Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രിപുരയില്‍ തോറ്റ് തുന്നംപാടിയിട്ടും കാരാട്ടണ്ണനും യെച്യൂരി തമ്പിയും പ്രത്യയശാസ്ത്രം മുന്‍നിര്‍ത്തിയുള്ള ഒളിപ്പോര്‍ അവസാനിപ്പിക്കുന്നില്ല

12 MARCH 2018 03:06 PM IST
മലയാളി വാര്‍ത്ത

ത്രിപുരയില്‍ തോറ്റ്തുന്നം പാടിയിട്ടും സി.പി.എമ്മില്‍ തമ്മിലടി തുടരുന്നു... അടുത്തമാസം ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായാണ് പുതിയ അടിയൊഴുക്കുകള്‍ രൂപപ്പെടുന്നത്. യെച്യൂരി പക്ഷത്തെ സൗദ്ധാന്തികനായ എം.എ ബേബിയെ അടര്‍ത്തിയെടുത്ത് ജനറല്‍സെക്രട്ടറിയാക്കാനാണ് പ്രകാശ് കാരാട്ടും സംഘവും ആഗ്രഹിക്കുന്നത്. ത്രിപുരയില്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും തെറ്റുപറ്റിയെന്ന് എം.എ ബേബി മാധ്യമങ്ങളിലൂടെ പറഞ്ഞതിനെതിരെ ത്രിപുര, ബാംഗാള്‍ ഘടകങ്ങള്‍ എതിര്‍ത്തിരുന്നു. ബാംഗാള്‍ സംസ്ഥാന സമ്മേളനത്തില്‍ പൊളിറ്റ്ബ്യൂറോ അംഗമായ എം.എ ബേബിക്കെതിരെ അതിരൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് കാരാട്ടും ഒപ്പമുള്ള കേരളഘടകവും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ത്രിപുരയിലെ സംസ്ഥാന സമ്മേളനം നീട്ടിവച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞേ ഇക്കുറി അവിടെ സംസ്ഥാന സമ്മേളനം നടക്കൂ.

ബാംഗാളിന് പുറമേ ആന്ധ്രാ, തെലുങ്കാന ഘടകങ്ങളും യെച്യൂരിക്കൊപ്പം

ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ നീക്ക്‌പോക്ക് വേണമെന്ന ജനറല്‍സെക്രട്ടറി സീതാറാം യെച്യൂരിയുടെ നീക്കത്തെ കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പിലൂടെ കാരാട്ടും സംഘവും പരാജയപ്പെടുത്തിയിരുന്നു. ത്രിപുരയില്‍ മണിക് സര്‍ക്കാര്‍ കാരാട്ടിന്റെ നിലപാടിനെ എതിര്‍ത്താണ് തെരഞ്ഞെടുപ്പ് നേരിട്ടത്. അവിടുത്തെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ യെച്യൂതി തന്റെ നിലപാടിന്റെ പ്രാധാന്യം ചര്‍ച്ചയിലൂടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും അവതരിപ്പിക്കാന്‍ അണിയറയില്‍ യെച്യൂരി ആലോചന നടത്തുന്നു. യെച്യൂരിയുടെ രാഷ്ട്രീയ ലൈനിന് പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്തുണയും ഏറുന്നുണ്ട്. ബാംഗാളില്‍ നിന്ന് യെച്യൂരിയെ രാജ്യസഭിയിലെത്തിക്കാന്‍ പിന്തുണ നല്‍കാമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. അവിടുത്തെ പാര്‍ട്ടി ഘടകവും അതിന് അനുകൂലമായിരുന്നു. കാരാട്ടും സംഘവും ചേര്‍ന്നാണ് അത് അട്ടിമറിച്ചത്.

ബുദ്ധദേവിന്റെ ഫഌറ്റ് നന്നാക്കാന്‍ മംമ്തയ്ക്ക് അപേക്ഷ

ത്രിപുരയിലെ തോല്‍വിയും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ മാര്‍ച്ച് 16, 17 തിയതികളില്‍ പി.ബി ചേരുന്നുണ്ട്. രാഷ്ട്രീയന നയരേഖ കഴിഞ്ഞ കേന്ദ്രകമ്മിറ്റി അംഗീകരിച്ചെങ്കിലും ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ നിലപാടുകള്‍ മാറിയേക്കാം. അത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തും. കോണ്‍ഗ്രസുമായി സംഖ്യം വേണമെന്ന ശക്തമായ നിലപാടിലാണ് ബംഗാള്‍ ഘടകം. അധികാരം പോയതോടെ ഗതികിട്ടാത്ത ആത്മാക്കളെ പോലെ അലയുകയാണ് അവിടുത്തെ നേതാക്കളും പ്രവര്‍ത്തകരും. പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി ഓഫീസുകള്‍ പലതും വാടകയ്ക്ക് കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബുദ്ധദേവ് ഭട്ടാചാര്യ തന്റെ ഫഌന്റിന്റെ ഡോര്‍ നന്നാക്കാന്‍ പാര്‍ട്ടി പത്രത്തിന്റെ ലേഖകന്‍ വഴി മമതാബാനര്‍ജിക്ക് അപേക്ഷ നല്‍കിയത് കഴിഞ്ഞയാഴ്ച വലിയ വാര്‍ത്തയായിരുന്നു. ഇതോടെ മംമ്ത സര്‍ക്കാര്‍ ഫഌറ്റ് നന്നാക്കുക മാത്രമല്ല, ബുദ്ധദേവിന് സ്വന്തമായി നല്‍കുകയും ചെയ്തു. അത്രയ്ക്ക് ദയനീയ സ്ഥിതിയിലാണ്. അതുകൊണ്ട് എങ്ങനെയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് അധികാരത്തില്‍ വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഡി.എം.കെയെ കൂട്ടാമെങ്കില്‍ ബംഗാളില്‍ മംതയ്‌ക്കെന്താ അയിത്തം

തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ സി.പി.എമ്മുണ്ട്. ബാംഗാളില്‍ തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലാണ്. അതിലേക്ക് സി.പി.എമ്മിനെ കൂട്ടുന്നതില്‍ ഇരുപാര്‍ട്ടികള്‍ക്കും എതിര്‍പ്പില്ല. പാര്‍ട്ടിയെ തകര്‍ത്ത മംമ്തയുമായി ഒരു തരത്തിലുള്ള സഹകരണവും പാടില്ലെന്ന ശക്തമായ നിലപാടിലാണ് കാരാട്ടും ടീമും. തമിഴ്‌നാട്ടിലെ അവസ്ഥയല്ല ബംഗാളില്‍ അവിടെ ത്രിണമൂലിനൊപ്പം നിന്നാല്‍ മംമ്ത ഇല്ലായ്മ ചെയ്യുമെന്നും അവര്‍ വാദിക്കുന്നു. കോണ്‍ഗ്രസ് ആവശ്യപ്പെടാതെ തന്നെ രാജ്യസഭാ സീറ്റില്‍ സി.പി.എമ്മിന് പിന്തുണ നല്‍കാന്‍ മംമ്ത തീരുമാനിച്ചിരുന്നു. ഇതിനെ ഗൗരവത്തോടെയാണ് ബംഗാളിലെ നേതാക്കള്‍ കാണുന്നത്. ത്രിപുരയില്‍ സി.പി.എം വിജയിക്കണമെന്ന് മംമ്ത പരസ്യപ്രസ്താവന നടത്തുകയും ചെയ്തിരുന്നു.

രാഷ്ട്രീയ ലൈന്‍ കടലില്‍ തള്ളിയ സ്ഥിതിക്ക് ഇനി സെക്രട്ടറിയും

യെച്യൂരി കേന്ദ്രകമ്മിറ്റിയില്‍ കൊണ്ടുവന്ന രാഷ്ട്രീയ പ്രമേയം കേന്ദ്രകമ്മിറ്റിയില്‍ വോട്ടിനിട്ട് തള്ളിയതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍സെക്രട്ടറിയെ മാറ്റാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇതിനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്. ഇത് മുന്‍ കൂട്ടി കണ്ടാണ് യെച്യൂരി ബംഗാള്‍ ഘടകത്തെ കൊണ്ട് എം.എ ബേബിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. യെച്യൂരിക്കൊപ്പമുള്ള ബേബിയെ അടര്‍ത്തിമാറ്റി ജനറല്‍സെക്രട്ടറിയാക്കുക അതാകുമ്പോ കേരള ഘടകത്തിന്റെ പിന്തുണ ലഭിക്കും. അല്ലെങ്കില്‍ ബൃന്ദ കരാട്ടിനെ കൊണ്ടുവരുക, വനിത എന്ന നിലയില്‍ വേറൊരു തലത്തിലുള്ള ശ്രദ്ധയും പാര്‍ട്ടിക്ക് കിട്ടും. പക്ഷേ, നേതൃമാറ്റത്തിന് തക്കതായ കാരണം അവതരിപ്പിക്കണം, അതെന്തെന്ന് കാത്തിരുന്ന് കാണേണ്ടിവരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (4 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (5 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (5 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (6 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (8 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (8 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (9 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (9 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (9 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (10 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (10 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (10 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends