രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില പ്രഖ്യാപനങ്ങളുമായി മോദി.. ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണം..വർക്ക് ഫ്രം ഹോം രീതികൾ വീണ്ടും നടപ്പിലാക്കുക..

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിപ്ലവകരമായ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്തുണ്ടായ അസ്ഥിരത മറികടക്കാന്‍ രാജ്യത്തെ ജനങ്ങളുടെ സഹകരണം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള അസാധാരണമായ ചില സ്വയം നിയന്ത്രണ നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലെ റാലിയില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തേക്ക് സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്നും വിദേശയാത്രകള്‍ മാറ്റിവെക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ കേവലം ഉപദേശങ്ങളല്ല, മറിച്ച് വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക ആഘാതത്തിന്റെ മുന്നറിയിപ്പായാണ് സാമ്പത്തിക വിദഗ്ധര്‍ കാണുന്നത്.പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ഞെട്ടിക്കുന്നത് സ്വര്‍ണ്ണത്തോടുള്ള വിലക്കാണ്. ഒരു വര്‍ഷത്തേക്ക് കുടുംബ ചടങ്ങുകള്‍ക്ക് പോലും സ്വര്‍ണ്ണം വാങ്ങരുത് എന്ന ആഹ്വാനം കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സ്വര്‍ണ്ണ വിപണിയെ തകര്‍ക്കാന്‍ പോന്നതാണ്.
വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും വിദേശനാണ്യ ശേഖരത്തിലുണ്ടാകുന്ന കുറവും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അദ്ദേഹം ജനങ്ങളോട് ആഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷത്തേക്ക് വിവാഹങ്ങള്‍ക്കും മറ്റും സ്വര്‍ണ്ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.വിദേശനാണ്യം പുറത്തേക്ക് പോകുന്നത് തടയാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് വിവാഹ ആവശ്യങ്ങള്‍ക്കായി പോലും പുതിയ സ്വര്‍ണ്ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണം. അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 126 ഡോളറിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍
അനാവശ്യ യാത്രകള്‍ ഒഴിവാക്കി ഇന്ധനം ലാഭിക്കണം. ഇന്ധന ഉപഭോഗം കുറയ്‌ക്കുന്നതിനായി തൊഴിലിടങ്ങളില്‍ ‘വര്‍ക്ക് ഫ്രം ഹോം’ രീതിയും വീഡിയോ കോണ്‍ഫറന്‍സിംഗും വീണ്ടും സജീവമാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ആചാരങ്ങളോടും സമ്പാദ്യത്തോടും ചേർന്നുനിൽക്കുന്ന സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ താൽപ്പര്യം അറിയാമെങ്കിലും, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാൻ ഈ ത്യാഗം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സ്വര്‍ണ്ണ ഇറക്കുമതിക്കായി രാജ്യം വന്‍തോതില്‍ വിദേശനാണ്യം ചിലവഴിക്കുന്നത് ഒഴിവാക്കി വിദേശനാണ്യ ശേഖരം സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha
























