സ്റ്റാഫ് നേഴ്സ് രാത്രി ഡ്യൂട്ടി ചെയ്യുന്നില്ല; ഹെഡ് നേഴ്സ് ഓഫിസിലേക്ക് വിളിച്ചു വരുത്തി; ശേഷം ചെയ്തതോ..

പഠനാവശ്യത്തിനായി സ്റ്റാഫ് നേഴ്സ് കുറച്ചുനാളുകളായി രാത്രി ഡ്യൂട്ടി എടുത്തില്ല. ഇത് ഹെഡ് നഴ്സിനെ ചൊടിപ്പിച്ചു. ഒടുവിൽ ഹെഡ് നഴ്‌സായ വസന്ത സ്റ്റാഫ് നേഴ്‌സായ മോളിയെ മർദിച്ചു. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലിരിക്കെ നഴ്‌സിങ് സൂപ്രണ്ടിന്റെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ശേഷം അവിടെ എത്തിയ വസന്ത, മോളി സംസാരിക്കുന്നത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയും അതിനുശേഷം തോളത്ത് തല്ലുകയും കോട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും ചെയ്‌തു.
ഒക്ടോബര്‍ 11 നായിരുന്നു സംഭവം. സംഭവത്തിനുശേഷം മോളിയും വസന്തയും ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പഠനാവശ്യത്തിനായി മോളി കുറച്ചുനാളുകളായി രാത്രി ഡ്യൂട്ടി എടുക്കുന്നുണ്ടായിരുന്നില്ല . ഇത് അംഗീകരിക്കാനാകില്ല എന്ന് പറഞ്ഞാണ് പ്രശ്‌നം ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു.
മോളി മെഡിക്കല്‍ കോളജ് പൊലീസിനും പരാതി കൈമാറി. ദളിത് പീഡന നിരോധന നിയമം വരുന്നതിനാല്‍, ആര്‍.എം.ഒയും ലേ സെക്രട്ടറിയും അടങ്ങുന്ന സംഘം പരാതി മെഡിക്കല്‍ കോളജ് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. ദളിത് പീഡന നിരോധന നിയമം ചുമത്തി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ കഴിഞ്ഞ ദിവസം കേസെടുത്തിട്ടുണ്ട്.
പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് മോളിയുടെ ആക്ഷേപം. അന്വേഷണം വൈകിയിട്ടില്ലെന്ന് കഴക്കൂട്ടം അസി.കമ്മിഷണര്‍ പ്രതികരിച്ചു. മോളിയുടെ പരാതിയില്‍ കഴമ്പില്ലെന്നും മുമ്പും മോളി പലര്‍ക്കെതിരേയും ഈ നിയമ പ്രകാരം കേസ് നല്‍കിയിട്ടുണ്ടെന്നും ഹെഡ് നഴ്‌സ് വസന്ത പറഞ്ഞു.
https://www.facebook.com/Malayalivartha

























