പീഡനക്കേസ് ഒത്തുതീർക്കാൻ വിളിച്ചു വരുത്തിയ ബിഷപ്പും പ്രതിയും യുവതിയെ പീഡിപ്പിച്ചു; പരാതിപ്പെട്ടിട്ടും പ്രതികൾക്ക് നേരെ നിയമ നടപടികളില്ലെന്നു കണ്ടതോടെ യുവതി ആത്മത്യയ്ക്ക് ശ്രമിച്ചു

ബംഗളൂരുവിൽ ബിഷപ്പിന്റെ ലൈംഗിക പീഡനത്തെയും ഭീഷണിയെയും തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഹോളി ട്രിനിറ്റി ചര്‍ച്ച് ബിഷപ്പ് പികെ സാമുവല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് 27 കാരിയായ ഹേമ എന്ന യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഇതുമായി ബന്ധപ്പെട്ട് ബിഷപ്പുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനു പിന്നാലെ ജനുവരി 31 നായിരുന്നു യുവതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം യുവതിയെ ഭീഷണിപ്പെടുത്തിയതിന് സിഎസ്‌ഐ അംഗം വിനോദ് ദാസനെതിരെയും ഉപദ്രവിച്ച കുറ്റത്തിന് ബിഷപ്പിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറുവര്‍ഷം മുന്നേ യുവതിയെ വിനോദ് പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയുടെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ വിളിച്ചുവരുത്തിയായിരുന്നു ബിഷപ്പും വിനോദും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞമാസം വിനോദ് ഹേമയുടെ വീട്ടിലെത്തി അമ്മയോട് 2013 ല്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ ഹേമയോട് പറയണമെന്ന ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ബിഷപ്പിന് ഹേമയെയും ഭര്‍ത്താവിനെയും കാണണമെന്നും വിനോദ് ഇവരോട് പറഞ്ഞു.
ഇതേതുടര്‍ന്ന് ജനുവരി 21 ന് ഹേമയും ഭര്‍ത്താവും ഹോളി ട്രിനിറ്റി ചര്‍ച്ചിനു സമീത്തെ ട്രിനിറ്റി സര്‍ക്കിളിലെത്തി ബിഷപ്പ് സാമുവലിനെയും വിനോദിനെയും കാണുകയായിരുന്നു. ഇവിടെ നിന്ന് വിനോദ് ഹേമയുടെ ഭര്‍ത്താവിനോട് തനിച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഹേമയെ സാമുവലിനരികില്‍ നിര്‍ത്തി മാറുകയായിരുന്നു. സാമുവല്‍ കേസ് പിന്‍വലിക്കണമെന്ന് ഹേമയോട് പറയുകയും ഒരുകോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. ഹേമ ഇത് നിരസിച്ചപ്പോള്‍ സാമുവല്‍ തന്റെ കൈ ഹേമയുടെ തോളില്‍ വെയ്ക്കുകയും മോശമായി പെരുമാറുകയായിരുന്നുമെന്നാണ് പൊലീസ് പറയുന്നത്. ഹേമ ശബ്ദമുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബിഷപ്പ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഹേമ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായെങ്കിലും പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha
























