Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

രാജ്യസഭാ എംപി സ്ഥാനം നല്‍കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന വെള്ളാപ്പള്ളിമാരുടെ മോഹം മോഹംമാത്രമാകും... മൈക്രോ ഫിനാന്‍സ് തട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി ബിജു രമേശ് എത്തിയതോടെ ചെകുത്താനും കടലിനും ഇടയിലായി വെള്ളാപ്പള്ളി

12 MARCH 2018 10:21 AM IST
മലയാളി വാര്‍ത്ത

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കിയില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന വെള്ളാപ്പള്ളി നടേശന്റേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും മോഹം നടക്കാതെ പോകുന്നു. പഴയ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസാണ് ഇരുവരേയും പിന്നോട്ട് വലിക്കുന്നത്. എന്‍ഡിഎ വിട്ടാല്‍ സിബിഐയോ സാമ്പത്തിക കേസന്വേഷിക്കുന്ന മറ്റ് കേന്ദ്ര ഏജന്‍സിയോ വരിക തന്നെ ചെയ്യും. പിന്നെ എല്ലാം കൈവിട്ടു പോകും. എന്‍ഡിഎ വിട്ട് യുഡിഎഫിലേക്ക് ചേക്കാറാനാണ് വെള്ളാപ്പള്ളിമാരുടെ മോഹം. എന്നാല്‍ അത് എല്‍ഡിഎഫിനെ ചൊടിപ്പിക്കും. സംസ്ഥാന പോലീസിനെ കൊണ്ട് പഴയ കേസ് പൊടിതട്ടിച്ചെടുക്കും. അതിനാല്‍ ഈ നില തുടരാനാണ് അച്ഛന്റേയും മകന്റേയും തീരുമാനം.

എസ്.എന്‍.ഡി.പി. യോഗത്തിന്റെ പേരില്‍ വായ്പ കൈപ്പറ്റിയശേഷം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ സ്വകാര്യ നേട്ടത്തിനു വിനിയോഗിച്ചെന്ന് ബാറുടമ ബിജു രമേശിന്റെ മൊഴിയാണ് വെള്ളാപ്പള്ളിയെ കുടുക്കുന്നത്. ഈ കാലഘട്ടത്തിലെ വെള്ളാപ്പള്ളി നടേശന്റെ സ്വത്തുവിവരം അന്വേഷിച്ചാല്‍ അതു വ്യക്തമാകുമെന്നാണ് ബിജു രമേശ് വിജിലന്‍സിനു മൊഴി നല്‍കിയത്. മൈക്രോ ഫിനാന്‍സ് വായ്പാത്തട്ടിപ്പു കേസിലാണു വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കുന്ന മൊഴി.

ബിജു രമേശിന്റെ മൊഴി ഇങ്ങനെയാണ്

2002-2003 ല്‍ ഞാന്‍ എസ്.എന്‍.ഡി.പി. യോഗം സ്ഥിരാംഗമായിരുന്നു. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുപ്പവുമുണ്ട്. ഈ കാലയളവില്‍ ഒരു ദിവസം വെള്ളാപ്പള്ളി നടേശന്‍ കൈതമുക്കിലുള്ള എസ്.എന്‍.ഡി.പി. ശതാബ്ദി മന്ദിരത്തില്‍ വന്നപ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നു. അന്നു വൈകിട്ട് ആറു മണിയോടെ അന്നു കെ.എസ്.ബി.സി.ഡി.സി എം.ഡിയായിരുന്ന നജീബും ഇപ്പോള്‍ കെ.എസ്.ബി.സി.ഡി.സി ചെയര്‍മാന്‍ മോഹന്‍ ശങ്കറും കൂടി കൈതമുക്കിലുള്ള എസ്.എന്‍.ഡി.പി. ശതാബ്ദി മന്ദിരത്തിലെത്തി. കെ.എസ്.ബി.സി.ഡി.സിക്ക് പിന്നോക്ക വിഭാഗത്തിലെ ജനങ്ങളുടെ ഉന്നമനത്തിനുള്ള ഫണ്ട് മൂന്നു ശതമാനം പലിശയ്ക്ക് എസ്.എന്‍.ഡി.പി. യോഗം വഴി വിനിയോഗിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്ാനാണ് യഅവര്‍ വന്നത്. ചര്‍ച്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ ആദ്യം താല്‍പര്യം കാണിച്ചില്ല.

