ബിസിനസിന് വേണ്ടി പണം മുടക്കാന്‍ തയാറാണെന്ന് പറഞ്ഞ് സുഹൃത്തുക്കളായി, ഒഴിഞ്ഞ അപ്പാർട്ട്മെന്റിൽ വിളിച്ചുവരുത്തി 19കാരിയും, 2 യുവാക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു- എതിർത്തതോടെ യുവാക്കൾ ചേർന്ന് കട്ടിലിൽ പെൺകുട്ടിയെ കെട്ടിയിട്ടപ്പോൾ കൃത്രിമ പുരുഷ ജനനേന്ദ്രിയം അരയിൽ ഘടിപ്പിച്ച് 19കാരി സുഹൃത്തായ യുവതിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കി...

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 19കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സ്വവർഗരതി നിയമവിധേയമാക്കിയ സെപ്തംബറിലെ സുപ്രീംകോടതി വിധിക്ക് ശേഷം ഐപിസി 377 പ്രകാരമുള്ള ആദ്യ കേസാണിത്. കൃത്രിമ പുരുഷ ജനനേന്ദ്രിയം 19കാരി അരയിൽ ഘടിപ്പിച്ചശേഷം ബലംപ്രയോഗിച്ച് തന്നെ ഗുദഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ഇരയായ യുവതി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകിയത്.
ശിവാനി എന്ന കുറ്റാരോപിതയെ അറസ്റ്റ് ചെയ്ത് കർക്കർഡൂമ കോടതിയിൽ ഹാജരാക്കി. ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടശേഷം തിഹാർ ജയിലില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ് 19കാരി ഇപ്പോൾ. ഐപിസി 377 പ്രകാരമുള്ള വകുപ്പുകളും അസാന്മാര്‍ഗിക പ്രവൃത്തികൾ തടയൽ നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ് അറസ്റ്റ്. യുവതിക്കൊപ്പം മൂന്നു യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ രണ്ടു പേരുമായി ചേര്‍ന്നാണ് യുവതിയെ 19കാരി ബലാത്സംഗം ചെയ്തത്.
കൃത്രിമ പുരുഷ ജനനേന്ദ്രിയം 19കാരി അരയില്‍ ഘടിപ്പിച്ചശേഷം ബലംപ്രയോഗിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ഇരയായ യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്. ശിവാനിയാണ് പ്രതി. ഐപിസി 377 പ്രകാരമുള്ള വകുപ്പുകളും അസാന്മാര്‍ഗിക പ്രവൃത്തികള്‍ തടയല്‍ നിയമത്തിലെ വ്യവസ്ഥകളും അനുസരിച്ചാണ് അറസ്റ്റ്. യുവതിക്കൊപ്പം രണ്ട് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്.
രോഹിത്ത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. രോഹിതും രാഹുലും തന്നെ ബലംപ്രയോഗിച്ച് കിടത്തുകയും ഈ സമയം യുവതി ലൈംഗിക കളിപ്പാട്ടം അരയില്‍ ഘടിപ്പിച്ച് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി. 19കാരി അതില്‍ അതിയായ ആനന്ദം കണ്ടെത്തിയെന്നും മറ്റു പ്രതികള്‍ക്കൊപ്പം അവളും ശിക്ഷിക്കപ്പെടണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിനെയും രോഹിതിനെയും കൂടാതെ യുവതിയെ ഒളിച്ചു പാര്‍പ്പിക്കാന്‍ സഹായിച്ച സാഗര്‍ എന്ന യുവാവും തിഹാര്‍ ജയിലിലാണ്.
ബലാത്സംഗത്തിന് ഇരയായ യുവതി വടത്ത് കിഴക്കന്‍ സംസ്ഥാനത്ത് നിന്ന് ജോലിക്കായി ഡല്‍ഹിയിലെത്തിയതാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു യുവതി പ്രതികളുടെ വലയിലായത്. ജോലി ഉപേക്ഷിച്ചശേഷം ഗുഡ്ഗാവില്‍ ഓണ്‍ലൈന്‍ വസ്ത്രവ്യാപാരം ആരംഭിക്കാനായിരുന്നു യുവതിയുടെ പരിപാടി. പഞ്ചാബിലെ രജ്പുരയിലെ പരിശീലനത്തിന് ശേഷം 1.5 ലക്ഷം യുവതിയില്‍ നിന്ന് നിക്ഷേപമായി ആവശ്യപ്പെട്ടു. പിതാവ് വായ്പ എടുത്ത് ഈ പണം നല്‍കി. പിന്നീട് ബിസിനസ് പങ്കാളികളെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു യുവതി. അങ്ങനെയാണ് കേസിലെ മറ്റൊരു പ്രതിയായ രോഹിതിനെ യുവതി പരിചയപ്പെടുന്നത്.
എച്ച് സിഎല്ലിന് വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട രോഹിത്, ബിസിനസിന് വേണ്ടി പണം മുടക്കാന്‍ തയാറാണെന്നും യുവതിയെ അറിയിച്ചു. തുടര്‍ന്ന് യുവതിയെ ദില്‍ഷാദ് കോളനിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് രോഹിത്തും മറ്റൊരു പ്രതിയായ രാഹുലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക് മെയില്‍ ചെയ്യാനായി ഇതു വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 'ആദ്യം അവര്‍ ബലംപ്രയോഗിച്ച് എന്നെ കീഴ്‌പ്പെടുത്തി. പിന്നീട് മറ്റുള്ളവര്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചു. ആ 19കാരിയും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവള്‍ മിക്കപ്പോഴും എന്റെ അടുത്തേക്ക് വരുമായിരുന്നു. ലൈംഗികബന്ധത്തിന് ഞാന്‍ വിസമ്മതിച്ചപ്പോള്‍ എന്നെ മര്‍ദിച്ചു' - ഇരയായ പെണ്‍കുട്ടി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച മുതല്‍ പീഡനം തുടര്‍ന്നു. പലര്‍ക്കും കാഴ്ച വച്ചു. പലപ്പോഴും ശിവാനിയും പീഡിപ്പിച്ചു. എതിര്‍ത്തപ്പോഴെല്ലാം അതിക്രൂരമായ മര്‍ദ്ദനാണ് ഏല്‍ക്കേണ്ടി വന്നത്. കട്ടിലില്‍ രാഹുലും രോഹിതും കെട്ടിയിടും. ഇതിന് ശേഷമാണ് കളിപ്പാടം ഉപയോഗിച്ചുള്ള ശിവാനിയുടെ പീഡനം. എല്ലാം വീട്ടില്‍ നിന്നും ഇര മറച്ചു വച്ചു. സാമൂഹിക പ്രവര്‍ത്തകയായ ഹേമന്ത് ശര്‍മ്മ എല്ലാം മനസ്സിലാക്കിയതോടെയാണ് പീഡനം പുറം ലോകത്ത് എത്തിയത്.
https://www.facebook.com/Malayalivartha






















