദ്ധ്യമ പ്രവർത്തകൻ പറഞ്ഞതാണ് അച്ചട്ടായത്. ഇദ്ദേഹം രംഗപ്രവേശം ചെയ്തതോടെ തെരെഞ്ഞെടുപ്പ് രംഗമാകെ അടിമുടി  മാറിയത്രേ! സത്യത്തിൽ ഇദ്ദേഹം എത്രയോ നേരത്തേ വരേണ്ടതായിരുന്നു എന്ന് വ്യംഗ്യം. ഇതിന് മുമ്പും തെരഞ്ഞെടുപ്പ് നടന്നിരുന്നല്ലോ. എന്തേ ഋഷി തുല്യനായ ഈ നേതാവിനെ അന്ന് കണ്ണിൽ പെട്ടില്ല.ഇപ്പോൾ എട്ടു മാസത്തെ ഒഴിവിന് ഇദ്ദേഹത്തെ അവിടെ നിർത്തി ജയിപ്പിച്ചാൽ അത് അദ്ദേഹത്തെ നിന്ദിക്കുന്നതിന് തുല്യമാകില്ലേ. അതോ കാവ്യനീതിയാണോ പിണറായിക്ക് ഒരു കടം തീർക്കാനുണ്ട്. ആശ്രിതരെ ദേശീയപതാക കെട്ടിയ കാറിൽ അയച്ച ലിസ്റ്റിൽ  എം എം മണി വരേ ആയിട്ടുള്ളൂ

 

. ഇല്ലാത്ത മേന്മ പറഞ്ഞാണ് ഇതുപോലുള്ള ഇട്ടിക്കണ്ടപ്പന്മാരെ  കണ്ണേർ തട്ടാതിരിക്കാൻ നാട്ടുന്നത്.  അഗ്നിപാതം പോലെ മഹാവിപത്തുകൾ ഒന്നിന്നുപുറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നതിൽ ബേജാറാകണ്ട. അത് മറികടക്കാനുള്ള  പിടി മുകളിലുണ്ട് - ശക്തിധരൻ എഴുതി.ബി ജെ പി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന പ്രതീക്ഷയിലാണ് രണ്ടു മുസ്ലിം സ്ഥാനാർത്ഥികൾക്കിടയിൽ സ്വരാജ് മുരളീധരൻ നായരെ മത്സരിപ്പിക്കാൻ പിണറായി തീരുമാനിച്ചത്. രാജീവ് ചന്ദ്രശേഖർ ആദ്യം സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്നും തീരുമാനിച്ചു. എന്നാൽ അപകടം മനസിലാക്കിയപ്പോൾ സ്ഥാനാർത്ഥിയെ നിർത്തി. ഇപ്പോൾ അത് ക്രിസ്ത്യൻ സ്ഥാനാർത്ഥിയായ ആശ്വാസത്തിലാണ് പിണറായി. എന്നാൽ നാട്ടിൽ മികച്ച സൗഹ്യദമുള്ള ആര്യാടൻ ഷൗക്കത്തിനെയും

 

അൻവറിനെയും എതിർക്കാൻ സ്വരാജിന് ചങ്കൂറ്റം പോരാ.സ്വരാജ് ശശി തരൂർ ജൂനിയറാണെന്ന പ്രചരണമാണ് അറം പറ്റിയത്. പ്രശസ്തരായ എഴുത്തുകാരെ അണിനിരത്തി നടത്തിയ പ്രചരണം വിപരീത ഫലമുണ്ടാക്കി. സ്വരാജിന്റെ ഭാര്യയുടെ കാറും പി.എച്ച്. ഡിയുമൊക്കെ വലിയ വിവാദമുണ്ടാക്കി. സാധാരണക്കാരന് അപ്രാപ്യനാണ് സ്വരാജ് എന്ന പൊതു അവബോധം ആളുകൾക്കിടയിലുണ്ടാക്കി. നിലമ്പൂരിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സ്വരാജിനെ കാണാനുണ്ടായില്ലെന്ന പ്രചരണവും ഏറ്റു. തൃപ്പൂണിത്തുറയിൽ എം.എൽഎ യായിരുന്ന കാലത്ത് സ്വരാജിനെക്കാൾ കൂടുതൽ വിവാഹ, മരണ ചടങ്ങുകളിൽ പങ്കെടുത്തത് കെ. ബാബുവാണെന്ന് ഒരു വിദ്വാൻ എഴുതി. ഇത് എം എൽ എ ക്കുള്ള കൊട്ടായിരുന്നു. നിരുപദ്രവകരമെന്ന പ്രതീതിയുണ്ടാക്കി ഉപദ്രവിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. അതായത് ജയിച്ചാൽ സ്വരാജിനെ  ഒന്നിനും കിട്ടില്ലെന്ന  പ്രതീതിയുണ്ടാക്കി.