എന്നാല്‍ നജീബ് എസ്.എച്ച്.ജി യെക്കുറിച്ചും എസ്.എച്ച്.ജി. വഴി വായ്പ വിനിയോഗം ചെയ്താല്‍ എസ്.എന്‍.ഡി.പിക്ക് ഉണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ചും വിശദമായി വിവരിച്ചു.

എസ്.എന്‍.ഡി.പി. യോഗത്തിന് എന്തു നേട്ടമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ ആരാഞ്ഞപ്പോള്‍ കുറഞ്ഞ പലിശയ്ക്ക് എസ്.എന്‍.ഡി.പിക്കു വായ്പാത്തുക ലഭ്യമാകുമെന്നും ഇതില്‍നിന്നും കുറച്ച് ഭാഗം വിനിയോഗിച്ചശേഷം ബാക്കി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നും തുകയെല്ലാം വിതരണം ചെയ്തതായ പട്ടിക മാത്രം തന്നാല്‍ മതിയെന്നും അവര്‍ പറഞ്ഞു.

പരിശോധിക്കേണ്ടത് കെ.എസ്.ബി.സി.ഡി.സി ആകയാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകില്ലായെന്നും അവര്‍ അറിയിച്ചപ്പോഴാണു മൈക്രോ ഫിനാന്‍സ് വായ്പ കെ.എസ്.ബി.സി.ഡി.സിയില്‍ നിന്നും എടുക്കാമെന്നു വെള്ളാപ്പള്ളി നടേശന്‍ സമ്മതിച്ചത്.

അപ്രകാരം കെ.എസ്.ബി.സി.ഡിയില്‍ നിന്നും വായ്പ എടുത്തശേഷം അപൂര്‍ണമായതും കൃത്രിമവുമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കെ.എസ്.ബി.സി.ഡി.സി മുമ്പാകെ ഹാജരാക്കുകയായിരുന്നു. വ്യജ വിനിയോഗ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാതെ കെ.എസ്.ബി.സി.ഡി.സി. തുടര്‍ വായ്പകള്‍ അനുവദിക്കുകയും സാമ്പത്തിക ക്രമക്കേടിന് കൂട്ടുനില്‍ക്കുകയും ചെയ്തു.

എസ്.എന്‍.ഡി.പിക്കു നല്‍കിയ വായ്പയുടെ വിനിയോഗത്തെക്കുറിച്ച് കെ.എസ്.ബി.സി.ഡി.സി 2014 വരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല. എന്നാല്‍ 2014 കാലഘട്ടത്തില്‍ പല പരാതികളും ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. എസ്.എന്‍.ഡി.പിയുടെ ഭാഗത്തുനിന്നും തുക വാകമാറ്റി ചെലവഴിച്ചതും അമിതമായ പലിശക്ക് എസ്.എച്ച്.ജി കള്‍ക്ക് വിതരണം ചെയ്തതുമാണ് ക്രമക്കേടുകളില്‍ പ്രധാനമായിട്ടുള്ളത്.'

കേസില്‍ അത്യാവശ്യ വിവരങ്ങള്‍പോലും ഹാജരാക്കാത്തതിനു അന്വേഷണ ഉദ്യോഗസ്ഥനെ ഹൈക്കോടതി കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. എല്ലാ രേഖകളും ഹാജരാക്കാനും എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തുടരന്വേഷണം നടത്തണമെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ബിജു രമേശിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (35 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (45 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (4 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (4 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (6 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (6 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends