ബിരിയാണിക്കടയിലെ സുന്ദരവുമായി ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി,കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച പ്രതി അഭിരാമി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍...
രണ്ടു കുട്ടികളെ കൊലപ്പെടുത്തിയശേഷം കാമുകനുമായ ഒളിച്ചോടിയ കേസിലെ പ്രതി അഭിരാമി പുഴല്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സാമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിച്ചു. എന്നാല്‍, അഭിരാമിക്കു കുഴപ്പമൊന്നുമില്ലെന്നും അവര്‍ സുഖമായിരിക്കുന്നുവെന്നും പുഴല്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഈ മാസം 12ന് അവരെ മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാക്കു
കുണ്ട്രത്തൂര്‍ അഗസ്തീശ്വര്‍ കോവിലില്‍ താമസിച്ചിരുന്ന അഭിരാമി ഏഴും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തി കാമുകനുമായി ഒളിച്ചോടുകയായിരുന്നു. സംഭവം കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം ഇവര്‍ പിടിയിലായി. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല. ജയില്‍ മുറിയില്‍ അഭിരാമി തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രചാരണം. ഇന്നലെ രാവിലെ മുതലാണ് ഇതു വ്യാപകമായി പ്രചരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. രാത്രി ഭഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.
പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേ ദിവസം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. അടുത്ത ദിവസം രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂര്‍വം ഇടപെടലുകള്‍ നടത്തി. മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകള്‍ മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളിള്‍ പറയുന്നത്.
അന്നേ ദിവസം രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവെച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍, ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി പരിഭ്രാന്തയായി. തുടര്‍ന്നാണ് സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയത്.
ഇവിടെനിന്ന് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍കോവിലേക്ക് ബസ് കയറി. എന്നാല്‍ സുന്ദരം ചെന്നൈയില്‍ തുടര്‍ന്നു . നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്ത് എത്തി പുതിയ ജീവിതം ആരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി. അഭിരാമി കേരളത്തില്‍ എത്തിയതിന് പിന്നാലെ സുന്ദരവും അവിടേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ കമിതാക്കളുടെ പദ്ധതികളെല്ലാം പാളി.
സ്‌കൂട്ടറില്‍ ദുപ്പട്ട കൊണ്ട് മുഖംമറച്ച് ബസ് സ്റ്റാണ്ടിലേയ്ക്ക് പോകുന്ന അഭിരാമിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ആദ്യംതന്നെ കണ്ടെടുത്തിരുന്നു. അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച് സുന്ദരത്തെ അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് ടര്‍മലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗര്‍കോവിലിലേക്ക് ബസില്‍ എത്തി.
നാഗര്‍കോവിലില്‍ ബസ് ഇറങ്ങിയ അഭിരാമി തന്റെ മൊബൈല്‍ ഫോണും സിംകാര്‍ഡും ഉപേക്ഷിച്ച് ഒരു ട്രാഫിക്ക് പോലീസുകാരന്റെ ഫോണില്‍ നിന്നാണ് സുന്ദരത്തെ വിളിച്ചത്. അഭിരാമി വിളിച്ച ഫോണ്‍ നമ്പര്‍ ട്രാഫിക്ക് പോലീസുകാരന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തിരികെവിളിച്ച് അഭിരാമി നാഗര്‍ കോവിലില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് കാമുകനായ സുന്ദരത്തെകൊണ്ട് ഇതേ നമ്പറിലേക്ക് തിരിച്ചുവിളിപ്പിച്ചു. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് നഗരത്തിലെ ഒരു സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഭിരാമിയെയും പോലീസ് പിടികൂടുകയായിരുന്നു
https://www.facebook.com/Malayalivartha