നഴ്സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ ആത്മഹത്യ; കിംസ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ

കിംസ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്ന റോജി റോയി ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അനേഷണം പോലീസ് അട്ടിമറിക്കുന്നുവെന്ന് ബന്ധുക്കൾ. റോജിയുടെ മരണത്തിൽ പുന:രന്വേഷണം നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പോലീസ് ഇതുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
കിംസ് ആശുപത്രിക്ക് വേണ്ടി കേസ് ഒതുക്കിത്തീർക്കാനാണ് പോലീസിന്റെയും സര്‍ക്കാരിന്റെയും ശ്രമമെന്ന് ബന്ധുക്കൾ പറയുന്നു. റോജി ആത്മഹത്യ ചെയ്ത് 3 വർഷം കഴിഞ്ഞിട്ടും ഒരു കാരണവുമില്ലാതെ ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ നൽകിയിരിക്കുന്നത്.
കേസ് ആദ്യം അനേഷിച്ച അന്വേഷണ ഉദ്യോഗസ്ഥന്‍ അധ്യാപകരുടെ മാനസിക പീഡനമാണ് റോജിയുടെ ആത്മഹത്യക്ക് വഴിവച്ചതെന്ന് കണ്ടെത്തിയെങ്കിലും പോലീസ് അന്വേഷണത്തിലെ അവ്യക്തതകള്‍ ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഹൈക്കോടതി പുന:രന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഈ ഉത്തരവിന് ശേഷം മൂന്നുമാസം കഴിഞ്ഞിട്ടും പൊലീസ് റോജിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്.
https://www.facebook.com/Malayalivartha























