ജീവിക്കാൻ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല; 'അമ്മക്കും മക്കള്‍ക്കും അജ്ഞാതരോഗം, സര്‍ക്കാര്‍ ജോലി വേണം'- സൗമ്യ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത്

പിണറായി കൂട്ടക്കൊലപാതകക്കേസ് പ്രതി സൗമ്യ, സര്‍ക്കാര്‍ ജോലി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നും അതുകൊണ്ട് ജോലി നല്‍കി സഹായിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.
മക്കളും അമ്മയും മരിച്ചതിന് ശേഷമാണ് സൗമ്യ കത്ത് നല്‍കിയിരിക്കുന്നത്. മൂവര്‍ക്കും അജ്ഞാത രോഗമായിരുന്നുവെന്ന് അപേക്ഷയില്‍ പറയുന്നു. മാര്‍ച്ച് ഏഴിനാണ് സൗമ്യയുടെ അമ്മ മരിക്കുന്നത്.
മൂന്ന് ദിവസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മരണ വീട്ടില്‍ എത്തിയിരുന്നു. അപ്പോഴാണ് സൗമ്യ നിവേദനം നല്‍കുന്നത്. അപേക്ഷ അന്നു തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് വഴി ഓണ്‍ലൈന്‍ റജിസ്റ്റര്‍ ചെയ്തു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നടക്കവെയാണ് കൊലപാതകത്തിന്റെ സത്യം പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha























