ദിലീപ് ഇന്ന് ദുബായിലേയ്ക്ക്; വിദേശയാത്ര ദേ പൂട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന്... രഹസ്യ പോലീസുകാർ ദുബായിലെത്തി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ഇന്ന് ദുബായിലേക്ക് പോകും. ദിലീപിനു മുമ്പേ രഹസ്യ പോലീസുകാർ ദുബായിലെത്തി. ദുബായിലെത്തുന്ന ദിലീപിന്റെ എല്ലാ നീക്കവും കേരളാ പോലീസിലേ ചാരന്മാർ വീക്ഷിക്കും. ദുബൈയിലേക്ക് ഇവർ പോയിരിക്കുന്നത് കേസ് അന്വേഷണത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക വിസയിലെന്നും അറിയുന്നു.
ദുബായിൽ നടിയേ അക്രമിച്ച വീഡിയോ ഒളിപ്പിച്ചു എന്നും അത് കണ്ടെടുക്കാൻ ആകുമെന്നുമാണ് പോലീസ് വിശ്വാസം.കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് ദുബായിലേക്ക് പോകുന്നത്. ദിലീപും നാദിര്‍ഷയും ഒരുമിച്ച് തുറക്കുന്ന ‘ദേ പുട്ട്’ റസ്റ്റേറന്റിന്റെ ഉദ്ഘാടനത്തിനായാണ് താരം ദുബായിലേക്ക് പോകുന്നത്.
ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തി ദിലീപ് പാസ്‌പോര്‍ട്ട് കൈപ്പറ്റിയാകും ദുബായിലേക്ക് പോകുന്നത്. ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. അതേസമയം ദിലീപിന്റെ യാത്രയെ സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനെ സംബന്ധിച്ച സംശയങ്ങളാണ് പൊലീസിനുള്ളത്.
ഫോണ്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. ഈ ഫോണ്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ദിലീപ് വീണ്ടും ദുബായിലേക്ക് പോകുന്നതാണ് പൊലീസിന്റെ സംശയം കൂട്ടുന്നത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.
ദിലീപിനൊപ്പം ഭാര്യ കാവ്യാമാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ഒപ്പം പോകുന്നുണ്ട്. ദേ പുട്ടിന്റെ ഉദ്ഘാടനം ആഘോഷമാക്കാനാണ് കരാമയിലേക്ക് പോകുന്നത്. ദേ പുട്ടിന്റെ സഹഉടമ കൂടിയായ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷയുടെ ഉമ്മയാണ് ദേ പുട്ട് ഉദ്ഘാടനം ചെയ്യുന്നത്.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന ദുബായില്‍വെച്ചും നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.ഫോണിലെ സിം കാര്‍ഡും മെമ്മറി കാര്‍ഡും ദുബായിലേക്ക് കടത്തിയിട്ടുണ്ടെന്ന സംശയത്തിലാണ് ദിലീപ് വിദേശത്തേക്കുപോകുന്നത് കേസിനെ ബാധിക്കുമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.
ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്നാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ വിദേശയാത്രയ്ക്ക് കളമൊരുങ്ങിയത്.തന്റെ ബിസ്സിനസ്സ് സംരംഭമായ ദേ പുട്ടിന്റെ കരാമ ശാഖ ഉദ്ഘാടനം ചെയ്യാന്‍ പോകേണ്ടതിനാല്‍ ഇളവ് നല്‍കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ് പാസ്പോര്‍ട്ട്.
എന്നാല്‍ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദിലീപ് പോയില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് പൊലീസിന്റെ പക്ഷം. ദിലീപും നാദിര്‍ഷായും ചേര്‍ന്നാണ് ദേ പുട്ട് തുടങ്ങിയത്. കേസുമായി ബന്ധമുള്ള നാദിര്‍ഷായ്ക്ക് ഒപ്പമുള്ള യാത്രയെയും സംശയത്തോടെയാണ് കാണുന്നത്. ദുബായില്‍ നിരവധി ബിസിനസ് പങ്കാളികളുണ്ട് ജനപ്രിയനായകന്.
നാദിര്‍ഷയും ദുബായിലെ വ്യവസായികളുമടക്കം അഞ്ചു പേര്‍ ചേര്‍ന്നാണ് ദേ പുട്ട് കരാമയില്‍ ആരംഭിക്കുന്നത്. നാദിര്‍ഷയും ദുബായിലെ പാര്‍ട്ണര്‍മാരുമാണ് റസ്റ്റോറന്റിന്റെ നിയമപരമായ രേഖകള്‍ തയ്യാറാക്കിയത്. ദിലീപ് അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ റസ്റ്റോറന്റ് ഉദ്ഘാടനത്തിന് തയ്യാറായിരുന്നു. എന്നാല്‍, അറസ്റ്റോടെ അത് നീട്ടിവയ്ക്കുകയായിരുന്നു.
റസ്റ്റോറന്റിന്റെ ഭാവി അടഞ്ഞുപോകുമോ എന്ന ആശങ്ക ദുബായിലെ സുഹൃത്തുക്കള്‍ക്ക് ഉണ്ടായിരുന്നു. പിന്നീട്, ജാമ്യം ലഭിച്ചതോടെയാണ് അവസാന മിനുക്ക് പണികള്‍ നടത്തി ഉദ്ഘാടനത്തിന് ഒരുക്കിയത്. കരാമയിലെ പാര്‍ക് റെജിസ് ഹോട്ടലിന് പിന്‍വശത്തായി അല്‍ ഷമ്മാ കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ദേ പുട്ട് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha

























