ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് എഴുതി കുഞ്ഞുമായി വീട്ടിൽ നിന്നിറങ്ങി; ആലപ്പുഴയിലെ പുന്നപ്രയില്‍ നിന്ന് അമ്മയെയും കുഞ്ഞിനേയും കാണാതായി രണ്ടാഴ്ച പിന്നിടുമ്പോൾ ദുരൂഹതയേറുന്നു...

ആലപ്പുഴ പുന്നപ്രയില്‍ നിന്നും യുവതിയെയും, കുഞ്ഞിനെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. പൊലീസ് അന്വേഷണത്തിനൊപ്പം നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും ഇതുവരെയും ഫലുണ്ടായിട്ടില്ല. ഇതിനിടെ കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവതി അയച്ചതെന്ന് കരുതുന്ന കത്ത് കുടുംബത്തിന് ലഭിച്ചു. കത്ത് പൊലീസിന് കൈമാറി. പുന്നപ്ര പൊലീസ് കത്തിലെ വിലാസം അന്വേഷിച്ച് പോയെങ്കിലും യുവതിയെയും കുഞ്ഞിനെയും കണ്ടെത്താനായില്ല.
ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മഞ്‌ജേഷ് കുമാറിന്റെ ഭാര്യ 34 വയസുള്ള പ്രിയമോള്‍, മകള്‍ മൂന്നര വയസുള്ള ഹിദാ ഗൗരി എന്നിവരെ ഏപ്രില്‍ 11 മുതലാണ് കാണാതായത്. കഴിഞ്ഞ 3 വര്‍ഷമായി പ്രിയയുടെ വീട്ടിലായിരുന്നു ഇവര്‍ താമസം. താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ആരും അന്വേഷിക്കേണ്ടെന്നും എഴുതി വച്ചിട്ടാണ് യുവതി കുഞ്ഞിനെയും കൊണ്ട് പോയത്. അണിഞ്ഞിരുന്ന സ്വര്‍ണ്ണാഭരണങ്ങളും കത്തിനൊപ്പം വച്ചിരുന്നു.
കുട്ടിയേയും കൊണ്ട് പ്രിയ നടന്ന് പോകുന്നത് അയല്‍വാസികള്‍ പലരും കണ്ടിരുന്നു. രാത്രിയായിട്ടും കാണാതായതിനെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പുന്നപ്ര പോലിസിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം തുടരുകയാണ്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ട് പോകാന്‍ മാത്രമുള്ള യാതൊരു സംഭവവും വീട്ടിലുണ്ടായിട്ടില്ലെന്ന് പ്രിയയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha























