Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

മന്ത്രിമാരുടെ സന്ദര്‍ശനവും മറ്റ് നടപടികളും വൈകും; എം.പിയുടെ കയ്യേറ്റം വ്യക്തമായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നു

23 NOVEMBER 2017 12:14 PM IST
മലയാളി വാര്‍ത്ത

ഇടുക്കി എം.പി കട്ടക്കമ്പൂരില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത് വന്നിട്ടും രക്ഷിക്കാനായി സര്‍ക്കാര്‍ തലത്തില്‍ നീക്കം. ഇതിന്റെ ഭാഗമായി റവന്യൂമന്ത്രിയും വനം മന്ത്രിയും വൈദ്യുതി മന്ത്രിയും അടങ്ങുന്ന സംഘം പ്രദേശം സന്ദര്‍ശിക്കാന്‍ തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മന്ത്രിതല സംഘം പ്രാദേശിക നേതാക്കളുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തും. നീലകുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ചതില്‍ അപാകത സംഭവിച്ചെന്നും അതിനാല്‍ അതിര്‍ത്തി പുനര്‍ നിര്‍ണയിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫലത്തില്‍ ഇത് കയ്യേറ്റത്തെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 

ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളില്‍ സി.പി.ഐ കര്‍ശന നിലപാട് എടുക്കുകയും ഉദ്യോഗസര്‍ക്ക് പിന്തുണനല്‍കുകയും ചെയ്തതോടെ സി.പി.എം ജില്ലാ നേതൃത്വം എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മന്ത്രിതല സംഘത്തില്‍ വൈദ്യുതിമന്ത്രിയും സി.പി.എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം മണിയെ ഉള്‍പ്പെടുത്തിയത്. മാത്രമല്ല പ്രാദേശിക നേതൃത്വത്തെ വിശ്വാസത്തിലെടുക്കണമെന്ന നിര്‍ദ്ദേശവും വച്ചു. 2001ല്‍ ഭൂമിക്ക് പട്ടയം ലഭിച്ചെന്നാണ് ജോയിസ് ജോര്‍ജ് എം.പി അവകാശപ്പെടുന്നത്. 1964ലെ ഭൂ പതിവ് നിയമപ്രകാരം 1971 ആഗസ്റ്റ് ഒന്നിന് മുമ്പ് കൈവശം വച്ച ഭൂമിക്ക് മാത്രമേ പട്ടയം ലഭിക്കൂ. ഈ വാദം തെറ്റാണെന്ന് എം.പി പറയുന്നുണ്ട്. 

1979ലെ ഭൂ പഠന രജിസ്റ്റര്‍ പരിശോധിച്ചാല്‍ എം.പി കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1991ല്‍ നടത്തിയ റീ സര്‍വേ നടത്തിയിരുന്നു. ഇത് പ്രകാരം എം.പി കയ്യേറിയിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തരിശ് ആണെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ദേവികുളം സബ് കളക്ടര്‍ എം.പിയുടെ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. എം.പിയെ കൂടാതെ 140 പേരും ഭൂമി കയ്യേറിയിട്ടുണ്ട്. നീലക്കുറിഞ്ഞി ഉദ്യാനപ്രദേശമാണ് ഇതില്‍ പലതും. മന്ത്രിതല സംഘത്തിന്റെ സന്ദര്‍ശനവും പരിശോധനയും നടപടികളും പൂര്‍ത്തിയാകാന്‍ വൈകും. വിവാദങ്ങള്‍ അവസാനിക്കും വരെ നടപടി നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (1 minute ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (12 minutes ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (36 minutes ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (41 minutes ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (1 hour ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (1 hour ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (1 hour ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (1 hour ago)

അമേരിക്കന്‍ കപ്പലുകളും പോര്‍വിമാനങ്ങളും ആക്രമിക്കാന്‍ ഇറാന് രഹസ്യ വിവരം ചോര്‍ത്തുന്നത് റഷ്യ  (2 hours ago)

അബുദാബിയിലെ കെസാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ച് ഇന്ത്യക്കാര്‍ക്ക് പരിക്ക്  (2 hours ago)

അണ്ണാ സര്‍വകലാശാല അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനി  (2 hours ago)

ടെൽഅവീവിൽ ക്ലസ്റ്റർ മിസൈലുകൾ പായിച്ച് ഇറാന്റെ തിരിച്ചടി ഹിസ്ബുല്ലയും രംഗത്ത് ഇറാന്റെ തിരിച്ചടി  (2 hours ago)

ഭാര്യയെ കാര്‍ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭര്‍ത്താവ്; ക്രൂര സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി  (2 hours ago)

ക്‌ഷേത്രപരിസരത്ത് പ്രീ വെഡിങ് ഫൊട്ടോഷൂട്ടിനിടെ സംഘര്‍ഷം  (2 hours ago)

Malayali Vartha Recommends