Widgets Magazine
26
Jun / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൈനിക ബിരുദധാരികളുമായുള്ള കൂടിക്കാഴ്ച.. പ്രസിഡന്റ് പുടിൻ ഒറെഷ്‌നിക്കിന്റെ വൻതോതിലുള്ള ഉത്പാദനം, ആരംഭിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു..ഭയത്തിൽ നാറ്റോ രാജ്യങ്ങൾ..


തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..


നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..


അതിശക്തമായ മഴ തുടരുന്നു.. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മറ്റെന്നാള്‍ വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്... കേരളത്തീരത്ത് ശക്തമായ കാറ്റിനും സാധ്യത


ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ്..താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു..സ്ഥിരീകരിച്ച് പാകിസ്ഥാൻ..

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ്, 3 ജീവനക്കാരികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

26 JUNE 2025 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

തലസ്ഥാനത്ത് പറന്നിറങ്ങി ഇല്ല്യുഷൻ ഐ.എൽ 76..ഇന്ത്യൻ വ്യോമസേനയിൽ ഇത് "ഗജരാജ്" എന്നറിയപ്പെടുന്നു..തലസ്ഥാനത്തെത്തിയത് എന്തിനാണെന്നുള്ള വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല..

നടന്‍ കൃഷ്ണകുമാറിനും ദിയയ്ക്കും മുന്‍കൂര്‍ ജാമ്യം

നിലമ്പൂരിൽ തോറ്റതോടെ ഭരണമാറ്റം മണത്ത ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കും, സർക്കാരിനുമെതിരെ കരുക്കൾ നീക്കുന്നു...ഡി.ജി പി ഷേക് ദർവേഷ് സാഹിബ് ഒരു പടി കൂടി കടന്ന് ഗവർണറെ രാജ് ഭവനിൽ സന്ദർശിക്കുകയും ചെയ്തു..

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; അതിതീവ്രമായ മഴ വരുന്നു ; കടലിൽ പോകരുത്

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസില്‍ 3 ജീവനക്കാരികള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല.

ചതിച്ചെടുത്ത തുക പ്രതികളില്‍ നിന്നും വീണ്ടെടുക്കേണ്ടതിനാലും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷന്‍ ഭയന്ന് ഒളിവില്‍ പോകാനും സാധ്യതയുള്ളതിനാലും അന്വേഷണം പുരോഗമിക്കുന്ന
ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രതികളായ വിനിത , ദിവ്യ ഫ്രാങ്ക്‌ലിന്‍ , രാധു എന്നീ 3 ജീവനക്കാരികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തള്ളിയത്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്. നസീറയയുടേതാണുത്തരവ്.
അതേ സമയം നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണക്കും എതിരായ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ തെളിവില്ലെന്ന്ക്രൈം ബ്രാഞ്ച്റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ദിയ കൃഷ്ണയും പിതാവും കുടുംബവുമടക്കം 5 പേര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ് പ്രകാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദിയാ കൃഷ്ണയുടെ ആഭരണ ശാലയായ'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും മുന്‍ ജീവനക്കാര്‍ 69 ലക്ഷം രൂപപണം ട്രാന്‍സ്ഫര്‍ ചെയ്ത് മാറ്റിയതിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് മുന്‍ ജീവനക്കാര്‍ കൗണ്ടര്‍ പരാതി നല്‍കിയത്.


നടന്‍ ജി. കൃഷ്ണകുമാര്‍, ദിയാ കൃഷ്ണ , ജി. എല്‍. സന്തോഷ് കുമാര്‍, എസ്.എസ് അര്‍ജുന്‍, സിന്ധു കൃഷ്ണകുമാര്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.

അതിനിടെ കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത് വന്നു. ദിയയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍ നല്‍കിയ കേസുകള്‍ ജീവനക്കാരുടെ തട്ടിപ്പിനെതിരായി ദിയ പരാതി നല്‍കിയപ്പോള്‍ ഉയര്‍ത്തിയ കൗണ്ടര്‍ കേസായി മാത്രം പരിഗണിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

'ഒ ബൈ ഒസി' എന്ന സ്ഥാപനത്തിലെ ജീവനക്കാരായ മൂന്ന് പെണ്‍കുട്ടികള്‍ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ദിയയുടെ പരാതി. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ തങ്ങളെ തട്ടിക്കൊണ്ടുപോയി, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി എന്ന് തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരാതി ആരോപണ വിധേയരായ പെണ്‍കുട്ടികളും നല്‍കിയത്. രണ്ട് പരാതികളിലും വിശദമായ അന്വേഷണം നടത്തിയപ്പോള്‍ കൂടുതല്‍ തെളിവുകളിലേക്ക് പൊലീസ് എത്തുകയായിരുന്നു.

മുന്‍ ജീവനക്കാര്‍ 'ഒ ബൈ ഒസി' എന്ന സ്ഥാപനത്തില്‍ നിന്നും പണം മാറ്റിയതിന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചുവെന്നാണ് പോലീസ് അന്വേഷണത്തിന്‍ കണ്ടെത്തിയത്. ഇതോടെ ജീവനക്കാരുടെ പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് പണം മാറ്റിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണ്.

ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എവിടെ നിന്നെല്ലാം പണം എത്തി, അവര്‍ എങ്ങനെയൊക്കെ പണം ചിലവഴിച്ചു എന്ന് തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പണം പോയ അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

എ ടി എം വഴി പണം പിന്‍വലിച്ച് ദിയക്ക് നല്‍കിയെന്നായിരുന്നു ജീവനക്കാരുടെ അവകാശ വാദം. എന്നാല്‍ എ ടി എം വഴി ഈ പറയുന്നത് പോലെയുള്ള വലിയ തുകകള്‍ പിന്‍വലിച്ചതായി കാണാനാകുന്നില്ലെന്നും അന്വേഷണത്തിലെ വഴിത്തിരിവായി.


അതേസമയം, തെളിവുകള്‍ പുറത്ത് വന്നതോടെ തങ്ങള്‍ക്കെതിരായ പരാതി പൊളിഞ്ഞതായി കൃഷ്ണകുമാറും ദിയയും വ്യക്തമാക്കി. തങ്ങളുടെ പണം അവര്‍ എടുത്തു എന്നുള്ളത് ഞങ്ങള്‍ ആദ്യം മുതല്‍ തന്നെ പറയുന്ന കാര്യമാണ്. അത് സംബന്ധിച്ച തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അവരുടെ ബാങ്ക് ഇടപാടുകള്‍ സംബന്ധിച്ച കാര്യം പൊലീസ് പരിശോധിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതുംകൂടെ പുറത്ത് വരുന്നതോടെ കൂടുതല്‍ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.

പ്രാഥമികമായി 69 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്. അത് സംബന്ധിച്ചുള്ള അന്വേഷണം ഞങ്ങളും നടത്തുകയാണ്. സ്റ്റോക്ക് വലിയ രീതിയില്‍ കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ വലിയ തുകയ്ക്ക് വലിയ അളവില്‍ സാധനം വാങ്ങിച്ചുകൊണ്ടിരുന്ന പ്രീമിയം ഇടപാടുകാരുണ്ട്. ഇവരില്‍ പലരേയും ഈ ജീവനക്കാര്‍ നേരിട്ട് ബന്ധപ്പെട്ട് ഓഫറുകള്‍ വാഗ്ധാനം ചെയ്ത് അവര്‍ക്ക് സാധനം അയച്ചുകൊടുത്ത് പണം തട്ടിയതായി കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം അറിയണമെങ്കില്‍ അവരുടെ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണ്ണമായി അറിയേണ്ടതുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

ഇതിനിടയില്‍ തന്നെയാണ് കൃഷ്ണകുമാര്‍ പ്രതിയായ തട്ടികൊണ്ടുപോകല്‍ കേസിലെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നത്. കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തില്‍ കയറുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്നത് പോലെ തട്ടിക്കൊണ്ടു പോകലിന്റേതായ യാതൊരു തരത്തിലുള്ള ബല പ്രയോഗങ്ങളും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.  (11 minutes ago)

കനത്ത ഒഴുക്കില്‍ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി; ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു  (13 minutes ago)

Ilyushin Il-76 ഇന്ത്യൻ വ്യോമസേനയുടെ ഗജരാജൻ!  (21 minutes ago)

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി  (32 minutes ago)

CM അജിത്തിനെതിരെ  (1 hour ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു ; അതിതീവ്രമായ മഴ വരുന്നു ; കടലിൽ പോകരുത്  (1 hour ago)

എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് ബ്രിട്ടിഷ് യുദ്ധവിമാനം മാറ്റും; വിമാനം സുരക്ഷിതമായി ഹാങ്ങറിലേക്കു വലിച്ചുകൊണ്ടുപോകുന്നതിനുള്ള പ്രത്യേക ഉപകരണം എത്തിക്കും  (2 hours ago)

നാണം കെട്ട് കെ.എസ്.യുക്കാരും... ഗവര്‍ണറെ സെനറ്റ് ഹാളില്‍ കയറ്റില്ലെന്ന് വെല്ലുവിളിച്ച എസ്എഫ്‌ഐക്കാര്‍ക്ക് അവരുടെ തട്ടകത്തില്‍ ഒന്നും ചെയ്യാനായില്ല; വഴങ്ങില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഗവര്‍ണര്‍; ഭാ  (3 hours ago)

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

സ്പോര്‍ട്സ് ക്വാട്ടയില്‍ സപ്ലിമെന്ററി അലോട്മെന്റ്  (3 hours ago)

പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും  (3 hours ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (3 hours ago)

ബംഗ്ലാദേശ് 247ന് പുറത്ത്...  (4 hours ago)

കാര്‍ ലോറിയില്‍ നിന്ന് ഇറക്കി ഓടിച്ച ആളുടെ മൊഴി ഇന്നെടുക്കും  (4 hours ago)

മഴ മുന്നറിയിപ്പില്‍ മാറ്റം... എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (5 hours ago)

Malayali Vartha Recommends