ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ സംസ്ഥാനത്തെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും... വടക്കൻ ജില്ലകളിൽ ചൂട് അതിശക്തമായി തുടരും...

ന്യൂനമർദ്ദം മൂലമുള്ള ഒറ്റപ്പെട്ട മഴ കേരളത്തിന്റെ തെക്കൻ ജില്ലകൾക്ക് നേരിയ ആശ്വാസമാകും. അതേസമയം വടക്കൻ ജില്ലകളിൽ ഈ മഴയ്ക്കുള്ള സാധ്യത വളരെ കുറവായതിനാൽ ചൂട് അതിശക്തമായി തുടരുകയും ചെയ്യും.
കാലാവസ്ഥാവകുപ്പ് പ്രസിദ്ധീകരിച്ച പ്രവചനങ്ങൾപ്രകാരം തിരുവനന്തപുരം മുതൽ എറണാകുളം ജില്ലകളിൽ ഫെബ്രുവരി 18 മുതൽ 22 വരെയാണ് നേർത്ത മഴയ്ക്ക് സാധ്യത. 2.5 മില്ലീലിറ്റർ-15 മില്ലീലിറ്റർ വരെയുള്ള മഴയാണ് ഉണ്ടാവുക. ഇടിയോടുകൂടിയ മഴ ഉച്ചതിരിഞ്ഞാകുമുണ്ടാകുക.
സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് കൂടുന്നത് അപകടസൂചനയാണെന്ന് കുസാറ്റ് റഡാർ ഗവേഷണകേന്ദ്രം. മലയോരമേഖലയിലാണ് ഇതിന്റെ കാഠിന്യം കൂടുക. ഉച്ചസമയത്തെ തൊഴിൽ ക്രമീകരണം ഇതിന്റെ ഭാഗമാണ്.
പലയിടത്തും പകൽ താപനില 36 ഡിഗ്രി പിന്നിട്ടു. കോട്ടയം (36), കണ്ണൂർ (36.2), കൊച്ചി (36) എന്നിങ്ങനെയാണ് ബുധനാഴ്ച രേഖപ്പെടുത്തിയ ഉയർന്ന ചൂട്. ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വരണ്ടകാറ്റും ഇവിടെ ചൂട് വര്ദ്ധിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha


