 

ശരാശരിക്കും മുകളിലുള്ള ഒരാൾ ജയിക്കേണ്ടതില്ലെന്ന് നാട്ടുകാർ തിരുമാനിച്ചതായാണ് മനസിലാക്കുന്നത്.ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റ് നഷ്ടമായാൽ അത് മുന്നണിക്ക് ഇരട്ട പ്രഹരമായി മാറും. ഇത്രയും കാലം ഉപതെരഞ്ഞടുപ്പിൽ നഷ്ടമായത് സിറ്റിംഗ് സീറ്റുകൾ ആയിരുന്നില്ല. ചേലക്കര നിലനിർത്താനും കഴിഞ്ഞു. നിലമ്പൂർ വലിയൊരു പ്രതിസന്ധിയാണ്. അതിൽ നിന്നും ഇടതുമുന്നണിക്ക് കരകയറാൻ ബുദ്ധിമുട്ടാണ്.2016-ൽ തൃപ്പൂണിത്തുറയിൽ നിന്ന് ആദ്യമായി മത്സരത്തിനിറങ്ങിയപ്പോൾ 4467 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസിന്റെ കെ.ബാബുവിനെ സ്വരാജ്  പരാജയപ്പെടുത്തിയത്. 1991 മുതൽ 2011 വരെ 25 വർഷത്തോളം മണ്ഡലത്തെ പ്രതിനിനിധീകരിച്ചിരുന്ന കെ.ബാബുവിനെതിരേ അന്ന് സ്വരാജ് നേടിയ വിജയം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം വൻ ആവേശവുമായി മാറി.

 

ബാർകോഴയടക്കമുള്ള ആരോപണങ്ങൾ കത്തി നിന്നിരുന്ന തിരഞ്ഞെടുപ്പിൽ ജനവികാരം ബാബുവിനെതിരായപ്പോഴായിരുന്നു സ്വരാജ് മണ്ഡലം പിടിച്ചെടുത്തത്. പക്ഷേ, 2021 ൽ ബാബുവിനെതിരേ വീണ്ടും മത്സരിക്കാനെത്തിയെങ്കിലും 992 വോട്ടിന് സ്വരാജ് പരാജയപ്പെട്ടു. ബാബുവിന്റെ ഈ വിജയം പക്ഷേ, വലിയ വിവാദത്തിലും നിയമപോരാട്ടത്തിലുമായി.നിയമസഭ തിരഞ്ഞെടുപ്പിൽ മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാരോപിച്ചായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജ് കെ ബാബുവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച ബാബുവിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.കെ ബാബു വോട്ടർമാർക്ക് നൽകിയ സ്ലിപ്പിൽ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.

 

2021 ജൂണിൽ സമർപ്പിച്ച ഹരജിയിൽ പക്ഷേ, വിധി സ്വരാജിനെതിരായി.2006 ൽ ശ്രീരാമകൃഷ്ണനാണ് പാർട്ടി ചിഹ്നത്തിൽ നിലമ്പൂരിൽ മത്സരിച്ച അവസാന നേതാവ്. എന്നാൽ ആര്യാടൻ മുഹമ്മദിനോട് 18070 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുകയായിരുന്നു. ആര്യാടൻ മുഹമ്മദിന് 87522 വോട്ടും ശ്രീരാമകൃഷ്ണന് 69452 വോട്ടും ലഭിച്ചു. പിന്നീട് 2011 ൽ പൊന്നാനിയിൽ നിന്ന് മത്സരിച്ച് വിജയിച്ച് നിയമസഭാ സ്പീക്കറാവുകയും ചെയ്തു.പാർട്ടി ചിഹ്നത്തിലാണ്  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുന്നത്. പല സ്വതന്ത്രന്മാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ സി പി എം തീരുമാനിച്ചത് യഥാശക്തി വോട്ടുകൾ സമാഹരിക്കാൻ വേണ്ടിയാണ്. എന്നാൽ ഇതിലാണ് വിള്ളൽ വീണിരിക്കുന്നത്.

 

സ്വരാജിന് പറ്റിയ ഇടം രാജ്യസഭയാണെന്ന് പിണറായിക്കറിയാം. നിലമ്പൂരിൽ തോൽക്കുകയും പിണറായിക്ക് ഒരവസരം ലഭിക്കുകയും ചെയ്താൽ  എം പി സ്ഥാനം പിണറായി നൽകും. തനിക്ക് ഇഷ്ടം രാജ്യസഭയുടെ പരിസരമാണെന്ന് സ്വരാജിനറിയാം. ആര്യാടൻ ഷൗക്കത്ത് ആകട്ടെ നിലമ്പൂരിലെ സാധാരണക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന ഒരാളാണ്. നിലമ്പൂരാണ് ഷൗക്കത്തിന് ഇഷ്ടപ്പെട്ട തട്ടകം.നിലപാടുകൾ കൊണ്ടും വാക് പ്രയോ​ഗങ്ങൾ കൊണ്ടും വിവാദങ്ങൾക്കൊപ്പമാണ് എം സ്വരാജി​ന്റെ രാഷ്ട്രീയ സഞ്ചാരം. വിവാദങ്ങളിൽ കുലുങ്ങാറില്ല, നിലപാടുകളിൽ മയം വരുത്താറുമില്ല, മറിച്ച് താൻ പറഞ്ഞതെന്താണ് എന്ന് വിശദമാക്കി അതിൽ ഉറച്ചു നിൽക്കുന്നതാണ് എം സ്വരാജി​ന്റെ പൊതുശൈലി. അത് യുദ്ധത്തെ കുറിച്ചുള്ള നിലപാട് ആയിക്കൊള്ളട്ടെ, തെരഞ്ഞെടുപ്പിനെ കുറിച്ചുള്ളതാകട്ടെ, സ്വരാജിന് സ്വതന്ത്രമായ അഭിപ്രായം ഉണ്ടാകാറുണ്ട്. ആ സ്വാതന്ത്ര്യം പാർട്ടി നിലപാടി​ന്റെ നാലുകെട്ടിന് പുറത്തുപോകാതെ നോക്കാനും ഈ യുവ നേതാവ് ശ്രദ്ധിക്കാറുണ്ട്.

 

പക്ഷേ വാക് പ്രയോ​ഗങ്ങൾ പലപ്പോഴും കൈവിട്ടുപോകുകയും വിവാദങ്ങളിൽ അവസാനിക്കുകയും ചെയ്തിട്ടുമുണ്ട്.നിലമ്പൂർ പോത്തുകല്ല്‌ പതാർ സുമാനിവാസിൽ പി എൻ മുരളീധരന്റെയും പി ആർ സുമാംഗിയമ്മയുടേയും മകനാണ്‌ നാൽപ്പത്തിയഞ്ചുകാരനായ സ്വരാജ്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തു കടന്നുവന്ന സ്വരാജ്, പ്രസം​​ഗം, എഴുത്ത്, വിദ്യാർത്ഥി സമരങ്ങൾ എന്നിവയിലൂടെയാണ് കേരളത്തിലെ പൊതുസമൂഹത്തിൽ ശ്രദ്ധേയനായത്. നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം നാട്ടിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ രണ്ട് തവണ എറണാകുളത്തെ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിട്ടുണ്ട്. 2016 ൽ കോൺ​ഗ്രസിലെ മുതിർന്ന നേതാവ് കെ. ബാബുവിനെ തോൽപ്പിച്ച് എം എൽ എ ആയി. തൃപ്പൂണിത്തുറയിൽ 25 വർഷം തുടർച്ചയായി എം എൽ എആയിരുന്ന കെ ബാബുവിനെ മലർത്തിയടിച്ചാണ് സ്വരാജി​ന്റെ നിയമസഭാ പ്രവേശം.

 

2021ലെ തെരഞ്ഞെടുപ്പിൽ ബാബുവിനോട് തൃപ്പൂണിത്തുറയിൽ ആയിരത്തിലധികം വോട്ടുകൾക്ക് തോറ്റു .തനിക്ക് പറയാനുള്ളത് വ്യക്തമായും സുതാര്യമായും ആവശ്യമെങ്കിൽ പരിഹാസം കലർത്തിയും പറയാൻ മടിക്കാറില്ല. ബാബറി മസ്ജിദ് രാമജന്മഭൂമി വിഷയത്തിൽ കോടതി വിധി വന്നപ്പോഴും പഹൽ​ഗാം ആക്രമണത്തെ തുടർന്ന് യുദ്ധ സമാന സാഹചര്യം രൂപപ്പെട്ടപ്പോഴും സ്വരാജി​ന്റെ നിലപാടുകൾ വിവാദത്തിൽ വീണു. താൻ പറഞ്ഞതിൽ നിന്ന് അണുവിട പിന്നാക്കം പോകാതെ അതിനെ വിമർശിക്കുന്നവർക്ക് വ്യക്തതയോടെ മറുപടി നൽകിയാണ് സ്വരാജ് മുന്നോട്ട് പോയത്.പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം, കാപ്പിറ്റൽ പണിഷ്മെ​ന്റ് തുടങ്ങിയ പരാമർശങ്ങളുടെ പേരിലാണ് സ്വരാജ് വിവാദനായകനായത്. മാധ്യമ പ്രവർത്തകരെ പിതൃശൂന്യർ എന്ന് വിളിച്ചുവെന്നായിരുന്നു ആരോപണം. സി പി എം സംസ്ഥാന സമ്മേളനത്തിൽ വി എസ് അച്യുതാനന്ദന് "ക്യാപിറ്റൽ പണിഷ്മെ​ന്റ്" നൽകണമെന്ന് സ്വരാജ് ആവശ്യപ്പെട്ടുവെന്നായിരന്നു മറ്റൊരു ആരോപണം. ആരോപണങ്ങളെയും വിവാദങ്ങളെയും ഭയപ്പെട്ട് ഒഴിഞ്ഞുമാറനൊന്നും സ്വരാജ് നിന്നില്ല.

 

അൻവർ ഉയർത്തിയിരിക്കുന്ന കലാപം കോൺഗ്രസ് സ്ഥാനാർത്ഥിയെ ഉലയ്ക്കുമെന്ന കണക്കുകൂട്ടലിലായിരിക്കണം സ്വരാജിനെ കളത്തിലിറക്കാൻ സിപിഎം തീരുമാനിച്ചത്.. അൻവറും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങൾ എവിടംവരെ പോകുമെന്നായിരുന്നു സിപിഎം നോക്കിയിരുന്നത്. അതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയിരുന്നെങ്കിൽ സിപിഎം സ്വരാജിലേക്ക് ചിലപ്പോൾ എത്തുമായിരുന്നില്ല. പക്ഷേ, അൻവർ രണ്ടും കൽപിച്ചാണ് ഇറങ്ങിയിരിക്കുന്നതെന്ന സൂചനകൾ സിപിഎമ്മിന് ഉൾക്കാഴ്ചയും ഊർജ്ജവുമായി. അൻവറിന്റെ പിന്തുണയുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ നിലമ്പൂരിൽ നേരിടുക എളുപ്പമെല്ലെന്ന് സിപിഎമ്മിനറിയാം. അങ്ങിനെയാണ് തൃക്കാക്കരയിൽ ഉമ തോമസിനെതിരെ കളത്തിലിറക്കിയ ഡോ. ജോയെപ്പോലാെരാളെ കണ്ടൈത്താൻ തുടക്കത്തിൽ സിപിഎം നോക്കിയത്.

പക്ഷേ, അൻവർ കലാപം കടുപ്പിക്കുകയാണെന്ന് കണ്ടപ്പോൾ സിപിഎമ്മിലെ ബുദ്ധികേന്ദ്രങ്ങൾ ഉണർന്നു. എങ്കിൽപിന്നെ എന്തുകൊണ്ട് സ്വരാജ് തന്നെയായിക്കൂടാ എന്ന ചിന്തയായി. നിലമ്പൂർ ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റാണ്. അൻവർ ഒപ്പമില്ലാത്തതുകൊണ്ട് ഉപതിരഞ്ഞെടുപ്പിൽ തോറ്റാലും സിപിഎമ്മിന് വേണമെങ്കിൽ പറഞ്ഞു നിൽക്കാൻ കഴിയുമായിരുന്നു. പക്ഷേ, ഇതിപ്പോൾ അൻവർ കോൺഗ്രസിനും യുഡിഎഫിനുമെതിരെ തിരിഞ്ഞിരിക്കുന്ന അവസ്ഥയിൽ നിലമ്പൂർ കൈവിട്ടുപോയാൽ സിപിഎമ്മിന് അതൊരു രാഷ്ട്രീയ തിരിച്ചടിയാവും. തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ സിപിഎം ഉയർത്തിയ മറുവാദം അതൊക്കെ കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ ആണെന്നായിരുന്നു. ചേലക്കരയിൽ രമ്യ ഹരിദാസിനെ യു.ആർ. പ്രദീപ് പരാജയപ്പെടുത്തിയപ്പോൾ സിപിഎമ്മിന് വലിയൊരു പിടിവള്ളി കയ്യിൽ കിട്ടുകയും ചെയ്തു.

 

പിണറായി സർക്കാരിനെതിരെ അതിശക്തമായ ജനരോഷം അടിത്തട്ടിലുണ്ടെന്ന പ്രതിപക്ഷത്തിന്റെ വാദമാണ് ചേലക്കരയിലെ വിജയത്തിലൂടെ സിപിഎം നേരിട്ടത്. ജനകീയനായ ഒരു സ്ഥാനാർത്ഥിയും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന പാർട്ടി സംഘടനാ സംവിധാനവുമുണ്ടെങ്കിൽ സിറ്റിങ് സീറ്റ് തങ്ങൾ നിലനിർത്തും എന്നാണ് സിപിഎം തെളിയിച്ചത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി മൂന്നാംവട്ടവും ഭരണം നിലനിർത്തും എന്ന അവകാശവാദത്തിനുള്ള ഇന്ധനമാണ് ചേലക്കര സിപിഎമ്മിന് നൽകിയത്. എന്ത് വില കൊടുത്തും നിലമ്പൂർ നിലനിർത്തുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം. സ്വരാജിനെപ്പോലൊരാളെ രംഗത്തിറക്കിയിട്ടും നിലമ്പൂർ കൈവിട്ടുപോയാൽ പറയാൻ സിപിഎമ്മിന് മറുപടിയുണ്ടാവില്ല. അതാണ് സംഭവിക്കാൻ പോകുന്നത്. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനു മുന്നിലെ തോട്ടില്‍ വീണ് എട്ടു വയസ്സുകാരന്‍ മുങ്ങി മരിച്ചു  (1 hour ago)

ഷൂട്ടിങ്ങിനായി വീട്ടില്‍നിന്ന് പോയ മോഡലിന്റെ മൃതദേഹം കനാലില്‍ കഴുത്തറുത്ത നിലയില്‍  (1 hour ago)

ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി  (1 hour ago)

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും 1.78 കോടി രൂപയിലേറെ എയര്‍ ഇന്ത്യ നല്‍കേണ്ടിവരും  (2 hours ago)

പ്രകമ്പനം മഹാരാജാസ് കോളജിൽ ആരംഭിച്ചു  (2 hours ago)

ടെഹ്‌റാൻ ആക്രമിക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്; ഇന്ത്യക്കാർ ഉടൻ ടെഹ്‌റാൻ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം: ഏത് തരം വിസയെന്ന് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണം...  (2 hours ago)

ആട് 3; കാവ്യാ ഫിലിംസും ഫ്രൈഡേ ഫിലിം ഹൗസും ചേർന്നു നിർമ്മിക്കുന്നു  (2 hours ago)

ജി. മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ പൂർത്തിയായി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി 8 പുതിയ ബസുകള്‍  (3 hours ago)

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...  (3 hours ago)

സിക്കിള്‍സെല്‍ രോഗത്തിനെപ്പറ്റിയുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനായി 'അറിയാം അകറ്റാം അരിവാള്‍കോശ രോഗം' എന്ന പേരില്‍ ഒരുവര്‍ഷം നീളുന്ന ക്യാമ്പയിന്‍; ലോഗോ പ്രകാശനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ന  (3 hours ago)

F-35-fighter-jet- വഴിതിരിച്ചുവിടുന്നത് സാധാരണമാണ്  (4 hours ago)

മകന്റെ വിവാഹം മാറ്റിവെച്ച് നെതന്യാഹു  (4 hours ago)

ISRAEL അവസാന നിമിഷം സംഭവിച്ചത്  (4 hours ago)

സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് ഭാരതാംബ ചിത്രം ഒഴിവാക്കാന്‍  (5 hours ago)

Malayali Vartha Recommends