രാഹുൽ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജിലിട്ട കമന്റിന് പിന്നാലെ നമോ ടീഷര്‍ട്ട് ധരിച്ചു നിൽക്കുന്ന നവമിഥുനങ്ങൾ; സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് വെളിപ്പെടുത്തി യുവതി

നമോ ടീഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന ജയ് ദേവ്- അല്‍പിക നവദമ്പതികളുടെ ചിത്രങ്ങൾ ഈയിടയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ പുറത്തു വന്ന ചിത്രത്തിൽ ഗുജറാത്തിലെ ജാംനനഗര്‍ സ്വദേശിയായ ജയ്ദേവ് എന്ന യുവാവും അല്‍പിക എന്ന യുവതിയുമായിരുന്നു ഉണ്ടായിരുന്നത്.
മോദി കാരണമാണ് തങ്ങൾ വിവാഹിതരായതെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തത്. മോദിയെ പിന്തുണച്ച് അൽപിത രാഹുൽ ഗാന്ധിയുടെ ഫെയ്സ്ബുക്ക് പേജിലിട്ട കമൻറാണ് ഇവർ പരിചയപ്പെടാൻ കാരണം തന്നെ. ഇക്കഴിഞ്ഞ ഡിസംബർ 31 നാണ് ഇവർ വിവാഹിതരായത്. ഇക്കാര്യം പറഞ്ഞുകൊണ്ട് ജയ്ദേവ് ഫോട്ടോസഹിതം ട്വീറ്റ് ചെയ്യുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനു പിന്നാലെ അറിയാതെ ഡിലീറ്റ് ആയതാണെന്ന വിശദീകരണവുമായി ജയ്ദേവ് എത്തുകയും ചെയ്തിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഒരുമാസത്തിന് ശേഷം ജയ്ദേവിനെ വിവാഹം ചെയ്ത അല്‍പിക കഥയിലെ തന്‍റെ ഭാഗം വിശദീകരിച്ച് എത്തിയിരിക്കുകയാണ്. തന്‍റെ അനുവാദമില്ലാതെ ജയ്ദേവ് പ്രസിദ്ധിക്കായി പടം ഉപയോഗിക്കുകയായിരുന്നുവെന്നാണ് അല്‍പിക പറയുന്നത്.
തുടര്‍ന്ന് ട്വിറ്ററിലൂടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് അല്‍പിക ഉന്നയിച്ചിരിക്കുന്നത്. ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുകയാണ് ഭര്‍ത്താവും കുടുംബവുമെന്നാണ് അല്‍പികയുടെ ആരോപണം. ആത്മഹത്യയുടെ വരെ വക്കിലെത്തിയെന്നാണ് പെൺകുട്ടി പറയുന്നത്. ഭർത്താവിനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഭർത്താവും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഇത് വീട്ടുകാരുടെ സമ്മതത്തോടെയാണ്. വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യം ഇല്ലെന്നും പെൺകുട്ടി ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























