Widgets Magazine
26
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..


അതിശക്തമായ മഴ തുടരുന്നു.. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്... കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..

നാണം കെട്ട് കെ.എസ്.യുക്കാരും... ഗവര്‍ണറെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് വെല്ലുവിളിച്ച എസ്എഫ്‌ഐക്കാര്‍ക്ക് അവരുടെ തട്ടകത്തില്‍ ഒന്നും ചെയ്യാനായില്ല; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഭാരതാംബ വിവാദം മറ്റൊരു തലത്തിലേക്ക്

26 JUNE 2025 01:35 PM IST
മലയാളി വാര്‍ത്ത

More Stories...

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..

നടന്‍ കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം

നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

ഇന്നലത്തെ എസ്എഫ്‌ഐയുടെ പ്രതിഷേധം പരിപാടി ഹിറ്റാക്കാനല്ലാതെ നാണം കെടാനാണ് എസ്എഫ്‌ഐയെ സഹായിച്ചത്. പാളയത്തെ കേരള സര്‍വകലാശാല വളപ്പില്‍ വന്‍ സംഘര്‍ഷം. ഭാരതാംബയുടെ ചിത്രം വച്ച് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി എസ് എഫ് ഐക്കാര്‍ കാമ്പസിലെത്തി. പരിപാടിയില്‍ പങ്കെടുക്കാന്‍ ബി ജെ പി -ആര്‍ എസ് എസ് പ്രവര്‍ത്തകരുമെത്തിയതോടെ വന്‍ സംഘര്‍ഷമായി.

പൊലീസ് ഒത്താശയോടെയാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കിയത്. ഈ സമയം പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന നിലപാടുമായി കെ എസ് യു പ്രവര്‍ത്തകരുമെത്തി.

ഇതോടെ ഭാരതാംബ ചിത്രം എടുത്തുമാറ്റണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.സംഘാടകരായ ശ്രീ പത്മനാഭ സേവാസമിതി അത് സമ്മതിക്കാതിരുന്നതോടെ പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ അറിയിച്ചു. എന്നാല്‍ ഭാരതാംബ ഏത് മതചിഹ്നമാണെന്ന് രാജ്ഭവനില്‍ നിന്ന് ഗവര്‍ണര്‍ രജിസ്ട്രാറോട് ചോദിച്ചു. ഇതോടെ പരിപാടിയുമായി മുന്നോട്ട് പോകാന്‍ സംഘാടകരും തീരുമാനിച്ചു.

സംഘര്‍ഷ സാഹചര്യത്തില്‍ ഗവര്‍ണര്‍ പരിപാടിക്ക് വരില്ലെന്ന വാര്‍ത്തകള്‍ ആദ്യം പ്രചരിച്ചെങ്കിലും അദ്ദേഹം പിന്മാറാന്‍ തയാറായില്ല. നിശ്ചയിച്ച സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം വൈകി പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തി പരിപാടിയില്‍ പങ്കെടുത്തു. ഗവര്‍ണര്‍ എത്തിയതോടെ പൊലീസിന് ഗത്യന്തരമില്ലാതെ ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കേണ്ടി വന്നു.സുരക്ഷ കണക്കിലെടുത്ത് സെനറ്റ് ഹാള്‍ അടച്ചിട്ടാണ് പരിപാടി നടത്തുന്നത്. വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

പരിപാടി നടക്കുമ്പോഴും സര്‍വകലാശാല വളപ്പില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഗവര്‍ണര്‍ പരിപാടിക്ക് ശേഷം പുറത്തിറങ്ങുമ്പോള്‍ പ്രതിഷേധിക്കുമെന്നാണ് എസ് എഫ് ഐ പറഞ്ഞത്. ഗവര്‍ണറെ സുഗമമായി കേരളത്തിലൂടെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് എസ് എഫ് ഐയുടെ നിലപാട്.

ശ്രീ പത്മനാഭ സേവാസമിതിയുടെ അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പരിപാടിയിലാണ് ഭാരതാംബ ചിത്രം വച്ചത്. ചിത്രം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നാണ് രജിസ്ട്രാര്‍ നിലപാടെടുത്തത്. ഭാരതാംബയുടെ ചിത്രം ഒരു കാരണവശാലും എടുത്തുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ശ്രീപത്മനാഭ സേവാസമിതിയുടെ അംഗങ്ങള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് അറുപതിനായിരം രൂപ അടച്ചിട്ടാണ് പരിപാടി നടത്താന്‍ ഹാള്‍ ബുക്ക് ചെയ്തതെന്നും. അതുകൊണ്ട് തന്നെ പരിപാടിയില്‍ ആരുടെ ചിത്രം വെക്കണമെന്ന് തീരുമാനിക്കുന്നത് സംഘാടകരാണെന്നും ശ്രീ പത്മനാഭ സേവാസമിതി അംഗങ്ങള്‍ വ്യക്തമാക്കി. അതിനിടെ ഗവര്‍ണര്‍ക്കെതിരെ കാര്യവട്ടം കാമ്പസിലും എസ് എഫ് ഐ ബാനര്‍ കെട്ടി.

അതേസമയം 'ഭാരതാംബ ചിത്ര വിവാദത്തില്‍ വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നത്തെ പ്രതിഷേധം എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഏറ്റുമുട്ടലിന് ഇല്ലെന്നാണ് ഞാന്‍ വന്നപ്പോള്‍ പറഞ്ഞത്, അതിനര്‍ത്ഥം വഴങ്ങും എന്നല്ലെന്നും ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ പറഞ്ഞു. ആരേയും ലക്ഷ്യമിടാനില്ല. ഈ അടിയന്തരാവസ്ഥ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയിലെത്തിയത്. അടിയന്തരാവസ്ഥയുടെ അന്‍പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതി കേരള സര്‍വകലാശാലയുടെ സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മതചിഹ്നമെന്ന് ആരോപിച്ച് രജിസ്ട്രാര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പ്രതിഷേധം വകവെക്കാതെ ഗവര്‍ണര്‍ പരിപാടിക്കെത്തുകയായിരുന്നു. വേദിക്ക് പുറത്ത് ഇടത്- കെഎസ്യു പ്രവര്‍ത്തകരും പ്രതിഷേധിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധത്തിനിടെ വേദിയിലെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അടിയന്തരാവസ്ഥ കാലം ഓര്‍മിപ്പിച്ച് കൊണ്ടാണ് തന്റെ പ്രസംഗം ആരംഭിച്ചത്. 50 വര്‍ഷം മുമ്പ് ജനാധിപത്യത്തിനുണ്ടായ മുറിവാണ് അടിയന്തരാവസ്ഥ. ജനാധിപത്യത്തിലെ കറുത്ത ചരിത്രമായിരുന്നു അത്. ജനാധിപത്യം ഇന്ത്യക്കാര്‍ പൊരുതി നേടിയതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറഞ്ഞു.

അടിയന്തരാവസ്ഥ കാലം ആര്‍ക്കും ഓര്‍മിക്കാന്‍ താല്പര്യമില്ല. അക്കാലത്ത് ഞാനും അച്ഛനും ജയിലില്‍ ആയിരുന്നുവെന്നും രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. അടിയന്തരാവസ്ഥ ഇന്ദിര ഗാന്ധിയുടെ ക്രൂരതയായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്ത് മരണം വരെ ഇരിക്കാനുള്ള ശ്രമമായിരുന്നു ഇന്ദിര ഗാന്ധിയുടേത്. അഴിമതിക്കാണ് ഇന്ദിര ഗാന്ധിയെ അയോഗ്യയാക്കിയത്. ജനസംഘം പ്രവര്‍ത്തകരെ കൂട്ടമായി ജയിലില്‍ ഇട്ടു. ജനസംഘം പ്രവര്‍ത്തകരെ ഭീഷണിയായാണ് ഇന്ദിര ഗാന്ധി കണ്ടത്. അമ്മയും മകനും ചേര്‍ന്ന് രാജ്യം ഭരിക്കുകയായിരുന്നു. ജനസംഘത്തിനും ആര്‍എസ്എസിനും മാത്രമെ അടിയന്തരാവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാവൂ എന്ന് ജയപ്രകാശ് നാരായണന്‍ വിശ്വസിച്ചു. ആര്‍എസ്എസുകാരാണ് യഥാര്‍ത്ഥ ദേശീയവാദികള്‍ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സിപിഎമ്മും ജനസംഘവും അക്കാലത്ത് ഒന്നിച്ച് മത്സരിച്ചെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

അതേസമയം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള പോര് പുതിയ തലത്തിലെത്തി. ഇന്നലെ കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ പരിപാടിയില്‍ ചിത്രം വച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം വന്‍ സംഘര്‍ഷമായി മാറിയിരുന്നു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനാണ് എസ്എഫ്‌ഐയുടെയും കെഎസ്‌യുവിന്റെയും തീരുമാനം.

അതേസമയം, ഭാരതാംബ ചിത്രം വച്ചുള്ള പരിപാടി അനുവദിക്കില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് എടുത്തതില്‍ രാജ്ഭവന് അതൃപ്തിയുണ്ട്. ഇതില്‍ രാജ്ഭവന്റെ തുടര്‍നീക്കം പ്രധാനമാണ്. ഭാരതാംബ ചിത്രം വയ്ക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഉടന്‍ ഗവര്‍ണറെ അറിയിക്കും. അതിനിടെ കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങ് ഉച്ചക്ക് തൃശ്ശൂരില്‍ നടക്കും. ഭാരതാംബ വിവാദത്തിന് ശേഷം ഗവര്‍ണറും മന്ത്രി പി പ്രസാദും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടി കൂടിയാണിത്.

ഭാരതാംബ വിവാദത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. താന്‍ ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല. തനിക്ക് തന്റേതായ വിശ്വാസങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എഫ്‌ഐ, കെഎസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രസ്താവന.

ഗവര്‍ണറെ പരിപാടി നടക്കുന്ന ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ജനാധിപത്യമാണോയെന്ന് ഗവര്‍ണര്‍ ചോദിച്ചു. നാം ശരിക്കും ജനാധിപത്യ കാലത്താണോ അതോ ഇന്ദിരാഗാന്ധിയുടെ ജനാധിപത്യകാലത്താണോ ജീവിക്കുന്നത്? നമുക്ക് സഹിഷ്ണുതയില്ലേ? നാം സഹിഷ്ണുത പാലിച്ചേ മതിയാകൂ, ഗവര്‍ണര്‍ പറഞ്ഞു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനെതിരേ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ പരിപാടിക്ക് ശേഷം ഗവര്‍ണറെ മറ്റൊരു വഴിയിലൂടെയാണ് പോലീസ് പുറത്തെത്തിച്ചത്. ഹാളില്‍ ശ്രീ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയുടെ വേദിയിലായിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രംവെച്ചത്. ഇത് എസ്എഫ്ഐ, കെഎസ്യു പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഗവര്‍ണര്‍ ഉദ്ഘാടകനായ പരിപാടി ആരംഭിക്കുന്നതിന് മുന്നേതന്നെ സംഘര്‍ഷം രൂപംകൊണ്ടു. ഇതിന് പിന്നാലെ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യൂണിവേഴ്സിറ്റിയില്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനിടെ പരിപാടി റദ്ദാക്കിയതായി കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ പ്രഖ്യാപിച്ചെങ്കിലും ഗവര്‍ണര്‍ സ്ഥലത്തെത്തി പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.

അതേസമയം, ഗവര്‍ണര്‍ ഹാളില്‍ പരിപാടിയില്‍ പങ്കെടുക്കവേ സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രതിഷേധം തുടര്‍ന്നു. ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവന്‍ എന്നെഴുതിയ ബാനര്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു എസ്എഫ്ഐ പ്രതിഷേധം.

അതേസമയം രാജ്ഭവനിലെ പരിപാടിയില്‍നിന്നു പ്രതിഷേധിച്ച് ഇറങ്ങിപ്പോയ മന്ത്രി വി.ശിവന്‍കുട്ടിയുടെ നടപടിയില്‍ അസന്തുഷ്ടി രേഖപ്പെടുത്തി മുഖ്യമന്ത്രിക്കു ഗവര്‍ണര്‍ കത്ത് നല്‍കും. പ്രോട്ടോക്കോള്‍ ലംഘനമാണു കാട്ടിയതെന്നും അക്കാര്യം പരിശോധിക്കണമെന്നും ആവശ്യപ്പെടും. എന്നാല്‍ മന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യം കത്തില്‍ ഉണ്ടാകുമെന്ന സൂചനയില്ല. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയുടെ ഭാഗമായി കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണു മന്ത്രി ഇറങ്ങിപ്പോയത്. രാജ്ഭവനിലെ പരിപാടിക്ക് മന്ത്രി എത്തിയത് വൈകിയാണ്. ഗവര്‍ണര്‍ കൂടി പങ്കെടുത്ത പരിപാടി പൂര്‍ത്തിയാകും മുന്‍പ് ഇറങ്ങിപ്പോകുകയും ചെയ്തു.

