തീ ആളിക്കത്തുന്നത് കണ്ടപ്പോൾ ആളുകൾ ഭയന്ന് നാലുചുറ്റിനും ചിതറിയോടി... പലരും പാറക്കെട്ടുകളിലും മരങ്ങൾക്കിടയിലും കുടുങ്ങിപ്പോയി... മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; പാലാ ഈരാറ്റുപേട്ട കള്ളിവയല്‍ ബീനാ ജോര്‍ജ് അടക്കം ആറു പേരുടെ നില ഗുരുതരം

തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് വെന്തുമരിച്ചവരുടെ എണ്ണം പതിനൊന്നായി. 28 പേരെ രക്ഷപ്പെടുത്തി. പാലാ ഈരാറ്റുപേട്ട കള്ളിവയല്‍ ബീനാ ജോര്‍ജ് അടക്കം ആറു പേരുടെ നില ഗുരുതരം. ബീന അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഒമ്പത് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
ഇവരടക്കം 15 പേര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബീനയ്ക്ക് അറുപതു ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ചെെന്നെ ട്രെക്കിങ് €ബ് ഉടമ പീറ്റര്‍, ഗൈഡ് രാജേഷ് എന്നിവര്‍ക്കെതിരേ പോലീസ് അന്വേഷണം തുടങ്ങി. കന്യാകുമാരി സ്വദേശി വിപിന്‍ ദാമോദരന്‍, ഈറോഡ് സ്വദേശികളായ തമിഴ്സെല്‍വന്‍, നിസ, ദിവ്യ മുത്തുകുമാര്‍, വിവേക്, ഭാര്യ ദിവ്യ, കുംഭകോണം സ്വദേശി അഖില കൃഷ്ണമൂര്‍ത്തി, കടലൂര്‍ സ്വദേശി ശുഭ സെല്‍വരാജ്, ചെെന്നെ പുനമല സ്വദേശി അരുണ്‍ പ്രഭാകര്‍ (35), ശ്രീപെരുമ്ബത്തൂര്‍ സ്വദേശി പുനിത ബാലാജി, മധുര സ്വദേശി ഹേമലത എന്നിവരാണു മരിച്ചത്.
ഹെലികോപ്ടറുകളില്‍ വെള്ളമെത്തിച്ച് തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൂര്‍ണമായും അണഞ്ഞിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അര ലക്ഷം രൂപയും അടിയന്തര ധനസഹായം നല്‍കും.
ശനിയാഴ്ചയാണ് 39 പേരടങ്ങുന്ന സംഘം കേരളാ-തമിഴ്നാട് അതിര്‍ത്തി മലയോര മേഖലയായ കൊളുക്കുമലയില്‍ ട്രെക്കിങിനായി രണ്ടു ഗ്രൂപ്പുകളായി എത്തിയത്.
വനത്തിനുള്ളില്‍ കൊളുക്കുമലയില്‍ ഒരുമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ മലയിറങ്ങുമ്ബോഴാണ് കാട്ടുതീ പടര്‍ന്നത്. ചെങ്കുത്തായ വനമേഖലയില്‍ കാറ്റ് വീശിയതോടെ കാട്ടുതീ ആളിക്കത്തി. ചിതറിയോടിയവര്‍ പാറക്കെട്ടുകളിലും മറ്റും വീണ് കാട്ടുതീയില്‍ വെന്തുമരിക്കുകയുമായിരുന്നു. സൈനികരും കമാന്‍ഡോ സംഘവും ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഹെലികോപ്ടറുകളിലാണ് മൃതദേഹങ്ങള്‍ തേനി ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha
























