നടിയെ ആക്രമിച്ചതിന് ശേഷവും കടുത്ത പ്രതികാര മനോഭാവത്തോടെ ദിലീപ് പെരുമാറി; സിനിമ മേഖലയിലെ പ്രമുഖരെ ഉപയോഗിച്ച് നിരപരാധിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു: കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്...

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെയും മറ്റ് പ്രതികൾക്കെതിരെയും കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. നടിയെ ആക്രമിച്ച സംഭവം കഴിഞ്ഞിട്ടും ദിലീപ് അവരെ അപമാനിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിന് സിനിമാ മേഖലയിലെ പല പ്രമുഖരുടെയും സഹായം ലഭിച്ചു. താൻ നിരപരാധിയാണെന്ന് ദിലീപ് ഇവരെക്കൊണ്ട് പല തവണ പറയിപ്പിച്ചു. പൊതുസമൂഹത്തിൽ തനിക്ക് അനുകൂലമായ വികാരമുണ്ടാക്കാൻ ശ്രമിച്ചുവെന്നതടക്കം നിരവധി വിമർശനങ്ങളാണ് ദിലീപിനെതിരെ അന്വേഷണ സംഘം ഉന്നയിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം തന്നിലേക്ക് നീങ്ങുമെന്ന് മനസിലാക്കിയ ദിലീപ് താൻ നിരപരാധിയാണെന്ന് വരുത്തിതീർക്കാൻ ആസൂത്രിത ശ്രമം തുടങ്ങി. ഇതിനായി സിനിമാ മേഖലയിലെ തന്റെ സ്വാധീനം ഉപയോഗിച്ച് പല പ്രമുഖരെയും നടിക്കെതിരെ പരാമർശം നടത്തിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി സംസാരിക്കേണ്ട സിനിമാ മേഖലയലെ പലരും നടി മുൻ കരുതൽ എടുക്കേണ്ടിയിരുന്നു എന്ന തരത്തിൽ പരാമർശം നടത്തിയത് ദീലിപ് പറഞ്ഞിട്ടാണ്. ദിലീപിന് നടിയോടുള്ള പ്രതികാര മനോഭാവത്തിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അന്വേഷണ സംഘം പറയുന്നു.
ഇത് കൂടാതെ നടിയെ ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് താൻ ആലുവയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നുലെന്ന് വരുത്തി തീർക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനും ദിലീപ് ശ്രമിച്ചു. ഫെബ്രുവരി 14 മുതൽ 20 വരെ താൻ ഈ ആശുപത്രിയിൽ കിടത്തി ചികിത്സയിലായിരുന്നു എന്നാണ് ദീലിപിന്റെ വാദം. എന്നാൽ ഈ ദിവസങ്ങളിൽ രാമലീല സിനിമയുടെ ഷൂട്ടിംഗിനായി ദിലീപ് പങ്കെടുത്തിരുന്നു എന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha

