ഇതു രണ്ടും ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണു രാജ്ഭവനു കിട്ടിയ നിയമോപദേശം. ഭാരതാംബ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ മന്ത്രിയുടെ പ്രസംഗം എഴുതി തയാറാക്കിയതായിരുന്നു. പ്രതിഷേധത്തിനു തയാറായി വന്നതിന്റെ തെളിവായി ഇതിനെ രാജ്ഭവന്‍ കാണുന്നു. മന്ത്രിയുടെ ചെയ്തികള്‍ ധിക്കാരമാണെന്നു ചൂണ്ടിക്കാട്ടിയുള്ള കത്താണ് തയാറാക്കിയിട്ടുള്ളത്. അതിനിടെ, കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസിലും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തി. കാലിക്കറ്റ്, സംസ്‌കൃത സര്‍വകലാശാലകളിലും നേരത്തേ ഗവണര്‍ക്കെതിരെ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലാ വിസി, ബാനര്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതിനൊപ്പം ഗുജറാത്ത് കലാപവും മുഗള്‍ ഭരണവും പഠിപ്പിക്കണമെന്നു മന്ത്രി വി.ശിവന്‍കുട്ടി. ആര്‍എസ്എസിന്റെ നിരോധനവും ഗാന്ധിവധവും പഠിപ്പിക്കണം. ഗവര്‍ണറുടെ അധികാരം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നപ്പോള്‍ അടിയന്തരാവസ്ഥയെക്കുറിച്ചു പഠിപ്പിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞതിനോടാണ് മന്ത്രിയുടെ പ്രതികരണം. ഗവര്‍ണറുടെ അധികാരങ്ങളും ചുമതലകളും, അടിയന്തരാവസ്ഥ എന്നിവ പാഠഭാഗമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലി സംഘര്‍ഷം. അടിയന്തരാവസ്ഥ ഓര്‍മിപ്പിക്കുന്ന സാഹചര്യമാണ് അരങ്ങേറിയതെന്നു പ്രസംഗമധ്യേ ഗവര്‍ണര്‍ പറഞ്ഞു. തന്റെ ശൈലിയും രീതിയും ആരുവിചാരിച്ചാലും മാറ്റാനാവില്ല. തര്‍ക്കത്തിനില്ലെന്ന് പറഞ്ഞാല്‍ ഒത്തുതീര്‍പ്പിനെന്ന് കരുതരുത്. എവിടെ എങ്ങനെ പോകണമെന്ന് താന്‍ തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശ്രീപത്മനാഭ സേവാസമിതിയുടെ 'അടിയന്തരാവസ്ഥയ്ക്ക് അന്‍പതാണ്ട്' എന്ന പരിപാടിയാണ് എസ്എഫ്‌ഐ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായത്. പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് താന്‍ കണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സര്‍വകലാശാല സെനറ്റ് ഹാളില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മതചിഹ്നങ്ങള്‍ ഉപയോഗിച്ചതിനെച്ചൊല്ലിയുള്ള എസ്.എഫ്.ഐ പ്രതിഷേധം മൂന്ന് മണിക്കൂറിലേറെ സര്‍വകലാശാലയും പരിസരത്തും സംഘര്‍ഷത്തിനിടയാക്കി. സെനറ്റ് ഹാളില്‍ നിന്നും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം മാറ്റണമെന്ന എസ്.എഫ്.ഐ ആവശ്യം സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗീകരിച്ചെങ്കിലും ഗവര്‍ണര്‍ തള്ളുകയായിരുന്നു. പരിപാടി റദ്ദാക്കിയെന്ന് ആദ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐക്കാരെ സ്ഥലത്ത് നിന്ന് പൊലീസ് ഒഴിപ്പിക്കാന്‍ നോക്കിയത് സംഘര്‍ഷം കലുഷിതമാക്കി. സെനറ്റ് ഹാള്‍ വരാന്തയില്‍ എ.ബി.വി, കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.

സംഘര്‍ഷത്തിനും പ്രതിഷേധത്തിനുമിടയില്‍ പ്രധാന കവാടത്തിലൂടെ തന്നെ ഗവര്‍ണറെ പൊലീസ് വേദിയിലെത്തിച്ചു. ഭാരതാംബ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തിയ ഗവര്‍ണര്‍ നിലപാടില്‍ മാറ്റമില്ലെന്ന് അറിയിച്ചു.

ഗവര്‍ണര്‍ വേദിയില്‍ സംസാരിക്കുമ്പോള്‍ സര്‍വകലാശാലയുടെ മുഖ്യകവാടം പൂട്ടിയ എസ്.എഫ്.ഐ ആര്‍എസ്എസിന്റെ തറവാട് സ്വത്തല്ല രാജ്ഭവനെന്ന ബാനര്‍ ഉയര്‍ത്തി. ഇതിനിടെ പരിപാടി കഴിഞ്ഞ് ഗവര്‍ണറെ സര്‍വകലാശാലയുടെ മറ്റൊരു കവാടത്തിലൂടെ രാജ്ഭവനിലെത്തിച്ചു. തുടര്‍ന്ന് പ്രതിഷേധ പ്രകടനവുമായി നഗരത്തിലൂടെ നീങ്ങിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ സമീപനം തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഭാരതാംബ ചിത്രമുള്ള പരിപാടി സെനറ്റ് ഹാളില്‍ നടത്താന്‍ അനുമതി നല്‍കിയതിനെച്ചൊല്ലി വരുംദിവസങ്ങളില്‍ വിവാദം കനക്കും.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലി സംഘര്‍ഷം. ശ്രീപത്മനാഭ സേവാസമിതിയുടെ 'അടിയന്തരാവസ്ഥയ്ക്ക് അന്‍പതാണ്ട്' എന്ന പരിപാടിയാണ് എസ്എഫ്‌ഐ പ്രതിഷേധത്തിനും സംഘര്‍ഷത്തിനും കാരണമായത്. പ്രതിഷേധത്തിനിടയിലും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് താന്‍ കണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സര്‍ക്കാര്‍ പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതില്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

സര്‍ക്കാര്‍ പരിപാടികളില്‍ ഔദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. മറ്റ് ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വാദം. എന്നാല്‍ ഭാരതാംബ ചിത്രത്തില്‍ എന്ത് തെറ്റാണുളളതെന്നാണ് ഗവര്‍ണര്‍ ചോദിക്കുന്നത്.ഭാരതാംബ പരിപാവനമായ സങ്കല്‍പമാണ്. അത് മതചിഹ്നമല്ല.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കവെ പുഴയില്‍ വീണ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (15 minutes ago)

പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.  (32 minutes ago)

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു  (34 minutes ago)

Ilyushin Il-76 ഇന്ത്യൻ വ്യോമസേനയുടെ ഗജരാജൻ!  (42 minutes ago)

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി  (53 minutes ago)

CM അജിത്തിനെതിരെ  (1 hour ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; അതിതീവ്രമായ മഴ വരുന്നു ; കടലിൽ പോകരുത്  (2 hours ago)

എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ബ്രിട്ടിഷ് യുദ്ധവിമാനം മാറ്റും; വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും  (2 hours ago)

നാണം കെട്ട് കെ.എസ്.യുക്കാരും... ഗവര്‍ണറെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് വെല്ലുവിളിച്ച എസ്എഫ്‌ഐക്കാര്‍ക്ക് അവരുടെ തട്ടകത്തില്‍ ഒന്നും ചെയ്യാനായില്ല; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഭാ  (3 hours ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ്  (3 hours ago)

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും  (4 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (4 hours ago)

ബംഗ്ലാദേശ് 247ന് പുറത്ത്...  (4 hours ago)

കാര്‍ ലോറിയില്‍ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും  (5 hours ago)

Malayali Vartha Recommends