മക്കളെയും ഭാര്യയെയും കൂടെ കൊണ്ടുപോകാൻ നാട്ടിലെത്തിയപ്പോൾ ഖൈസിനെ കാത്തിരുന്നത് മനസ് പൊള്ളുന്ന ആ ദുരന്തവാര്‍ത്ത... ഉറ്റവർ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ പൊട്ടിക്കരഞ്ഞ ഖൈസിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല; പെട്ടെന്നുണ്ടായ ദേഷ്യം ഒരു നിമിഷം കൊണ്ട് എല്ലാം തകർത്തെറിഞ്ഞപ്പോൾ സംഭവിച്ചത് മറ്റൊന്ന്... സഫൂറയുടെ അറസ്‌റ്റോടുകൂടി പുറത്ത് വരുന്നത് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത

നാദാപുരത്ത് മുന്നുവയസ്സുള്ള മകളെ ബക്കറ്റില്‍ മുക്കിക്കൊന്ന അമ്മ സഫൂറയുടെ അറസ്‌റ്റോടുകൂടി പുറത്ത് വരുന്നത് പെറ്റമ്മയുടെ കണ്ണില്ലാത്ത ക്രൂരത. ഒന്നര വയസുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും കുട്ടി രക്ഷപ്പെട്ടു. ഒന്നര വയസുകാരന്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണുള്ളത്. കൃത്യം നടത്തിയ ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച 'അമ്മ സഫൂറ (30)യെ ആശുപത്രിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.
ഭര്‍ത്താവുമായും കുടുംബവുമായും ഉണ്ടായിരുന്ന പ്രശ്‌നങ്ങളാണ് സംഭവത്തിനിടയാക്കിയതെന്ന് സഫൂറ പൊലീസിന് മൊഴി നല്‍കി. ദുബായില്‍ വ്യാപാരിയായ ഭര്‍ത്താവ് കക്കംവെള്ളിയില്‍ കുളങ്ങരത്ത് മുഹമ്മദ് ഖൈസ് ഭാര്യ സഫൂറയെയും രണ്ടു മക്കളെയും ദുബായിലേക്കു കൊണ്ടുപോകാന്‍ ഇന്നലെ വീട്ടിലെത്തിയതായിരുന്നു. വിദേശത്ത് നിന്നെത്തിയ ഖൈസ് ദുരന്തവാര്‍ത്തയറിഞ്ഞ് താങ്ങാനാവാതെ പൊട്ടിക്കരയുകയായിരുന്നു. കളിക്കുകയായിരുന്ന കുട്ടികളെ കുളിപ്പിക്കാനെന്നു പറഞ്ഞാണ് സഫൂറ മുകളിലത്തെ നിലയിലെ കുളിമുറിയിലേക്കു വിളിച്ചുകൊണ്ടുപോയത്.
പുതിയ കളി പഠിപ്പിച്ച് തരാമെന്നു പറഞ്ഞാണ് മൂത്ത കുട്ടിയെ കൈ കാലുകള്‍ ബന്ധിച്ച് തലകീഴാക്കി വെള്ളം നിറച്ച ബക്കറ്റിലിറക്കി വെച്ച് മരണം ഉറപ്പാക്കിയത്. ശേഷം കുട്ടിയുടെ മൃതദേഹം ബക്കറ്റില്‍ നിന്നെടുത്ത് പുറത്ത് കുളിമുറിയില്‍ കിടത്തുകയും ഇളയ കുട്ടിയെ ബക്കറ്റിലിറക്കി വെയ്ക്കുകയുമായിരുന്നു. ഇതിനിടെ യുവതി ഇരുകൈകളുടെയും ഞരമ്ബുകള്‍ മുറിച്ചിരുന്നു. ശേഷം ചുരിദാര്‍ ഷാള്‍ ഉപയോഗിച്ച് ഫാനില്‍ കെട്ടി തൂങ്ങി മരിക്കാനുള്ള ശ്രമം നടത്തി.
ബക്കറ്റില്‍ നിന്ന് ഇളയ കുട്ടിയുടെ ഞരക്കം കേട്ട സഫൂറ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് കുട്ടിയെ ബക്കറ്റില്‍ നിന്നിറക്കി കിടത്തി താഴെ നിലയിലേക്ക് ഓടിയെത്തി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. രണ്ടു കുട്ടികളെ ഞാന്‍ കൊന്നു താനും മരിക്കുകയാണെന്നു പറഞ്ഞാണ് താഴത്തെ നിലയിലുണ്ടായിരുന്ന ഭര്‍തൃപിതാവ് തറക്കണ്ടി അബ്ദുല്‍ റഹ്മാന്റെയും മാതാവ് മറിയത്തിന്റെയും മുന്‍പിലെത്തുന്നത്. ഭര്‍തൃമാതാവ് മുകളിലെ നിലയിലെത്തി കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ നിലത്ത് കിടത്തിയ കുട്ടികളെ കണ്ട് നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി.
ഉടന്‍ മൂവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്‍ഷാ ലാമിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. സഫൂറ (30)യെ ആശുപത്രിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസ്.
https://www.facebook.com/Malayalivartha