കോൺഗ്രസ് പ്രവർത്തകൻ കണ്ണൂരിൽ നിഷ്കരുണം കൊല്ലപ്പെട്ടതോടെ അവസരം മുതലാക്കാൻ ബി ജെ പിയും കേന്ദ്ര സർക്കാരും വൈകാതെ രംഗത്തെത്തും
ഇതുവരെ കൊല്ലപ്പെട്ടത് ബി ജെ പി ക്കാരായതിനാൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. എന്നാൽ കോൺഗ്രസുകാരനെ കൊന്നതോടെ കേന്ദ്ര സർക്കാർ ഉണർന്നെണീറ്റു. ഏതാണ്ട് 230 ഓളം പേരാണ് കഴിഞ്ഞ അൻപത് വർഷത്തിനിടയിൽ കണ്ണൂരിൽ കൊല്ലപ്പെട്ടത്. അധികവും സാധാരണ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
ഇതിൽ അധികവും ബി ജെ പി പ്രവർത്തകരാണ്. കൊലപാതകത്തിന്റ കാരുത്തിൽ ബിജെപിക്കാരും സി പി എമ്മുകാരും മോശക്കാരല്ല. 1968 ഏപ്രിൽ 28 ന് ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനാണ് ആദ്യം കൊല്ലപ്പെട്ട രാഷ്ട്രീയക്കാരൻ. കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായെങ്കിലും ഒഴിവാക്കപ്പെട്ടു.
അന്നു മുതൽ തുടങ്ങിയതാണ് കണ്ണൂരിലെ കൊലകൾ. രാഷ്ട്രീയ കക്ഷികൾ പരസ്പരം മത്സരിച്ചാണ് കൊലയിൽ ഏർപ്പെടുന്നത്. കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതാണ് വാടിക്കലിനെ കൊല്ലാൻ കാരണമായതെന്ന പി ജയരാജന്റ വരമ്പത്ത് കൂലി പ്രസംഗം അടുത്ത കാലത്ത് വിവാദമായിരുന്നു.
കണ്ണൂർ നിരവധി സിനിമകൾക്കും രചനകൾക്കും വിഷയമായിട്ടുണ്ട്.
കണ്ണൂരിനെ മുൻനിർത്തി കേരളത്തിൽ ക്രമസമാധാന തകർച്ചയുണ്ടെന്ന് വരുത്താനുള്ള ശ്രമങ്ങൾ ഏറെ നാളായി കേന്ദ്ര സർക്കാർ തടത്തുന്നുണ്ട്. ഇതിൽ കേന്ദ്രത്തെ പൂർണമായും തള്ളിക്കളയാൻ കഴിയില്ല. കേന്ദ്രം ബിജെപി ഭരിക്കുമ്പോഴും കണ്ണൂരിൽ സമാധാനമില്ലാത്ത സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യും എന്ന ചോദ്യത്തിൽ അർത്ഥമില്ലെന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. ഒരിക്കൽ പിണറായി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം തന്റെ ആശങ്ക മുഖ്യമന്ത്രിയോട് പങ്കുവച്ചിരുന്നു. ഇനിയും കൊലപാതകങ്ങൾ ആവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയത്രേ. എന്നാൽ മുഖ്യൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയതോടെ വീണ്ടും കൊലപാതകങ്ങൾ നടന്നു.
മുഖ്യമന്ത്രിയുടെ സ്ഥലമായ പിണറായിയിലും കൊലപാതകങ്ങൾ അരങ്ങേറി. കാര്യങ്ങൾ മുഖ്യമന്ത്രിയുടെ കൈയിൽ ഒതുങ്ങുന്നതല്ലെന്ന് ഇതിൽ നിന്നും വ്യക്തമായി. മുഖ്യമന്ത്രിയോടുള്ള വിരോധം കൊലപാതകങ്ങൾക്ക് പിന്നിലുണ്ടോ എന്ന സംശയവും ഉണ്ടായി. ചെങ്ങന്നൂർ ഇലക്ഷൻ കരഗതമായതോടെ കൊലപാതകം രാഷ്ട്രീയ വിഷയമാകും.
കേരള സർക്കാരിനെ ക്രമസമാധാന തകർച്ചയുടെ പേരിൽ പിരിച്ചുവിടണമെന്ന് വരെ സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിനുള്ള സാഹചര്യം രാജ്യത്തില്ല. കാരണം മറ്റ് ചില സംസ്ഥാനങ്ങളിൽ പിരിച്ചുവിടൽ ഭീഷണി ഉണ്ടായപ്പോൾ ഹൈക്കോടതി ഇടപെട്ടിരുന്നു. ഏതായാലും കടുത്ത നടപടികളിലേക്ക് സർക്കാർ പ്രവേശിക്കുമെന്നു തന്നെയാണ് സൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോൺഗ്രസിനെ സംബന്ധിച്ചടത്തോളം കണ്ണൂർ സംഭവം വീണു കിട്ടിയ ഒരായുധമായി. പൊതുവേ ഉറങ്ങി കിടന്ന കോൺഗ്രസ് ഉണർന്നെണീറ്റു. കൊലപാതകങ്ങൾ ആവർത്തിച്ചാൽ ക്രമസമാധാനനില തകർന്നതായി കേന്ദ്ര സർക്കാർ ഗവർണറിൽ നിന്നും റിപ്പോർട്ട് വാങ്ങും. കണ്ണൂർ കളക്ടറോടും എസ്പിയോടും കേന്ദ്ര സർക്കാർ കണ്ണുരുട്ടി തുടങ്ങിയിട്ടുണ്ട്. ഇവർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായതിനാൽ കണ്ണുരുട്ടൽ കണ്ടില്ലെന്ന് നടിക്കാനാവില്ല.
https://www.facebook.com/Malayalivartha