ഭാര്യയും മക്കളും ഉപേക്ഷിച്ചതോടെ തെരുവിൽ അലഞ്ഞുതിരിഞ്ഞുനടന്ന് വിശപ്പടക്കാൻ നേരം ശ്മാശാനത്തിലെത്തി പാതിവെന്ത മനുഷ്യ മാംസം മുറിച്ച് ഭക്ഷിക്കും:- മാംസത്തിന്റെ അവശിഷ്ടങ്ങള്‍ നായ്ക്കൾ വലിച്ചുകൊണ്ടുവന്നിടുന്നതാണെന്ന് കരുതിയ നാട്ടുകാരെ ഞെട്ടിച്ചത് അർദ്ധരാത്രിയിലെ ആ നടുക്കുന്ന കാഴ്ച
ശ്‌മശാനത്തിൽ ദഹിപ്പിച്ച മനുഷ്യ മാസത്തിന്റെ അവശിഷ്ടങ്ങള്‍ നായ്ക്കൾ വലിച്ചിട്ടതാകാമെന്ന് കരുതിയ നാട്ടുകാരെ ഞെട്ടിച്ച് അർദ്ധരാത്രിലെ ആ കാഴ്ച. തെരുവിൽ അലഞ്ഞുതിരിഞ്ഞുനടന്ന് വിശപ്പടക്കാൻ നേരം ശ്മാശാനത്തിലെത്തി പാതിവെന്ത മനുഷ്യ മാംസം മുറിച്ച് ഭക്ഷിക്കുന്ന യുവാവിനെ നാട്ടുകാർ ചേർന്ന് കഴിഞ്ഞ ദിവസം പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് ഞെട്ടിക്കുന്ന സംഭവം. തിരുനെല്‍വേലിയിലെ വാസുദേവനല്ലൂര്‍ എന്ന ഗ്രാമത്തിലെ സെമിത്തേരിയില്‍ നിന്നുമാണ് എസ്. മുരുകേശന്‍ എന്ന യുവാവ് പിടിയിലായത്. സ്ത്രീയുടെ പകുതി കത്തിയ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.
ടി. രാമനാഥപുരം സ്വദേശിനിയായ 70കാരിയുടെ ശരീരത്തില്‍ നിന്നുമാണ് ഇയാള്‍ മാംസം മുറിച്ചെടുത്തത്. ശനിയാഴ്ച മരിച്ച വൃദ്ധയുടെ മരണാനന്തര ചടങ്ങുകള്‍ ഞായറാഴ്ചയാണ് നടന്നത്. വാസുദേവനല്ലൂരിലെ ശ്മശാനത്തില്‍ എത്തിച്ചാണ് ഇവരുടെ മൃതദേഹം ദഹിപ്പിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ് ഒന്നരയോടെയാണ് ഇയാള്‍ വൃദ്ധയുടെ ശരീരത്തിലെ കത്തിത്തീരാത്ത ഭാഗത്ത് നിന്ന് മാംസം മുറിക്കുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആദ്യം ശ്മശാനം സൂക്ഷിപ്പുകാരനാണെന്നാണ് ഇയാളെ കണ്ടവര്‍ കരുതിയത്. എന്നാല്‍ മാംസം മുറിച്ച് ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ കല്ലെറിയുകയും ബഹളം കൂട്ടി ഇയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ കല്ലെറിഞ്ഞിട്ടും ഇയാള്‍ പിന്തിരിഞ്ഞില്ല. മുരുകേശന്‍ മദ്യത്തിന് അടിമയാണ്. ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്നാണ് ഇയാള്‍ അലഞ്ഞു തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയത്.
ശ്മശാനത്തിന് പുറത്ത് മനുഷ്യ മാസത്തിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത് നേരത്തെയും കണ്ടിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മനുഷ്യ മാംസം നായ്ക്കള്‍ വലിച്ചുകൊണ്ടിടുന്നതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ നേരത്തെയുണ്ടായ ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലും ഇയാള്‍ തന്നെയാണെന്നാണ് ഇപ്പോഴുയരുന്ന സംശയം. മുരുകേശനെ അറസ്റ്റ് ചെയ്ത് കില്‍പ്പോക്കിലെ മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha