Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

ഇ ശ്രീധരനെ തുരത്തിയോടിച്ചു; 450കോടിയുടെ കരാർ നേടാൻ സി. പി. എം നിയന്ത്രണത്തിലുള്ള സൊസൈറ്റി: ഈ കേരളം നന്നാവില്ല!!

12 MARCH 2018 11:40 AM IST
മലയാളി വാര്‍ത്ത

ലൈറ്റ് മെട്രോ നിര്‍മ്മാണം പാതിവഴിയില്‍ നിലയ്ക്കാനും, ഡിഎംആര്‍സി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിയാനും കാരണം സര്‍ക്കാര്‍ തന്നെയാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ വ്യക്തമാക്കിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഇ. ശ്രീധരന്‍ ഉന്നയിച്ചിരുന്നത്. 

ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എം.ആർ.സി)പിന്മാറുന്നതായി ഇ.ശ്രീധരൻ അറിയിച്ച തക്കം നോക്കി, തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയുടെ നിർമ്മാണ കരാർ കൈക്കലാക്കാൻ അദാനി ഗ്രൂപ്പടക്കം നാല് വൻകിട സ്വകാര്യ കമ്പനികളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖം നിർമ്മിക്കുന്ന അദാനി പോർട്ട്സിന്റെ സഹോദര കമ്പനി ഗുഡ്ഗാവിലെ അദാനി എന്റർപ്രൈസസ്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ് നിർമ്മിച്ച മുംബയിലെ ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഐ.എൽആൻഡ് എഫ്.എസ്), നോയ്ഡയിലെ എസ്സെൽ, ഹൈദരാബാദ് മെട്രോ നിർമ്മിച്ച എൻ.ആൻഡ്.ടി മെട്രോ റെയിൽ എന്നിവയാണ് 7446കോടിയുടെ നിർദ്ദിഷ്ട പദ്ധതി കരാർ കൈക്കലാക്കാൻ ഒരുമ്പെടുന്നത് . സംസ്ഥാന സർക്കാരിനെ താത്പര്യമറിയിക്കാൻ ഈ കമ്പനികളുടെ പ്രതിനിധികൾ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും.

രാജ്യത്തെ ആദ്യത്തെ ലൈറ്റ്മെട്രോയാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും പരിഗണനയിലുള്ളത്. രണ്ടിടത്തെയും 60മീറ്റർ റേഡിയസിലെ വളവുകൾ നിവർത്താൻ ശ്രമിച്ചാൽ നിരവധി ബഹുനില കെട്ടിടങ്ങൾ പൊളിക്കേണ്ടിവരും. ഇത് പദ്ധതിച്ചെലവ് കുത്തനെ ഉയർത്തുമെന്നതിനാൽ, വളവുകളിൽ ബോഗികൾ സ്വയംക്രമീകരണം നടത്തുന്ന അത്യാധുനിക ലീനിയർ ഇൻഡക്ഷൻ മോട്ടോർ(ലിം) സാങ്കേതികവിദ്യയാണ് ഡി.എം.ആർ.സി നിശ്ചയിച്ചിരുന്നത്.

മലേഷ്യയിലെ കെലനജെയയിൽ മാത്രമുപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ ഡി.എം.ആർ.സിക്കു മാത്രമാണ് വശമുള്ളത്. മണിക്കൂറിൽ 100കിലോമീറ്റർ വേഗത്തിൽ 53,000യാത്രക്കാരെ വഹിക്കാം. അറ്റകുറ്റപ്പണിയും തേയ്മാനവും വൈദ്യുതി ഉപയോഗവും കുറവായതിനാൽ നടത്തിപ്പുചെലവും പകുതിയായി കുറയും.

ഡി.എം.ആർ.സിയുമായി സഹകരിക്കുന്ന ഇതോക്കു, കവാസാക്കി, ഹിറ്റാച്ചി, നിപ്പോൺ, മിത്സുബിഷി കമ്പനികൾ ലൈറ്റ്മെട്രോ ടെൻഡറിന് സന്നദ്ധരായിരുന്നു. മുഖ്യമന്ത്രി പിണറായിവിജയൻ നിയോഗിച്ച റെയിൽവേ ബോർഡംഗം നവീൻടൻഡൻ ഉൾപ്പെട്ട സമിതിയാണ് ഈ സാങ്കേതികവിദ്യ നിശ്ചയിച്ചത്. പുതിയ കമ്പനി കരാറെടുത്താൽ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്നതു മുതൽ അന്തിമഘട്ടത്തിൽവേണ്ട സിഗ്നലിംഗിനു വരെ പുതുതായി രൂപരേഖയുണ്ടാക്കണം.

സ്റ്റേഷൻ,ഡിപ്പോ,ട്രാക്ക് എന്നിങ്ങനെ 2844.56കോടിയുടെ സിവിൽജോലികരാർ, 1500കോടിയുടെ കോച്ച്കരാർ, സിഗ്നൽകരാർ എന്നിവയെല്ലാം മത്സരാധിഷ്ഠിത സ്വഭാവത്തിലുള്ള ആഗോളടെൻഡറുകളിലൂടെ നൽകാനാണ് ഇ.ശ്രീധരനുമായി നേരത്തേ സർക്കാർ ധാരണയിലെത്തിയിരുന്നത്. കരാറിനുള്ള സാങ്കേതികരേഖകളും ഡി.എം.ആർ.സി തയ്യാറാക്കിയിരുന്നു. കേന്ദ്രാനുമതി ലഭിച്ച് മൂന്നുമാസത്തിനകം സിവിൽജോലി തുടങ്ങാനായിരുന്നു പദ്ധതി.

ഡി.എം.ആർ.സി ഒഴിവായതോടെ, 450 കോടിയുടെ കൺസൾട്ടൻസി കരാർ നേടാനും മത്സരം തുടങ്ങി കഴിഞ്ഞു. കോഴിക്കോട്ടെ സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയടക്കമുള്ള സ്ഥാപനങ്ങളാണ് ഇതിൽ രംഗത്ത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ റോംആസ്ഥാനമായ ഇറ്റാലിയൻ കമ്പനി എഫ്.ജി-ടെക്നോപോളോ ഹോൾഡിംഗ്സിന് കൺസൾട്ടൻസി കരാർ നൽകാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ശ്രമിച്ചെങ്കിലും ജനരോഷം കാരണം പരാജയപ്പെട്ടു. കണ്ണൂർ അഴീക്കലിൽ നിർമ്മിക്കുന്ന പുതിയ തുറമുഖത്തിന്റെ കൺസൾട്ടൻസി കരാർ അദാനിയുമായി ബന്ധമുള്ള ഹോവേ ഇന്ത്യാ ഗ്രൂപ്പിനാണ് നൽകിയത്.

കൊച്ചിമെട്രോയുടെ വൈദഗ്ദ്ധ്യവും അനുഭവസമ്പത്തും ലൈറ്റ്മെട്രോയ്ക്ക് ഉപയോഗിക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, കൊച്ചിമെട്രോയുടെ പേട്ടമുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള നിർമ്മാണം നിർവഹിക്കാനും ഡി.എം.ആർ.സിയുടെ സേവനം തേടിയിരിക്കുകയാണ് കെ.എം.ആർ.എൽ. ഇക്കാര്യമുന്നയിച്ച് ജനറൽമാനേജർ രേഖാപ്രകാശ് കഴിഞ്ഞ നവംബർ 4ന് ഡി.എം.ആർ.സിക്ക് കത്ത് നൽകി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (35 minutes ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (45 minutes ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (3 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (4 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (4 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (4 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (4 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (5 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (5 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (5 hours ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (6 hours ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (6 hours ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (6 hours ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (6 hours ago)

Malayali Vartha Recommends