രണ്ടാം ഭാര്യക്കൊപ്പമുള്ള ജീവിതത്തിന് ആദ്യ ഭാര്യ തടസമായപ്പോൾ ഇരുചെവിയറിയാതെ കൊന്നു കുഴിച്ചുമൂടി ; 'അമ്മ ഓടിപ്പോയെന്നു മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു ; കേരളത്തിലേക്ക് കടന്ന ഇസ്മായിലിനെ പൊക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടി ഷാര്‍ജാ പൊലീസ്

പതിനാറു വര്‍ഷത്തെ ജീവിതത്തിന് ശേഷം ഭാര്യയെ നാട്ടിലേക്ക് പറഞ്ഞ് വിട്ട് വീണ്ടും കെട്ടി; മകളുടെ ബിരുദധാന ചടങ്ങിനെത്തിയപ്പോള്‍ സത്യം തിരിച്ചറിഞ്ഞു; ഗള്‍ഫില്‍ തന്നെ താമസിക്കുമെന്ന് വാശി പിടിച്ചത് പ്രകോപനമായി; ഭാര്യയെ കൊന്ന് മൃതദേഹം ഒളിപ്പിച്ച് വീടും പൂട്ടി നാട്ടിലേക്ക് മുങ്ങിയത് രണ്ടാം ഭാര്യയുമൊത്ത്; ഷാര്‍ജയില്‍ കൊല്ലപ്പെട്ട 36കാരി മലയാളി തന്നെ; കേരളത്തിലുള്ള ഇസ്മായിലിനെ പൊക്കാന്‍ ഇന്റര്‍പോള്‍ സഹായം തേടി ഷാര്‍ജാ പൊലീസ്
ഷാര്‍ജയില്‍ കൊല്ലപ്പെട്ടത് മലയാളി യുവതിയെന്ന് സ്ഥിരീകരണം.കൊലപാതകത്തിന് ശേഷം ഭർത്താവ്. ഇസ്മായില്‍ മുഹമ്മദ് കേരളത്തിലേക്ക് കടന്നുവെന്ന് സൂചന. കൊലപാതകിയെ പിടികൂടാനായി ഷാര്‍ജാ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. 36 കാരിയുവതിയുടെ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം.
ഷാര്‍ജയിലെ മൈസലോണ്‍ മേഖലയിൽ ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട ശേഷം വീടിനു മുന്‍പില്‍ 'വീട് വാടകയ്ക്ക്' എന്ന ബോര്‍ഡ് വച്ചശേഷം ഇയാള്‍ മക്കള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് വന്നു . അതേസമയം വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ അഴുകിയ ശരീരം കണ്ടെടുക്കുകയുമായിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മരണ കാരണം കണ്ടെത്താന്‍ ശരീര ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. കൊലയാളി കേരളത്തില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് ഷാര്‍ജാ പൊലീസ് കേരളാ പൊലീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.
പതിനാറ് വര്‍ഷം ഭാര്യയുമൊത്ത് ഷാർജയിലാണ് ഇസ്മായില്‍ താമസിച്ചിരുന്നത്. പിന്നീട് ഭാര്യയെ നാട്ടിലേക്ക് അയച്ചതിന് ശേഷം മറ്റൊരു വിവാഹം രഹസ്യമായി കഴിച്ചു. എന്നാൽ രണ്ട് മാസം മുമ്പ് മൂത്ത മകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനായി മുന്‍ ഭാര്യ വീണ്ടും ഷാര്‍ജയില്‍ എത്തിയപ്പോൾ ഭർത്താവ് വീണ്ടും വിവാഹിതനായതറിഞ്ഞ് പ്രശ്നമുണ്ടാക്കി . നാട്ടിലേക്ക് തിരിച്ചുപോകാൻ യുവതി വിസമ്മതിച്ചതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം.
വളരെ ആസൂത്രിതമായിരുന്നു കൊലപാതകം ഇസ്മായില്‍ തന്റെ മക്കളെ ആദ്യം ഇന്ത്യയിലേക്ക് പറഞ്ഞു വിട്ടു. തൊട്ടു പിറകെ രണ്ടാം ഭാര്യക്കൊപ്പം നാട്ടിലെത്തി. ശേഷം മുന്‍ ഭാര്യ വീടുവിട്ട് ഓടിപോയെന്നു മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.
മൂന്ന് പെണ്‍മക്കളാണ് ഇസ്മായിലിനുള്ളത്. ഇതില്‍ രണ്ട് പേരുമായാണ് ഷാര്‍ജയില്‍ നിന്ന് കടന്നത്. മറ്റൊരു കുട്ടി ഷാര്‍ജിയില്‍ തന്നെ ഉണ്ടെന്നാണ് സൂചന. അമ്മയെ അച്ഛൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് കുട്ടികൾ കൂട്ടുകാരോട് പറഞ്ഞിരുന്നു. അമ്മയെ കാണാനില്ലെന്ന മക്കളുടെ തിരച്ചിലിനെത്തുടർന്ന് യുവതിയുടെ സഹോദരന്‍ നാട്ടില്‍ നിന്ന് എത്തി യുവതിയെ കാണാനില്ലെന്ന പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























