Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത


ബീഹാറിലെ അവസാനഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം.... പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, ചൊവ്വാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്


സങ്കടക്കാഴ്ചയായി... ബെംഗളുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ യുാവാവിന് ദാരുണാന്ത്യം


ആധുനിക സംസ്‌കാരത്തിൽ എങ്ങനെയാണ് തറയിൽ കിടത്തി ചികിത്സിക്കുന്നത്..? മെഡിക്കൽ കോളേജുകൾ ധാരാളം തുടങ്ങുന്നതുകൊണ്ട് കാര്യമില്ല: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ ഇപ്പോഴും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സകൾക്ക് പരിമിതികളുണ്ട്; രോഗികളുടെ ബാഹുല്യവുമുണ്ട്! വേണുവിന്റെ മരണത്തിൽ പ്രതികരിച്ച് ഡോക്‌ടർ ഹാരിസ് ചിറയ്‌‌ക്കൽ...


ശ്രീകോവിൽ വാതിൽ സ്വർണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താൻ അനുമതി നൽകി കോടതി: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായത് 13 പവൻ തൂക്കം വരുന്ന സ്വർണ ബാർ...

വി.എം സുധീരനുശേഷം വി.ഡി സതീശനോ കെ.മുരളീധരനോ?

10 MARCH 2017 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

ധനമന്ത്രി കെ എൻ ബാലഗോപാൽ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു...‌ ഇടിച്ച വാഹനത്തിലെ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലീസ്  

കുടുംബശ്രീകളുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഉടൻ... തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബർ 20നകം പൂർത്തിയായാൽ കുടുംബശ്രീ തിരഞ്ഞെടുപ്പ് ആരംഭിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ്

തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

പാലക്കാട് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം... മൂന്നു പേർ പരുക്കേറ്റ് ആശുപത്രിയിൽ

സങ്കടക്കാഴ്ചയായി... അട്ടപ്പാടിയിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം....

തികച്ചും അപ്രതീക്ഷിതം. വി.എം സുധീരന്റെ രാജി നാടകീയമായി. തര്‍ക്കങ്ങളും വിവാദങ്ങളും കത്തിയാളിയ കാലഘട്ടം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി മാനസികമായി ഏറെ അകലത്തിലായിരുന്നു വി.എം സുധീരന്‍. ആദര്‍ശത്തിന്റെ നല്ല പ്രതിച്ഛായയുണ്ടായിരുന്ന സുധീരനെ കേരളത്തില്‍ കെ.പി.സി.സി പ്രസിഡന്റായി അവതരിപ്പിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ പിന്തുണയ്ക്കുന്നത് വി.ഡി സതീശനെ.

ഗ്രൂപ്പിനതീതമായി നിയമിക്കപ്പെട്ട സുധീരന്‍ ഒടുവില്‍ സ്വന്തം ഗ്രൂപ്പ് രൂപീകരിക്കാനുളള ശ്രമങ്ങളിലായിരുന്നു.

ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ ശക്തനായി മാറുകയാണ് കെ.മുരളീധരന്‍. ഒപ്പം കോണ്‍ഗ്രസിന്റെ ജനകീയ മുഖമായും. എം.എല്‍.എ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന മുരളീധരന്‍ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളിലും ശക്തനായിരിക്കുകയാണ്. സ്വന്തമായി ഗ്രൂപ്പുണ്ടാക്കുകയെന്നതാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുരളീധരനും ലക്ഷ്യം വയ്ക്കുന്നതെന്നും വ്യക്തമാണ്. കോഴിക്കോടുള്ള വ്യക്തിബന്ധങ്ങളും തിരുവനന്തപുരത്തെ പ്രവര്‍ത്തന മികവും ഒപ്പം കെ.കരുണാകരന്റെ മകനെന്ന പരിഗണനയും കൂടിയാകുമ്പോള്‍ മുരളീധരന് ഈ ലക്ഷ്യം അനായാസമായി നേടാം.

ലോ അക്കാദമി വിഷയത്തില്‍ സ്ഥലം എം.എല്‍.എ എന്ന നിലയില്‍ നടത്തിയ നിരാഹാര സമരം മുരളീധരന് നല്‍കുന്ന പൊളിറ്റിക്കല്‍ മൈലേജ് ചെറുതല്ല. അതും ബി.ജെ.പിക്ക് ശേഷം മാത്രം സമരം തുടങ്ങിയെന്ന നാണക്കേട് പേറുന്ന പ്രതിപക്ഷത്തിനിടയില്‍. അതേസമയം ഈ വിഷയത്തില്‍ മുരളീധരന്‍ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നില്‍ക്കുന്നതില്‍ അസ്വസ്ഥരാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. അതുകൊണ്ടു തന്നെ പാര്‍ട്ടിയുടെ പൂര്‍ണ സഹകരണം ഈ സമരത്തില്‍ മുരളീധരന് ലഭിച്ചെന്നും പറയാനാകില്ല.

മുരളി ശക്തനാകുന്നതിന്റെ അപകടം മനസിലാക്കി മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് മുരളീധര അനുകൂലികളുടെ ആരോപണം. കൊടിവച്ച കാറില്‍ പറക്കുന്നുണ്ടെന്നതല്ലാതെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനം പാര്‍ട്ടിയ്ക്ക് ഒരു ഗുണവും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. രമേശിന് ലഭിക്കുന്നതിനേക്കാള്‍ ജനശ്രദ്ധ ഉമ്മന്‍ ചാണ്ടിക്ക് ലഭിക്കുന്നുമുണ്ട്. ഇതില്‍ രമേശ് ചെന്നിത്തല നേരത്തെ തന്നെ അസ്വസ്ഥനാണ്. പ്രത്യേകിച്ചും ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയുമായി വേണ്ടവിധം സഹകരിക്കാത്ത സാഹചര്യത്തില്‍. ഇതിനിടയില്‍ മുരളീധരന്‍ കൂടി വളരുന്നത് തന്റെ സ്ഥാനത്തിന് വെല്ലുവിളിയാകുമെന്ന് രമേശിനറിയാം. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് തന്നോടുള്ള വിരോധവും രമേശ് ചെന്നിത്തലയെ അലട്ടുന്നുണ്ട്. മുരളീധരന്‍ എല്ലാവര്‍ക്കും സ്വീകാര്യനാകുന്ന സ്ഥിതിയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. 

ജനകീയ മുഖം വീണ്ടെടുത്ത മുരളീധരന്‍ തന്നെയാണ് കുറച്ചു ദിവസമായി കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായി മാറിയിരിക്കുന്നത്. ബി.ജെ.പി രാഷ്ട്രീയമായി മുതലാക്കിയ ലോ അക്കാദമി സമരത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കിക്കൊടുത്തത് കൈപിടിച്ചുയര്‍ത്തിയത് കെ. മുരളീധരനാണെന്നതില്‍ സംശയമില്ല. ഇതൊക്കെയാണ് പാര്‍ട്ടിക്കുള്ളില്‍ മുരളീധരന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതും. ഇതെല്ലാം തന്നെ പാര്‍ട്ടിക്കുള്ളില്‍ മുരളീധരന് സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അളവറ്റ പിന്തുണയും മുരളിക്ക് പുതിയ മുഖം നല്‍കുന്നു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് പദവി വി.ഡി സതീശന് നല്‍കിയപ്പോള്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ് അന്ന് എല്ലാവരും അതിനെ വിലയിരുത്തിയത്. കോണ്‍ഗ്രസിനെ ഊര്‍ജ്ജസ്വലമായി ചലിപ്പിക്കാന്‍ കഴിയുന്ന നേതാവായാണ് വി.ഡി സതീശനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ലോട്ടറി സംവാദത്തിലൂടെ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിനെ ശക്തമായ വാദമുഖങ്ങള്‍ നിരത്തി സതീശന്‍ നിഷ്പ്രഭനാക്കുന്നത് കേരളം കണ്ടിരുന്നു.

മാധ്യമ ചര്‍ച്ചകളിലും നിയമസഭയിലും വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് അവതരിപ്പിക്കാന്‍ സതീശന്‍ കാട്ടുന്ന ആത്മാര്‍ത്ഥതയും ജാഗ്രതയും പലകുറി പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

'പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകും. യു.ഡി.എഫ് സര്‍ക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കേണ്ടത് കോണ്‍ഗ്രസാണ്. അക്കാര്യം മനസില്‍ വെച്ചുകൊണ്ടുതന്നെ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം യഥാസമയം കൈക്കൊള്ളുകയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്ന വ്യക്തിത്വമായാണ് വി.ഡി.സതീശനെ നേതൃത്വം വിലയിരുത്തുന്നത്.

പാര്‍ട്ടിയെക്കുറിച്ചായാലും സര്‍ക്കാരിനെക്കുറിച്ചായാലും തന്റേതായ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ സതീശന്‍ മടിക്കാറില്ല. നെല്ലിയാമ്പതി, ആറന്മുള വിഷയങ്ങളില്‍ സതീശന്‍ ഉയര്‍ത്തിയ വാദങ്ങള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം  (2 minutes ago)

ആഴ്‌സണലിനു സമനില കുരുക്കിട്ട്  (36 minutes ago)

കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരവേയായിരുന്നു അപകടം  (56 minutes ago)

ഫെബ്രുവരി 21ന് പുതിയ ഭരണസമിതി ചുമതലയേൽക്കുന്ന തരത്തിലാകും തിരഞ്ഞെടുപ്പ്... ആറ് ഘട്ടങ്ങളുണ്ടാകും.  (1 hour ago)

വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണാനും അവരോടൊപ്പം പുണ്യസ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകുവാനുള്ള അവസരം വന്നുചേരും  (1 hour ago)

ക്ഷേത്ര ജീവനക്കാരടക്കം ആറ്‌ പേർക്ക് നുണ പരിശോധനയ്ക്ക്‌ കോടതിയുടെ അനുമതി  (1 hour ago)

വിദേശയോഗം അല്ലെങ്കിൽ അന്യദേശവാസം അനുഭവത്തിൽ വരും. ദാമ്പത്യ ഐക്യം ഉണ്ടാകുമെങ്കിലും രോഗാദി ദുരിതം അലട്ടാൻ ഇടയുണ്ട്.  (1 hour ago)

ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്ന ക്രിയാത്മകവും ഫലപ്രദവുമായ സമ്മേളനത്തിനായി കാത്തിരിക്കുന്നുവെന്ന് റിജിജു  (1 hour ago)

മലയോര മേഖലകളിൽ മഴ ശക്തമാകാനും സാദ്ധ്യത...  (2 hours ago)

കെട്ടിടത്തിന്റെ മുകളിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ തെന്നി താഴേക്ക്...  (2 hours ago)

122 മണ്ഡലങ്ങളാണ് ജനവിധി തേടുന്നത്  (2 hours ago)

ബേലൂരിലുണ്ടായ അപകടത്തിൽ ‌യുവാവ് മരിച്ചു  (2 hours ago)

വാഹനാപകടം....മൂന്നു മരണം, മൂന്നു പേർ ആശുപത്രിയിൽ  (2 hours ago)

ആൾതാമസമില്ലാത്ത വീട്ടിൽ കുട്ടികൾ കളിക്കാൻ പോയപ്പോഴാണ് അപകടം...‌  (3 hours ago)

എറണാകുളം- ബംഗളൂരു ഉൾപ്പെടെ നാലു വന്ദേഭാരതുകൾ വാരാണസിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്ത്....  (3 hours ago)

Malayali Vartha Recommends