സോളാര്‍ കമ്മീഷന് സരിത ഡിജിറ്റല്‍ തെളിവുകള്‍ കൈമാറി, മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങളാണ് കൈമാറിയത്

ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ സരിത എസ്.നായര്‍ സോളാര്‍ കമ്മീഷന് കൈമാറി. ക്ലിഫ് ഹൗസ്, റസ്റ്റ് ഹൗസ്, മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളില്‍ വച്ച് മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങളാണ് കൈമാറിയത്. ആരോപണ വിധേയരായ നാലുപേര്‍ക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളും കൈമാറി. ജയിലില്‍ നിന്ന് എഴുതിയ കത്തുകളില്‍ പറയുന്ന കാര്യങ്ങളുടെ തെളിവുകളാണ് കൈമാറിയതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയെ സോളാര്‍ക്കേസുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളാണ് കൈമാറിയതെന്നും, സോളാര്‍ക്കേസുമായി ബന്ധപ്പെട്ട് പേര് പ്രചരിക്കുന്ന ചില നേതാക്കളുമായുള്ള ലൈംഗീക ദൃശ്യങ്ങളും കൈമാറിയ തെളിവില്‍പ്പെടുമെന്നും എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പോലെ തന്നെ തുറന്ന് കാട്ടാനുള്ള തൊലിക്കട്ടി തനിക്കില്ലാത്തതിനാല്‍ ആ ദൃശ്യങ്ങള്‍ പുറത്തു വിടില്ലെന്നും സരിത പറഞ്ഞു.
ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയതല്ലെന്നും തന്റെ കൂടെയുണ്ടായിരുന്ന സഹായികളാണ് ഇവ പകര്‍ത്തിയതെന്നും സരിത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ജിക്കുമോന്‍ സരിതയ്ക്കയച്ച ഈമെയില്‍ സന്ദശങ്ങളും ഹാജരാക്കി. മുന്‍ കേന്ദ്രമന്ത്രിയില്‍ നിന്ന് തനിക്ക് ദുരനുഭവമുണ്ടായെന്നും സരിത പറഞ്ഞു. ഡല്‍ഹി, കൊച്ചി മറൈന്‍ െ്രെഡവ് എന്നിവിടങ്ങളില്‍ വച്ച് മുന്‍കേന്ദ്രമന്ത്രിയും ഇപ്പോള്‍ എം.പിയുമായ ഒരു നേതാവ് തന്നെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളും ഇന്ന് കൈമാറിയിട്ടുണ്ട്. മന്ത്രി എ.പി അനില്‍കുമാറിന്റെ പി.എ ആണ് അന്ന് തന്നെ കേന്ദ്രമന്ത്രിയുടെ അടുത്തേക്ക് വിളിച്ചു വരുത്തിയത്. ഇതോടൊപ്പം ടെലഫോണ്‍ രേഖകളും, ഇമെയില്‍ സന്ദേശങ്ങളും സോളാര്‍കമ്മീഷന് കൈമാറിയിട്ടുണ്ട്.
ഇതോടൊപ്പം വിവിധ നേതാക്കളും, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി സംസാരിച്ചതിന്റെ ടെലിഫോണ്‍ രേഖകളും കൈമാറിയ തെളിവുകളില്‍ ഉള്‍പ്പെടുമെന്ന് സരിത പറഞ്ഞു. മുഖ്യമന്ത്രി തന്നോടും ശ്രീധരന്‍ നായരോടും സംസാരിക്കുന്ന ദൃശ്യങ്ങള്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്. പക്ഷേ വാക്കുകള്‍ വ്യക്തമല്ലെന്ന് സരിത പറഞ്ഞു. കമ്മീഷന്‍ അനുവദിക്കുകയാണെങ്കില്‍ തെളിവുകള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിടാന്‍ തയ്യാറാണെന്നും സരിത പറഞ്ഞു. ദൃശ്യങ്ങളള്‍ പെന്‍െഡ്രൈവ്, സിഡി രൂപത്തിലാണ് കമ്മീഷനുമുന്നില്‍ ഹാജരാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















