പ്രളയ ദുരിതത്തിന്‍റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍:- വ്യോമസേനാ വിമാനങ്ങള്‍ പറന്നത് 517 തവണ, ഹെലികോപ്റ്ററുകള്‍ പറന്നത് 634 തവണ- എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത് 3787 പേരെ: വ്യോമസേനയ്ക്ക് അന്ന് കൈയ്യടിച്ചവർ ബില്ല് കണ്ട് അന്തംവിടുന്നു
കേരളം നേരിട്ട പ്രളയ ദുരിതത്തിന്‍റെ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് 102.6 കോടിയുടെ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ ബില്ലുകള്‍ തയ്യാറാക്കുകയാണെന്നും കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേയാണ് സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വ്യോമസേനയുടെ ഹെലികോപ്റ്ററും വിമാനങ്ങളും ഉപയോഗപ്പെടുത്തിയതിനാണ് ബില്‍ നല്‍കിയത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ആവശ്യമായ സഹായങ്ങള്‍ നല്‍കാതിരുന്നപ്പോഴും വിദേശ സഹായങ്ങള്‍ ലഭിക്കുന്നതിന് അനാവശ്യമായ വിലങ്ങ്തടിയായതിനും പ്രളയാനന്തര കേരളത്തില്‍ കേന്ദ്രം ഏറെ പഴികേട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരുന്നു. കേരളം അടിയന്തിരമായി ആവശ്യപ്പെട്ട തുകപോലും കേന്ദ്രം മുഴുവനായി നല്‍കിയില്ല. വാഗ്ദാനം നല്‍കിയ തുകയുടെ പകുതിമാത്രമാണ് ഇപ്പോഴും നല്‍കിയിട്ടുള്ളത്.
പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനുത്തരമായി ബില്ലയച്ച കാര്യം തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചത്. സൈന്യവും നാവികസേനയും പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് തങ്ങള്‍ക്കുണ്ടായ ചെലവുകളുടെ വിവരങ്ങള്‍ തയ്യാറാക്കിവരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വ്യോമസേനാ വിമാനങ്ങള്‍ 517 തവണയും ഹെലികോപ്റ്ററുകള്‍ 634 തവണയും പറന്നു. 3787 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. പ്രളയ സമയത്ത് സഹായത്തിനെത്തിയ വ്യോമസേനയുടെ ഹെലികോപ്റ്ററിന്റെയും മറ്റും ചിലവ് വഹിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഡിസംബറില്‍ കത്ത് അയച്ചിരുന്നു. 34 കോടി രൂപയുടെ ബില്ല് ഉടന്‍തന്നെ ഡിഫന്‍സ് അക്കൗണ്ട് ജനറലിന് അയക്കമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് എതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കേരളത്തിന്റെ അഭ്യര്‍ഥന മാനിച്ച് ചെലവ് വഹിക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ചെലവായി ഡല്‍ഹിയിലെ വ്യോമസേന ആസ്ഥാനം 34 കോടിയോളെ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത വിമാനങ്ങള്‍ക്കും പണം നല്‍കേണ്ട സ്ഥിതിയുണ്ടായി, ഇതിനായി 290.74 കോടി രൂപ നല്‍കിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദുരന്തനിവാരണ നിധിയിലെ മുഴുവന്‍ തുക ഉപയോഗിച്ചാലും ബാധ്യത തീരില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ആവശ്യമായ സഹായങ്ങള്‍ നല്‍കാതിരുന്നപ്പോഴും വിദേശ സഹായങ്ങള്‍ ലഭിക്കുന്നതിന് അനാവശ്യമായ വിലങ്ങുതടിയായതും പ്രളയാനന്തര കേരളത്തില്‍ കേന്ദ്രം ഏറെ പഴികേട്ടിരുന്നു.ഇതിനെ തുടര്‍ന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൗജന്യമാണെന്ന് കേന്ദ്രം പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിപ്പിടിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ പ്രചരണങ്ങള്‍ നടത്തിയിരുന്നു.
അമ്ബതിനായിരം കോടിയുടെ നഷ്ടം പ്രളയത്തില്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചപ്പോള്‍ മാത്രമാണ് 3200 കോടിയുടെ സഹായം കേന്ദ്രം കേരളത്തിന് പ്രഖ്യാപിച്ചത് എന്നാല്‍ പ്രഖ്യാപിച്ച തുകയില്‍ പോലും 600 കോടി രൂപമാത്രമാണ് നല്‍കിയത്.കേന്ദ്രസര്‍ക്കാറിന്‍റെ അവസാന ബജറ്റിലും ഒരു പദ്ധതി പോലും കേരളത്തിനായി പ്രഖ്യാപിക്കാതെയും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചിരുന്നു.
നേരത്തെനാവിക സേനയുടെ സഹായത്തിന് മാത്രമാണ് തുക നല്‍കേണ്ടതെന്ന് അറിയിച്ചിരുന്നെങ്കിലും ബില്‍ അവതരിപ്പിച്ചതോടെ പ്രളയസമയത്ത് കേന്ദ്ര സഹായത്തിനെല്ലാം കാശ് നല്‍കേണ്ട അവസ്ഥയാണ്.എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരുന്നു. കേരളം അടിയന്തിരമായി ആവശ്യപ്പെട്ട തുകപോലും കേന്ദ്രം മുഴുവനായി നല്‍കിയില്ല. വാഗ്ദാനം നല്‍കിയ തുകയുടെ പകുതിമാത്രമാണ് ഇപ്പോഴും നല്‍കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha