എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്... പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി , കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് കോടതി 27 ന് കേസ് പരിഗണിക്കും

സർക്കാർ പുതിയ ലാവണം നൽകി എക്സൈസ് കമ്മീഷണറായി അവരോധിച്ച മുൻ എഡിജിപി എം. ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസിൽ പ്രോസിക്യൂഷൻ അനുമതിക്കായി പരാതിക്കാരൻ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കേസിൽ തുടർ നടപടി സ്വീകരിക്കാനായി പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാൻ വിജിലൻസ് പ്രത്യേക കോടതി ജഡ്ജി എ. മനോജ് 27 ന് കേസ് പരിഗണിക്കും. വാദി അഡ്വ. നെയ്യാറ്റിൻകര പി.നാഗരാജാണ് പ്രോസിക്യൂഷൻ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയത്. നിയമപ്രകാരം 3 മാസത്തിനകം തീരുമാനം അറിയിക്കണമെന്നതാണ് ചട്ടം.
അതേസമയം അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി 2025 ആഗസ്റ്റ് 14 ന് തളളിയിരുന്നു. കോടതി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും വാദിയായ നെയ്യാ നെയ്യാറ്റിൻകര . പി. നാഗരാജിന്റെ മൊഴിയെടുക്കാൻ ആഗസ്റ്റ് 30 ന് വാദിയോട് ഹാജരാകാൻ വിജിലൻസ് ജഡ്ജി എ. മനോജ് നിർദേശിക്കുകയും ചെയ്തു. വിചാരണ കോടതിയുടെ മൊഴിയെടുപ്പടക്കമുള്ള തുടർ നടപടികൾ തടയണമെന്നാവശ്യപ്പെട്ട് അജിത് കുമാർ ഹൈക്കോടതിയിൽ സ്റ്റേ ഹർജി സമർപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























