ജിഷ വധം; അയല്‍വാസിയെ ചോദ്യം ചെയ്യണമെന്നു ജിഷയുടെ മാതാവ്

പരിസരവാസികള്‍ അല്ലാതെ വേറെയാരും എന്റെ കൊച്ചിനെ കൊല്ലില്ല മോനെ വിതുമ്പിക്കരഞ്ഞ് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. ആ സാബുവിനോട് പൊലീസ് വേണ്ട വിധം ചോദിച്ചാല്‍ സത്യം തെളിയും അയല്‍വാസിയായ യുവാവിനെ ഉദ്ദേശിച്ച് അവര്‍ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. സുമതിയുടെ അനുമതിയോടെ പൊലീസ് അനുവദിച്ച ഏതാനും നിമിഷങ്ങള്‍ക്കിടെ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ അവര്‍ വിവരിച്ചു.'അമ്മയെയും മകളെയും കൊന്നുകളയു'മെന്ന് അയല്‍പക്കത്തെ ആളുകള്‍ ഭീഷണിപ്പെടുത്തി. കനാല്‍ ബണ്ടില്‍നിന്ന് ഇറക്കി വിടുമെന്നും പറഞ്ഞു. ഭീഷണി വര്‍ധിച്ചപ്പോഴാണ് ജിഷക്ക് പെന്‍ക്യാമറ വാങ്ങി കൊടുത്തത്. ആക്രമിക്കാന്‍ വരുന്നവരുടെ ചിത്രം എടുക്കാന്‍ എന്നുപറഞ്ഞ് ജിഷ ആവശ്യപ്പെട്ടിട്ടായിരുന്നു അത്. എന്റെ കൊച്ച് പേടിച്ചാണ് നടന്നത്. രാത്രിയായാല്‍ അവര്‍ വീടിനു ചുറ്റും നടക്കും. അശ്ലീലം പറയും. വീടിനു നേരെ മൂത്രമൊഴിക്കും. നഗ്‌നത പ്രദര്‍ശിപ്പിക്കും. പലവിധത്തില്‍ ഉപദ്രവിച്ചു. ദീപയെ അയല്‍പക്കത്തെ പെയിന്ററുടെ കൂടെ പോകാന്‍ സഹായിച്ചത് അയല്‍വാസിയാണ്. രജിസ്റ്റര്‍ വിവാഹം ചെയ്യാനും ഒത്താശ ചെയ്തു. ഞാന്‍ വീട്ടിലില്ലാത്ത നേരത്തായിരുന്നു അത്. എന്റെ കൊച്ചിനും ഈ ഗതി വരരുതെന്ന് ആഗ്രഹിച്ചു. ദീപയുടെ കാര്യത്തില്‍ ഞാനൊരു വക്കീലിനെ കണ്ടു. അവിടെനിന്നും നീതി ലഭിച്ചില്ല. പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രതിഫലം വാങ്ങാതെ വാദിക്കാന്‍ എന്റെ കൊച്ചിനെ വക്കീലാക്കണമെന്ന് അന്ന് ആഗ്രഹിച്ചു. പക്ഷെ വിധി മറിച്ചായി. മറ്റാരില്‍നിന്നും ഞങ്ങള്‍ക്ക് ഭീഷണിയുണ്ടായിട്ടില്ല. വീടു പണിയുടെ കൂലിയെ ചൊല്ലി ഒരു ഭായിയുമായി തര്‍ക്കമുണ്ടായിരുന്നു. പക്ഷെ അത് കൊടുത്തതോടെ പ്രശ്‌നം തീര്‍ന്നു രാജേശ്വരി പറഞ്ഞു. എന്നാല്‍, രാജേശ്വരിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അയല്‍വാസി സാബു വ്യക്തമാക്കി. ദീപയും ജിഷയും കുട്ടികളായിരിക്കെ ഇരുപത് വര്‍ഷം മുമ്പാണ് ഭര്‍ത്താവ് പാപ്പുവിനൊപ്പം ആ കുടുംബം ഇരിങ്ങോള്‍ വട്ടോളിപ്പടിയില്‍ എത്തിയത്. അന്ന് തന്റെ വീട്ടില്‍ മാത്രമെ ടി.വി ഉണ്ടായുള്ളു. ടി.വി കാണുന്നതുമായി ബന്ധപ്പെട്ട് തങ്ങളുമായി രാജേശ്വരി വഴക്കുണ്ടാക്കി. പിന്നീട് തനിക്കെതിരെ പൊലീസില്‍ പരാതിയും നല്‍കി. ശേഷം അവരുടെ വീടിനു നേരെ താന്‍ നോക്കുക പോലുമുണ്ടായിട്ടില്ല എന്ന് സാബു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















