ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷയ്ക്ക് സ്‌റ്റേ

ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ആന്റണി നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞവര്‍ഷം ഏപ്രില്‍ 27ന് തള്ളിയിരുന്നു. 2010 ലാണ് ആന്റണി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
ആലുവ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോന്‍ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു ആന്റണിക്കെതിരായ സിബിഐ കേസ്. 2001 ജനുവരി ആറിന് അര്‍ധരാത്രിയായിരുന്നു സംഭവം.
പ്രതിയായ ആന്റണിക്ക് സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിന് വധശിക്ഷ വിധിച്ചു, 2006 സെപ്റ്റംബര്‍ 18ന് ഹൈക്കോടതിയും 2009 ഏപ്രില്‍ 22ന് സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു.
ആന്റണി ആലുവ നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. വിവാഹബന്ധം വേര്‍പ്പെട്ട് കഴിഞ്ഞിരുന്ന കൊച്ചുറാണിയുടെ ബാല്യകാല സുഹൃത്തുകൂടിയായിരുന്നു ആന്റണി. ആന്റണിക്ക് സൗദിയില്‍ വിസ ശരിയായപ്പോള്‍ അതിനുവേണ്ടിയുള്ള പണം നല്‍കാമെന്ന് കൊച്ചുറാണി അറിയിച്ചിരുന്നു.
എന്നാല്‍ പിന്നീട് പണം നല്‍കാന്‍ കൊച്ചുറാണി തയാറായില്ല. ഇതിലുള്ള വൈരഗ്യമാണ് കൊലപാതക പരമ്പരയില്‍ കലാശിച്ചത്. പിന്നീട് മുംബൈ വഴി ദമാമിലേക്ക് കടന്ന ആന്റണിയെ തന്ത്രപൂര്‍വം നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനു ശേഷം കേസ് സിബിഐയും അന്വേഷിച്ചെങ്കിലും ആന്റണി കുറ്റക്കാരനാണെന്ന് തന്നെയായിരുന്നു കണ്ടെത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha