ആലത്തൂരിനെ കാണീരിലാഴ്ത്തി ഇരുപതുകാരി; പന്ത്രണ്ടാം വയസുമുതൽ തുടങ്ങിയ പ്രണയം...വീട്ടുകാർ എതിർത്തതോടെ രഹസ്യ വിവാഹവും: ഒടുവിൽ ഭർത്താവിന്റെ സംശയ രോഗത്തിൽ ജീവിതം അവസാനിപ്പിച്ച് സന്ധ്യ...

പന്ത്രണ്ടാം വയസുമുതൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ വിവാഹിതയായ ഇരുപതുകാരി ആത്മഹത്യ ചെയ്തു. ഒമ്പതാം ക്ലാസില്‍ തുടങ്ങിയ പ്രണയം പിന്നീട് രഹസ്യ വിവാഹത്തിലേയ്ക്കും കുടുംബ ജീവിതത്തിലേയ്ക്കും നീങ്ങിയെങ്കിലും ഭര്‍ത്തിന്റെ സംശയ രോഗം ഇതുപതുകാരിയുടെ ആത്മഹത്യയില്‍ കലാശിക്കുകയായിരുന്നു. അത്തിപൊറ്റ കമ്മാന്തറ താഴത്ത് വീട്ടില്‍ ഉണ്ണിയുടെ മകള്‍ സന്ധ്യയെന്ന ഇരുപതുകാരിയാണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
ഇവരുടെ ഭര്‍ത്താവ് വടക്കേക്കര സ്വദേശി നിതീഷിനെതിരെ ആലത്തൂര്‍ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. നിധീഷിന്റെ ഒരു സുഹൃത്തുമായി സന്ധ്യ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കവും വാക്കേറ്റവുമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
പോലീസ് പറയുന്നത് ഇങ്ങിനെ... ആത്മഹത്യ ചെയ്ത സന്ധ്യയും നീതീഷും വളരെ ദീര്‍ഘ കാലമായി പ്രണയത്തിലായിരുന്നു. സ്‌കൂള്‍ തലം മുതല്‍ തുടങ്ങിയതാണ് ഇരുവരുടെയും പരിചയം. സൗഹൃദത്തിലായിരുന്ന ഇരുവരും സന്ധ്യ ഒന്‍പതാം ക്ലാസിലെത്തിയതോടെ പ്രണയത്തിലാവുകയായിരുന്നു. വളരെ കാലം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു, സന്ധ്യക്ക് വീട്ടില്‍ കല്യാണ ആലോചനകള്‍ വന്നതോടെ ഇരുവരും കഴിഞ്ഞ വര്‍ഷം രഹസ്യമായ തിരുവല്ല്വാമലയിലെ ക്ഷേത്രത്തില്‍ പോയി വിവാഹം കഴിക്കുകയും ചെയ്തു.
സഹോദരങ്ങളുടെ വിവാഹത്തിന് ശേഷം സന്ധ്യയുടേയും വിവാഹം നടത്തിയേക്കുമെന്നതിനാലാണ് ഇരുവരും രഹസ്യവിവാഹം നടത്തിയത് എന്നാണ് നിതീഷ് പറയുന്നത്, നിതീഷിന്റെ സഹോദരനും വിവാഹം കഴിഞ്ഞിരുന്നില്ലെന്നതിനാലാണ് വിവാഹ വാര്‍ത്ത ഇരുവരും രഹസ്യമായി വെച്ചത്. എന്നാല്‍ അധികം വൈകാതെ വിവാഹ വിവരം ഇരു വീട്ടുകാരും അറിയുകയായിരുന്നു. സന്ധ്യ ഡിഗ്രിക്ക് പഠിക്കുന്ന സമയമായിരുന്നു. പഠനം പൂര്‍ത്തിയായ ശേഷം വിവാഹം നടത്തികൊടുക്കാമെന്ന് വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു.
വിവരം നിതീഷിന്റെ വീട്ടിലും അറിയുകയും ചെയ്തു.നിതീഷിന്റെ മൂത്ത സഹോദരന്‍ വിവാഹം ചെയ്തിരുന്നില്ല. ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച ശേഷം മകളുടെ ഡിഗ്രി പഠനവും നിതീഷിന്റെ സഹോദരന്റെ വിവാഹവും നടത്തിയ ശേഷം സന്ധ്യയും നിതീഷും തമ്മിലുള്ള വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും പിന്നീട് ഇരുവരും അവരവരുടെ വീട്ടിലേക്ക് കൊണ്ട് പോവുകയും ചെയ്തു. നിധീഷ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഇരുവരും അവരവരുടെ വീട്ടുകളിലായിരുന്നെങ്കിലും ഫോണ്‍ വിളി തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സമീപകാലത്തായി നിധീഷിന് സന്ധ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി തുടങ്ങിയത്. സന്ധ്യക്ക് മറ്റ് ചിലരുമായി ബന്ധമുള്ളതായി നിധീഷിന് സംശയവുമുണ്ടായിരുന്നു. ഇത് പറഞ്ഞ് ഇരുവരും തമ്മില്‍ പലപ്പോഴും വഴക്ക് കൂടുകയും പതിവായിരുന്നു. അതിനിടെയാണ് നിധീഷിന്റെ ഒരു സുഹൃത്തുമായി സന്ധ്യ ഫോണ്‍ വിളിക്കുന്നുവെന്ന് നിധീഷ് മനസ്സിലാക്കിയത്.
എന്നാല്‍ സൗഹൃദം മാത്രമാണ് തങ്ങള്‍ക്കിടയിലുള്ളതെന്ന് സന്ധ്യ പറഞ്ഞിട്ടും നിധീഷ് അത് വിശ്വസിച്ചിരുന്നില്ല. ഇതിന് പുറമെ സന്ധ്യയുമായി ഇനി ഒരു ബന്ധത്തിനും താല്‍പര്യമില്ലെന്നും മേലില്‍ തന്നെ ഫോണ്‍ വിളിക്കുകയോ സംസാരിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ തെറ്റുകാരിയല്ലെന്ന് സന്ധ്യ നിരവധി തവണ പറഞ്ഞിട്ടും അത് വിശ്വസിക്കാന്‍ നിധീഷ് തയ്യാറാവാതെ വന്നതോടെയാണ് ഇന്നലെ രാവിലെ 8.15ഓടെ പെണ്‍കുട്ടി വീട്ടില്‍ തൂങ്ങിമരിച്ചത്.
https://www.facebook.com/Malayalivartha


























